തന്റെ എഴുത്ത് പോരെന്ന് പറഞ്ഞ് ദിലീപ് മറ്റൊരാളെ കൊണ്ട് പാട്ടെഴുതിച്ചു; അത്ര ധിക്കാരം തന്നോട് വേണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു: കൈതപ്രം

96

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഓര്‍ത്തുവെയ്ക്കാന്‍ ഒരുപിടി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച സംഗീതജ്ഞനും ഗാനരചയിതാവുമാണ് കൈതപ്രം ദാമോദരന്‍. അദ്ദേഹം മുന്‍പ് നടന്‍ ദിലീപിന് എതിരെ നടത്തിയ പരാമര്‍ശം ഏറെ ചര്‍ച്ചയായികുന്നു.

ദിലീപിന്റെ ഇടപെടല്‍ മൂലം അവസരം നഷ്ടമായെന്നും തനിക്ക് ഇറങ്ങിപോകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisements

താന്‍ എഴുതിയ ഒരു പാട്ട് ദിലീപ് ഇടപെട്ട് മാറ്റിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പാട്ട് വേറൊരു നമ്പൂതിരി എഴുതട്ടെ എന്നായിരുന്നു ദിലീപ് പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. ഈ സംഭവം തനിക്ക് ഒരിക്കലും മറക്കാനാവാത്തതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ ഇടത്തേ കയ്യേ തളര്‍ന്നിട്ടുള്ളൂ. വലത്തേ കൈയ്ക്ക് ഒരു കുഴപ്പവുമില്ലെന്നും ഓര്‍മക്കു കുറവില്ലെന്നും തന്റെ പ്രതിഭക്കും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എന്നെ ആവശ്യമുള്ളവര്‍ എന്നെ വിളിക്കട്ടെ, ഞാനെഴുതാന്‍ തയ്യാറാണ് എനിക്കങ്ങനെ അത്യാര്‍ത്തിയൊന്നുമില്ല, ഞാന്‍ ചെയ്യാനുള്ളത് ചെയ്തിട്ടുണ്ടെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.

ALSO READ- ‘കുടുംബം നോക്കിയത് രാധികയാണ്; അഞ്ച് ലക്ഷം ശമ്പളം കൊടുക്കും’; മകളുടെ വിവാഹം ആര്‍ഭാടമായി നടത്തേണ്ടത് മാര്‍ക്കറ്റിന്റെ ആവശ്യമാണ്: സുരേഷ് ഗോപി

നടന്‍ ദിലീപിന്റെ തുടക്കകാലം മുതലുള്ള സിനിമകള്‍ക്ക് ഗാനമെഴുതിയ വ്യക്തിയാണ് താങ്കള്‍. സല്ലാപം മുതല്‍ ദിലീപിന് വലിയ മൈലേജുണ്ടാക്കിക്കൊടുക്കാന്‍ താങ്കളുടെ ഗാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. തിളക്കത്തിലെ നീയൊരു പുഴയായ് തഴുകുമ്പോള്‍ എന്ന ഗാനമുള്‍പ്പെടെ ജയചന്ദ്രനും ഒരു തിരിച്ചുവരവ് നല്‍കിയ ഗാനമായിരുന്നല്ലോ എന്ന ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. നിര്‍ഭാഗ്യവശാല്‍ ദിലീപിന് മാത്രം ഇതൊന്നും അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കൂടാതെ ഇതാണ് ആ മനുഷ്യന്റെ ഗുരുത്വക്കേട് എന്നും കൈതപ്രം തുറന്നടിച്ചു.

ഞാനെഴുതിക്കൊണ്ടിരുന്ന പാട്ടില്‍ നിന്നാണ് ദിലീപ് എന്നെ മാറ്റിയത്. ഒരു പാട്ടെഴുതി അടുത്ത പാട്ട് എഴുതാന്‍ നില്‍ക്കുമ്പോള്‍ അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് പറഞ്ഞു. ശേഷം എഴുതിച്ചത് ഹരിയെ കൊണ്ടായിരുന്നു. എന്റെ എഴുത്തൊന്നും പോര എന്ന അഭിപ്രായമാണ് ദിലീപിനുണ്ടായിരുന്നതെന്നും കൈതപ്രം പറയുന്നു. അതാണ് അയാളില്‍ സംഭവിച്ച ഗുരുത്വക്കേട്, അത് മാറാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ-ജിപിയെ വിവാഹം ചെയ്ത് ഗോപിക പോകുമ്പോള്‍ ആരാകും അഞ്ജലി ആയി എത്തുക; ഷഫ്‌നയോ കൃഷ്ണ പ്രിയയോ? ചര്‍ച്ചയുമായി പ്രേക്ഷകര്‍

ഞാന്‍ 460 പടങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നിട്ടാണ് അയാള്‍ എന്നെ ഒരു പടത്തില്‍ നിന്ന് മാറ്റുന്നത്. ഇതൊക്കെയാണ് സിനിമക്കാരുടെ വിഡ്ഢിത്തങ്ങളെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ വലിയ ഗുരുത്വക്കേട് ഉണ്ടാക്കും. ഈ പിള്ളേര്‍ക്ക് അറിയില്ല എഴുത്തിന് പിന്നിലെ തപസ്. ഒരു മനുഷ്യന്റെ 72 വര്‍ഷത്തെ ജീവിതം അതൊക്കെയുണ്ട്. എഴുത്ത് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടാക്കി എഴുതുന്നതല്ല. ജീവിതത്തിന്റെ പിന്നോട്ട് നോക്കണം. ആ അനുഭവമാണ് എഴുതുന്നതെന്നും കൈതപ്രം പറയുന്നു.

ഇക്കാര്യം അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് നല്‍കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചിരുന്നു. ദീപക് ദേവിന്റെ സ്റ്റുഡിയോയില്‍ പാട്ടെഴുതാന്‍ വിളിച്ചപ്പോഴായിരുന്നു സംഭവം. അത്ര ധിക്കാരം തന്നോട് വേണ്ട എന്നു പറഞ്ഞ് താന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയെന്നാണ് കൈതപ്രം പറയുന്നത്.

Advertisement