പ്രിയപ്പെട്ട ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാനെത്തി മമ്മൂക്ക, മകനെ ആശ്വസിപ്പിച്ച് താരം

58

കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അന്ത്യം.

Advertisements

കുറച്ചു ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നടന്റെ മരണവാര്‍ത്ത പുറത്തു വന്നതോടെ ഹനീഫ് ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷക മനസ്സിലൂടെ കടന്നു പോവുകയാണ്. ഹനീഫിന്റെ ഈ പറക്കും തളിക എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read: മകന്‍ സര്‍ക്കാര്‍ ജോലിക്കാരന്‍ ആവണമെന്ന വാപ്പയുടെ ആഗ്രഹത്തെ മറികടന്നു, എത്തിയത് സിനിമയില്‍, നടന്‍ കലാഭവന്‍ ഹനീഫിന്റെ ജീവിതം

ചിത്രത്തില്‍ കുറച്ച് സമയമേ നടന്‍ പ്രത്യക്ഷപ്പെട്ടുള്ളു എങ്കിലും അത് പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നത് തന്നെയായിരുന്നു. ഇത്തരത്തില്‍ തനിക്ക് ലഭിച്ച ചെറിയ റോള്‍ എല്ലാം മനോഹരമായി തന്നെ ഹനീഫ് അവതരിപ്പിച്ചു. ഹനീഫിന്റെ വിയോഗം സിനിമാരംഗത്തെ മുഴുവന്‍ തളര്‍ത്തിയിരുന്നു.

ഹനീഫിനെ അവസാനമായി ഒരുനോക്ക് കാണാന്‍ താരരാജാവ് മമ്മൂക്ക ഹനീഫിന്റെ വസതിയില്‍ എത്തിയിരുന്നു. ഹനീഫിനെ കണ്ടതിന് ശേഷം മകനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ഹനീഫിനൊപ്പം ആന്റോ ജോസഫും നടന്‍ പിഷാരടിയും ഉണ്ടായിരുന്നു.

Also Read: ഫഹദിനെ ഒത്തിരി ഇഷ്ടം, ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ താത്പര്യം, തുറന്നുപറഞ്ഞ് തമന്ന

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ഹനീഫ് വിടവാങ്ങിയത്. ഏറെ നാളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഖബറടക്കം ഇന്ന് നടക്കും.

Advertisement