ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് തിലകൻ, നീയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്ന് വരെ പറഞ്ഞു; ബാലൻ കെ നായരുടെ പിടുത്തമാണ് സഹിക്കാൻ പറ്റാത്തത്; കാലടി ഓമനയുടെ വെളിപ്പെടുത്തൽ

19633

മലയാള സിനിമയിലെ സീനിയർ താരങ്ങളിൽ ഒരാളാണ് നടി കാലടി ഓമന. നാടകരംഗത്തിലൂടെയാണ് ഓമന സിനിമയിലേയ്ക്ക് എത്തിയത്. ശേഷം നടി സിനിമയിലും സീരിയലുകളിലുമായി നിറഞ്ഞു നിന്നു. ഇന്നും അഭിനയ രംഗത്ത് സജീവമായി നിൽക്കുകയാണ് താരം. ഇതിനിടെ ഇപ്പോഴിതാ തന്റെ നാടകകാലത്തെക്കുറിച്ച് ഓമന പങ്കുവച്ച വാക്കുകളാണ് വൈറലാകുന്നത്.

മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഓമന തന്റെ മനസ് തുറന്നത്. സിനിമയിലെന്നത് പോലെ തന്നെ നാടകരംഗത്തും കരുത്തുറ്റ സാന്നിധ്യമായിരുന്ന നടന്മാരായ തിലകൻ, കരമന ജനാർദ്ദൻ തുടങ്ങിയവരെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചുമൊക്കെ കാലടി ഓമന മനസ് തുറക്കുന്നുണ്ട്. തിലകനാണ് തന്നെ ഒരുപാട് കരയിപ്പിച്ചിട്ടുള്ളതെന്ന് കാലടി ഓമന വെളിപ്പെടുത്തുന്നു.

Advertisements

Also read; ഉർവശി താഴോട്ട് പോയി, ജഗദീഷിന്റെ ഹീറോയിനായി എന്ന് വരെ പറഞ്ഞു; നേരിട്ട പരിഹാസങ്ങൾ വെളിപ്പെടുത്തി നടൻ ജഗദീഷ്

തിലകൻ ചേട്ടനേയും മക്കളേയും കുടുംബത്തേയുമൊക്കെ വളരെ നന്നായി അറിയാം. ശാന്ത ചേച്ചിയേയും സരോജന ചേച്ചിയേയും അറിയാമെന്നും താരം പറയുന്നു. അതേസമയം തിലകൻ ചേട്ടന് വേഗം ദേഷ്യം വരുമെന്നാണ് ഓമന വെളിപ്പെടുത്തി. പിന്നാലെ തിലകനിൽ നിന്നും വഴക്ക് കേട്ടതിനെക്കുറിച്ചും അവർ മനസ് തുറക്കുന്നുണ്ട്.

”ഞാൻ കരഞ്ഞിട്ടുണ്ട്. എന്നെ ഏറ്റവും കൂടുതൽ കരയിപ്പിച്ചിട്ടുള്ളത് തിലകൻ ചേട്ടനാണ്. നാടകത്തിൽ ടൈമിംഗ് പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ പ്രാക്ടീസാണ് നാടകത്തിന്. പിജെ ആന്റണി സാറിന്റെ സഹായിയായി ഇരുന്ന് എല്ലാം കൃത്യമായി പറഞ്ഞു തരും തിലകൻ ചേട്ടൻ. നന്നായി ടൈമിംഗോടെ അഭിനയിക്കുന്ന ആളാണ്.

ഒരിക്കൽ ഒരു പാട്ട്് രംഗം പ്രാക്ടീസ് ചെയ്യുകയായിരുന്നു. പക്ഷെ എത്ര ചെയ്തിട്ടും കിണർ കറങ്ങി വരുന്ന സമയത്ത് എനിക്ക് തെറ്റും. അതിന്റെ പേരിൽ വഴക്ക് കേട്ടിട്ടുണ്ട്. നീയൊന്നും രക്ഷപ്പെടാൻ പോകുന്നില്ലൊക്കെ പറയുമെന്ന് കാലടി ഓമന കൂട്ടിച്ചേർത്തു.

പിന്നാലെ മലയാളികൾ ഒരിക്കലും മറക്കാത്ത മറ്റൊരു പ്രതിഭയായ കരമന ജനാർദ്ദനെക്കുറിച്ചും അദ്ദേഹത്തിന്റെ മകനായ നടൻ സുധീർ കരമനയെക്കുറിച്ചും നടി വെളിപ്പെടുത്തി. വളരെ മാന്യനായ വ്യക്തിയാണ്. നല്ല മനുഷ്യനാണെന്നാണ് കരമന ജനാർദ്ദനെക്കുറിച്ച് കാലടി ഓമന പറയുന്നത്. അതേ പെരുമാറ്റം തന്നെയാണ് സുധീർ കരമനയും. നല്ല ബഹുമാനമാണെന്നും അവർ പറയുന്നു.

മണിയൻപിള്ള രാജുവിനെ കുറിച്ചും നടി പറഞ്ഞു. രാജു ഒട്ടും ജാഡയില്ലാത്ത വ്യക്തിയാണെന്നും അവർ പറയുന്നുണ്ട്. മണിയൻപിള്ള രാജു ഏത് പാതിരാത്രിയ്ക്ക് വിളിച്ചാലും ഫോൺ എടുക്കും. എന്ത് കാര്യവും പറയാമെന്നാണ് ഓമന പറയുന്നത്. ഇന്ദ്രൻസും അങ്ങനെ തന്നെയാണെന്നാണ് ഓമന പറയുന്നത്. ബാലൻ കെ നായരോടൊപ്പം അഭിനയിക്കുമ്പോഴുള്ള ഓർമ്മകളും അവർ പങ്കുവെക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ ഒരു പിടുത്തമുണ്ട്. കൈയ്ക്ക് ഒക്കെ പിടിച്ച്് അഭിനയിക്കുമ്പോൾ എല്ല് ഒടിയുന്നത് പോലെ തോന്നും. അതൊക്കെ തിലകൻ ചേട്ടനും പിജെ ആന്റണി സാറുമാണ് ക്ലാസ് എടുത്ത് തന്നിരുന്നതെന്നാണ് നടി പറയുന്നത്. അടിക്കുന്ന രംഗത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ ദേഹത്ത് തൊടുക പോലുമില്ല. ഇങ്ങനെയങ്ങ് പോകുമെന്നാണ് ഓമന പറയുന്നത്. ജയറാമും അങ്ങനെ തന്നെയാണെന്നും അവർ അഭിപ്രായപ്പെടുന്നു. തനിക്ക് ഒരു നടന്റേയും അടി കൊള്ളേണ്ടി വന്നിട്ടില്ലെങ്കിലും മറ്റ് പലർക്കും അടി കൊണ്ടിട്ടുള്ളത് കണ്ടിട്ടുണ്ടെന്നാണ് കാലടി ഓമന പറയുന്നത്.

ഒരു മനുഷ്യനെ എട്ട് പ്രാവശ്യം എങ്ങോ അടിച്ചു. ആദ്യം അടിച്ചപ്പോൾ ക്യാമറയുടെ പൊസിഷൻ ശരിയാകാതെ വന്നു. എനിക്കത് കണ്ട് നിൽക്കാനായില്ല. ഞാൻ കയറി ഇടപ്പെട്ടുവെന്നും ഓമന പറഞ്ഞു. അങ്ങനെ ചെയ്യരുത് മഹാപാപം കിട്ടുമെന്നും നിങ്ങളത് കൃത്യമായി പറഞ്ഞ് കൊടുക്കെന്നും പറഞ്ഞു.

Also read; എനിക്കെന്നും അവൻ മമ്മൂഞ്ഞാണ്, കല്യാണം കഴിഞ്ഞ് അഞ്ച് കൊല്ലം കാത്തിരുന്ന് ഉണ്ടായവനാണ്, എപ്പോഴും കാണണമെന്ന് തോന്നും: മമ്മൂട്ടിയെ കുറിച്ച് ഉമ്മ പറഞ്ഞത്

അതേസമയം ചിലർ മനപ്പൂർവ്വം രണ്ടെണ്ണം കിട്ടട്ടെ എന്നു വിചാരിക്കുകയും ചെയ്യുമെന്നാണ് അവർ പറയുന്നത്. സീരിയലിൽ് ഏറ്റവും സുഖവും ടിഎസ് സജിയുടേയും ടിഎസ് സുരേഷ് ബാബുവിന്റേയും സെറ്റിലാണ്. പറയുന്നത് പോലെ ചെയ്താൽ മാത്രം മതി. നമ്മളായിട്ട് ഒന്നും ചെയ്യണ്ട. കുറേ സീനുകൾ ഒന്നിച്ച് എടുക്കുകയും ചെയ്യുമെന്ന് നടി കൂട്ടിച്ചേർത്തു.

Advertisement