‘വെള്ളം പോലുമില്ല; 48 മണിക്കൂറായി വൈദ്യുതിയില്ല, നെറ്റ് വര്‍ക്കുമില്ല’; പുറത്തിറങ്ങാനാകുന്നില്ലെന്ന് കീര്‍ത്തി പാണ്ഡ്യന്‍; അയല്‍ക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കലാ മാസ്റ്റര്‍

126

ചെന്നൈ നഗരത്തെ ആകെ മുക്കി കളഞ്ഞിരിക്കുകയാണ് കനത്ത പേമാരി. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ കനത്തമഴ പെയ്തതും ചെന്നൈ നഗരവും സമീപ പ്രദേശങ്ങളും വെള്ളക്കെട്ടിലായതും. വീടുകള്‍ പലതും മുങ്ങിയ അവസ്ഥയിലാണ്. റോഡുകളില്‍ പുഴപോലെ വെള്ളം ഒഴുകുന്നതുകൊണ്ടു തന്നെ ഗതാഗതവും മുടങ്ങി. വൈദ്യുയതിയും ഇന്റര്‍നെറ്റ് സേവനങ്ങളുമെല്ലാം ഇപ്പോഴും പലയിടത്തും മുടങ്ങി കിടക്കുകയാണ്.

വെള്ളത്താല്‍ ചുറ്റപ്പെട്ടതു കൊണ്ട് തന്നെ പുറത്തിറങ്ങാന്‍ പോലും പലര്‍ക്കും സാധിക്കുന്നില്ല. ഇപ്പോഴിതാ, താരങ്ങള്‍ ഉള്‍പ്പെടെ അവിടെയുള്ള പലരും തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ബുദ്ധിമുട്ടുകളും വെളിപ്പിപ്പെടുത്തി രംഗത്തെത്തുകയാണ്. പലരും കഷ്ടപ്പാടിന്റെ നിരവധി വിഡിയോകള്‍ ആണ് പുറത്തു വിടുന്നത്.

Advertisements

നടന്‍ റഹ്‌മാന്‍ ചെന്നൈ നഗരത്തെ വെള്ളത്തിലാക്കുന്ന മഴയുടെയും മിഷോങ് ചുഴലിക്കാറ്റിന്റെ ഭീകരതയും വ്യക്തമാക്കുന്നതുമായ ഒരു വിഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.

ഇതിനിടെ, വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നടന്‍ ആമിര്‍ ഖാനെയും വിഷ്ണു വിശാലിനെയും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം രക്ഷപെടുത്തി കൊണ്ടുവരുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ALSO READ- കോടതിയിലെത്തിയ സരിത ബോധം കെട്ടുവീണു; മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് മുകേഷ് സരിതയോട് ചോദിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

ഇപ്പോഴിതാ നടന്‍ അശോക് സെല്‍വന്റെ ഭാര്യയും നടിയുമായ കീര്‍ത്തി പാണ്ഡ്യന്‍ താന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നതും ചര്‍ച്ചയാവുകയാണ്.

‘ഇത് മൈലാപ്പൂര്‍, വിവേകാനന്ദ കോളേജിന് സമീപമുള്ള രാധാകൃഷ്ണന്‍ സാലയില്‍. ഇവിടെ വെള്ളം വൃത്തിയാക്കാന്‍ ആരും എത്തിയിട്ടില്ല. ഇന്നലെ മുതല്‍ ഇങ്ങനെയാണ്, മിനിറ്റുകള്‍ക്കകം കൂടുതല്‍ മലിനജലം പുറത്തേക്ക് വന്ന് കലരുകയാണ്.’

‘ഇവിടെ താഴത്തെ നിലയിലെ എല്ലാ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. മൈലാപ്പൂരിന്റെ മറ്റ് ഭാഗങ്ങളിലും ഇതാണ് അവസ്ഥ. ഇതില്‍ എന്തെങ്കിലും ചെയ്യണം. 2015ലെ വെള്ളപ്പൊക്കത്തില്‍ പോലും ഇവിടെ വെള്ളം കെട്ടിനിന്നിട്ടില്ല’.

‘വര്‍ഷം മുഴുവനും, ഇവരൊക്കെ റോഡുകള്‍ കുഴിച്ചുകൊണ്ടിരുന്നു, റോഡുകള്‍ ഒന്നിലധികം തവണ കുഴിച്ചെടുത്തു, എന്നിട്ട് അതൊക്കെ പുനഃസ്ഥാപിച്ചുകൊണ്ടിരുന്നു. ഇതൊക്കെ കാരണം ഇപ്പോള്‍ ആകെ തകിടം മറിഞ്ഞ് വെള്ളം പൂര്‍ണമായും ഇവിടെ റോഡുകളില്‍ കെട്ടിക്കിടക്കുകയാണ്.’

ALSO READ-ഋത്വിക്കിന് കൂട്ടായി ഒരാള്‍ കൂടി വേണമെന്ന് ആഗ്രഹം; അതിനായി ശ്രമങ്ങള്‍ തുടങ്ങി; വെളിപ്പെടുത്തി കെഎല്‍ ബിജു ബ്രോയും കുടുംബവും

‘ഇവിടെയുള്ള അപ്പാര്‍ട്ട്മെന്റുകളിലും വീടുകളിലുമുള്ള ആളുകള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ പോലും ലഭിക്കാന്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വെള്ളം പോലും കുടിക്കുന്നില്ല ആരും.’

‘ഞങ്ങള്‍ക്ക് ഇപ്പോള്‍ 48 മണിക്കൂറില്‍ കൂടുതല്‍ ആയി വൈദ്യുതിയില്ല. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വൈദ്യുതി മുടങ്ങിയത്. ഞങ്ങള്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്ത് ഇറങ്ങിയാലോ ടെറസിലെ ചില കോണുകളില്‍ പോയാലോ മാത്രമാണ് നെറ്റ്വര്‍ക്ക് ലഭിക്കുന്നത്. ചെന്നൈ പോലീസ് ദയവു ചെയ്ത് ഈ പ്രദേശത്ത് എത്രയും വേഗം എന്തെങ്കിലും ചെയ്യുക!’ -എന്നാണ് കീര്‍ത്തി പാണ്ഡ്യന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, കൊറിയോഗ്രാഫര്‍ കല മാസ്റ്ററും തന്റെ ബുദ്ധിമുട്ട് വെളിവാക്കുന്ന വീഡിയോ പഹ്കിട്ടിരിക്കുകയാണ്. വീടും സമീപപ്രദേശവും വെള്ളത്തില്‍ ആണെന്ന് കലാ മാസ്റ്റര്‍ പോസ്റ്റ് ചെയ്യുന്നു.

‘എന്റെ വീടും സമീപ പ്രദേശങ്ങളും എന്റെ അയല്‍പക്കവും എല്ലാം വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരിക്കുകയാണ്. അവിടെ താമസിക്കുന്ന ധാരാളം ആളുകള്‍ക്ക് ഭക്ഷണമോ വൈദ്യുതിയോ ലഭ്യമല്ല.’
വെള്ളമില്ല; 48 മണിക്കൂറായി വൈദ്യുതിയില്ല, നെറ്റ് വര്‍ക്കുമില്ല; പുറത്തിറങ്ങാനാകുന്നില്ല, സഹായിക്കണമെന്ന് കീര്‍ത്തി പാണ്ഡ്യന്‍; അയല്‍ക്കാര്‍ക്ക് ഭക്ഷണമെത്തിച്ച് കലാ മാസ്റ്റര്‍

‘അത്യധികം ബുദ്ധിമുട്ടിലായ ഈ സാഹചര്യത്തില്‍ ഞാന്‍ അടുത്തുള്ള എല്ലാവര്‍ക്കും അത്താഴവും മെഴുകുതിരികളും നല്‍കാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും നല്‍കാനുള്ള ഭക്ഷണത്തിനായി എന്നെ സഹായിച്ച ഗീതം സംഘടനയ്ക്ക് നന്ദി’ -എന്നാണ് കലാമാസ്റ്ററുടെ വീഡിയോയില്‍ പറയുന്നത്. ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തോണിയില്‍ ഭക്ഷണപ്പൊതികളുമായി പോകുന്നതാണ് കലാമാസ്റ്ററുടെ വീഡിയോയിലുള്ളത്.

Advertisement