കേരളത്തിൽ ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നവെന്ന വാർത്തകൾ ആവർത്തിച്ചു വരുമ്പോൾ കാര്യക്ഷമല്ലാത്ത ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ? : രൂക്ഷമായ വിമർശനവുമായി ശ്രീയ

78

ഷവർമയിലൂടെയുള്ള ഭക്ഷ്യവിഷബാധ മൂലം ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവച്ചും, തന്റെ ഒരു പഴയ കുറിപ്പ് ഓർമപ്പെടുത്തിയും നടി ശ്രീയ രമേശ്. രണ്ട് വർഷം മുമ്പ് ശ്രീയ രമേശ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു പോസ്റ്റ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഷവർമ തയ്യാറാക്കുന്നതിനെക്കുറിച്ചായിരുന്നു.

‘കുറച്ചു ദിവസം മുൻപ് കൊല്ലം ബൈ പാസിൽ കണ്ട ഒരു കാഴ്ച…റോഡിന്റെ തൊട്ടടുത്ത കടയിൽ ഉള്ള ഷവർമ. ഒരു മറവും ഇല്ലാതെ പൊടിയും അടിച്ചു വിൽക്കുന്നു. അതു വാങ്ങാനും നമ്മൾ മലയാളികൾ, നമ്മൾ എങ്ങോട്ട് സുഹൃത്തുക്കളേ ?’. അന്ന് ഒരു ചിത്രത്തിനൊപ്പം ശ്രീയ കുറിച്ചതിങ്ങനെ.

Advertisements

ALSO READ

പാർവതി മേക്കപ്പില്ലാതെ വന്നാൽ ഇതിലും നന്നായേനെ എന്ന് ഒരു വിഭാഗം ; രണ്ട് മക്കളെ മലയൂട്ടി വളർത്തിയ അമ്മയാണ്, അവർക്ക് പ്രായമാകും, വാനരന്മാർ ബോഡി ഷെയ്മിങ് തുടരട്ടെ! : പാർവ്വതി ജയറാമിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇപ്പോഴിതാ, ഷവർമയല്ല ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതാണ് യഥാർത്ഥ വില്ലനെന്ന് തന്റെ പുതിയ കുറിപ്പിൽ ശ്രീയ പറയുന്നുണ്ട്.

ശ്രീയ രമേശിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

”ഷവർമയല്ല മറിച്ച് മായം കലർത്തുന്നത് തടയാത്ത സിസ്റ്റമാണ് യഥാർഥ വില്ലൻ. ഷവർമ കഴിച്ച ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ ആവർത്തിച്ചു വരുമ്പോൾ കാര്യക്ഷമല്ലാത്ത കേരളത്തിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പിരിച്ചു വിട്ടുകൂടെ? ഒപ്പം മന്ത്രിക്ക് രാജിവച്ചു കൂടെ ? എന്നാണ് എനിക്ക് ചോദിക്കുവാൻ ഉള്ളത്. ഷവർമ കഴിച്ച് ചിലർ മരിക്കുന്നു, ഒരുപാട് പേർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന വാർത്തകൾ വരുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.

ALSO READ

ആ സിനിമയിൽ ലാലേട്ടനോടൊപ്പം എന്തെങ്കിലും പറഞ്ഞ് അടുത്ത് നിന്നാ മതി, പക്ഷെ സിനിമ തിയ്യേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ അവിടെ എന്റെ ആവശ്യമില്ലായിരുന്നു എന്ന് തോന്നി : ഓടി നടന്ന് ഹ്യൂമർ ചെയ്തിരുന്ന സമയത്ത് പ്രേക്ഷകരെ വെറുപ്പിച്ചതിനെ കുറിച്ച് സുരാജ് വെഞ്ഞാറമൂട്

നമ്മുടെ നാട്ടിൽ ഇത് ആവർത്തിക്കുവാൻ കാരണം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുടെ അലംഭാവവും നിയമങ്ങളിലെ പോരായ്മകളുമാണ്. തീർച്ചയായും ക്രമക്കേടുകൾക്ക് കൈക്കൂലിയും വാങ്ങുവാൻ ഉള്ള സാധ്യതയും തള്ളിക്കളയുവാൻ ആകില്ല. ബന്ധപ്പെട്ട മന്ത്രിക്ക് തന്റെ വകുപ്പിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടെങ്കിൽ ഇനിയെങ്കിലും ഇതിനൊരു അറുതി വരുത്തുക. ഭക്ഷ്യ വസ്തുക്കൾ വിൽക്കുവാൻ ലൈസൻസ് നിർബന്ധമാക്കുകയും കടകളിൽ കർശനമായ പരിശോധനയും നിയമലംഘകർക്ക് പിഴയും നൽകിക്കൊണ്ട് മാത്രമേ മനുഷ്യർക്ക് ധൈര്യമായി ഷവർമ്മ ഉൾപ്പെടെ ഉള്ള ഭക്ഷണങ്ങൾ ജീവഭയം ഇല്ലാതെ കഴിക്കുവാൻ പറ്റൂ.

ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്തുവാൻ ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉള്ള ലാബുകൾ ഓരോ ജില്ലയിലും സ്ഥാപിക്കുക. മഹാന്മാരുടെ പേരിൽ കുറെ പ്രതിമകളും , സ്മാരക മന്ദിരങ്ങളും നിർമിക്കുവാൻ കോടികൾ ചെലവിടുന്ന നാടാണല്ലോ. ഇത്തരം ലാബുകൾക്ക് മഹാന്മാരുടെ പേരിട്ടാൽ പൊതു ജനങ്ങൾക്ക് കൂടുതൽ പ്രയോജനം ലഭിക്കും. കനത്ത ശമ്പളത്തിൽ ഒരു പ്രയോജനവും ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത ഒരുപാട് നിയമനങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്, അതെ സമയം മനുഷ്യ ജീവന് ഏറെ ഭീഷണി ഉയർത്തുന്ന ഭക്ഷ്യ വിഷബാധയും ഭക്ഷണത്തിലെ മായം കലർത്തലും നിയന്ത്രിക്കുവാൻ എന്തുകൊണ്ട് നിയമനങ്ങൾ നടക്കുന്നില്ല?

ഒരുപക്ഷേ വിദ്യാഭ്യാസ യോഗ്യത ഉള്ളവരെ ആവശ്യം ആയതുകൊണ്ടാകുമോ? ഗൾഫിൽ ധാരാളം ഷവർമ കടകൾ ഉണ്ട് അവിടെ ഒത്തിരി ആളുകൾ ഷവർമ കഴിക്കുന്നുമുണ്ട് എന്നാൽ ഭക്ഷ്യ വിഷബാധയും മരണവും സംഭവിക്കുന്നതായുള്ള വാർത്തകൾ എന്തുകൊണ്ട് അവിടെ നിന്നും ഉണ്ടാകുന്നില്ല എന്നു ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ നിയമങ്ങൾ കർശനമാണ് അത് പോലെ ബന്ധപ്പെട്ട വകുപ്പ് കൃത്യമായി പരിശോധനയും നടത്തുന്നുണ്ട്. നിയമ ലംഘകർക്ക് വലിയ പിഴയും ചുമത്തും. കടകളുടെ ലൈസൻസ് റദ്ദു ചെയ്യും.
അവിടെ സാധാരണക്കാർ പരാതി നൽകിയാലും നടപടി വരും ഇവിടെ അധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കുടുമ്പങ്ങൾക്ക് ഭക്ഷ്യ വിഷബാധ വരാത്തതാണോ അവർക്ക് ഇത്തരം കാര്യങ്ങളിൽ നടപടിയെടുക്കുവാൻ അമാന്തം? ഇനിയെങ്കിലും കാറ്ററിങ് രംഗത്തും കർശനമായ ഇടപെടൽ വരണം.
എല്ലാ ഭക്ഷ്യ വിതരണ കടകൾക്കും ലൈസൻസ് നിർബന്ധമാക്കുകയും വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന കടകൾ അടച്ചു പൂട്ടിക്കുകയും ചെയ്യണം. അതു
പോലെ മത്സ്യത്തിൽ മായം ചേർക്കുന്നതിനുള്ള പരിശോധന കർശനമാക്കുകയും വേണം. മായം മൂലം നമ്മുടെ കുടുംബങ്ങളിലെ അംഗങ്ങൾക്ക് നേരിട്ടും അല്ലാതെയും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് ഒഴിവാക്കുവാൻ മാറ്റങ്ങൾ വരുത്തുവാൻ പൊതു ജനം ഒരു ക്യാംപെയ്ൻ തന്നെ തുടങ്ങണം. സങ്കുചിതമായ മത – രാഷ്ടീയ താല്പര്യങ്ങൾ മാറ്റി സമൂഹത്തിന്റെ പൊതു താല്പര്യമായി ഇതിനെ കാണുക. ഷവർമയിലും പൊതിച്ചോറിലും മായവും മതവും കലർത്താതിരിക്കുക.” എന്നും പറഞ്ഞാണ് ശ്രീയ കുറിപ്പ് അവസാനിപ്പിയ്ക്കുന്നത്.

Advertisement