ഒരു കഴിവും ഇല്ലാത്തവനാണ് ലാല്‍ജോസ്, അവന്റെ സിനിമയില്‍ അഭിനയിച്ച് വെറുതെ നല്ല പേര് കളയരുത്, അന്ന് മമ്മൂട്ടിക്ക് ലഭിച്ച ആ കത്തില്‍ പറഞ്ഞത് ഇങ്ങനെ, ഇന്നും കത്ത് സൂക്ഷിച്ച് വെച്ച് ലാല്‍ജോസ്

1878

മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന വന്ന വ്യക്തിയാണ് ലാല്‍ജോസ്. എന്നാല്‍ സിനിമാസംവിധാനം തുടങ്ങുന്നതിന് മുന്‍പേ സംവിധാനകാര്യത്തില്‍ ഒരല്‍പം കടുംപിടുത്തവുമായാണ് ലാല്‍ജോസ് നിലകൊണ്ടത്.

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് ലാല്‍ജോസ്. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രം ചെയ്തിരുന്ന സമയത്തുണ്ടായ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

Advertisements

താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയായിരിക്കും നായകനെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ആ സമയത്ത് തനിക്ക് ഒരു കത്ത് കിട്ടിയിരുന്നുവെന്നും മമ്മൂട്ടിയെ അഡ്രസ് ചെയ്ത് കൊണ്ട് എഴുതിയിരുന്ന ആ കത്തില്‍ തനിക്ക് ഒരു കഴിവുമില്ലെന്ന്ും താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പറഞ്ഞിരുന്നതായും ലാല്‍ ജോസ് പറയുന്നു.

Also Read: ഞാന്‍ ചെയ്തത് ഏറ്റവും വലിയ മണ്ടത്തരമെന്ന് രാജമൗലി സാര്‍ വരെ പറഞ്ഞു, അരുന്ധതി ചിത്രത്തിലെ നായികാവേഷം ഉപേക്ഷിച്ചതിനെ കുറിച്ച് മംമ്ത മോഹന്‍ദാസ് പറയുന്നു

ഭൂതക്കണ്ണാടിയുടെ സെറ്റില്‍ വെച്ചായിരുന്നു തന്റെ പടത്തില്‍ നായകനാവും എന്ന് മമ്മൂട്ടി പ്രഖ്യാപിച്ചത്. ഇത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ആ സമയത്ത് മമ്മൂട്ടിയുടെ ഭാര്യയാണ് തനിക്ക് ആ കത്ത് കാണിച്ച് തന്നതെന്നും ഒരു ഫ്രണ്ടിന്റെ കത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു തനിക്ക് ആ കത്ത് തന്നതെന്നും ലാല്‍ ജോസ് പറയുന്നു.

കോളേജില്‍ പഠിക്കുന്ന കാലത്ത് പോലും ഒരു കലാവാസനയും ഇല്ലാത്ത ആലാണ് താനെന്നും ലാല്‍ ജോസ് ഉള്ളത് കൊണ്ടല്ല , കമലിന് കഴിവുള്ളത് കൊണ്ടാണ് സിനിമകള്‍ വിജയിച്ചതെന്നും സോപ്പിടാനറിയാവുന്ന തന്നെപ്പോലുള്ള ആള്‍ക്കാരുടെ സോപ്പിങില്‍ വീഴരുതെന്നുമായിരുന്നു മമ്മൂട്ടിയെ അഡ്രസ് ചെയ്ത് എഴുതി കത്തില്‍ പറഞ്ഞത്.

Also Read: ഇത്രയൊക്കെ അനുഭവിച്ചിട്ടും ജീവനോടെയിരിക്കുന്നത് മകളുടെ മുഖം ഓര്‍ത്തിട്ട് മാത്രമെന്ന് ദിലീപ്, മീനൂട്ടിക്ക് അവളുടെ അച്ഛനെ നന്നായി അറിയാമെന്ന് ആരാധകരും, വൈറലായി വീഡിയോ

ശരിക്കും പറഞ്ഞാല്‍ ആ കത്ത് വായിച്ചപ്പോള്‍ തനിക്ക് ദേഷ്യമൊന്നും തോന്നിയില്ല. പക്ഷേ തന്നോട് ഇത്രയും ദേഷ്യം ആര്‍ക്കാണെന്ന് അറിയാന്‍ താത്പര്യം തോന്നിയെന്നും ആ കത്ത് താനിപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും അഹങ്കാരം വരുമ്പോള്‍ ആ കത്തെടുത്ത് വായിക്കാറുണ്ടെന്നും ലാല്‍ജോസ് കൂട്ടിച്ചേര്‍ത്തു.

Advertisement