പള്ളിയിൽ വെച്ചു കണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയമായി ; തന്റെ ലവ് സറ്റോറി തുറന്ന് പറഞ്ഞ് സംവിധായകൻ ജീത്തു ജോസഫ്

112

ഡിറ്റക്ടീവ് എന്ന സിനിമയൊരുക്കി മലയാളത്തിൽ സംവിധായകനിരയിലേക്ക് പ്രവേശിച്ച ജീത്തു, മമ്മി ആൻഡ് മി, മൈ ബോസ്, മെമ്മറീസ്, ദൃശ്യം, പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി, ഊഴം, ആദി, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി, ദി ബോഡി, തമ്പി, ദൃശ്യം 2 തുടങ്ങി നിരവധി സിനിമകൾ ഒരുക്കി ശ്രദ്ധ നേടിയ മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ജീത്തു ജോസഫ്. റാം, 12ത് മാൻ തുടങ്ങിയ സിനിമകളാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നത്.

ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫ്. തന്റെ ജീവിത പങ്കാളിയായ ലിന്റയെ താൻ കണ്ടെത്തിയത് എങ്ങനെയാണെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. ചെറുപ്പം മുതൽ പള്ളിയിൽ വെച്ച് സ്ഥിരമായി കാണുമായിരുന്ന പെൺകുട്ടിയെയാണ് ജീത്തു ജോസഫ് പ്രണയിച്ച് വിവാഹം ചെയ്തത്.

Advertisements

പള്ളിയിൽ വെച്ചു കണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയത്തിലാവുകയും പ്രണയം പറയുകയും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ചെയ്യുകയുമായിരുന്നുവെന്നും ജീത്തു ജോസഫ് പറഞ്ഞു. തങ്ങളുടേത് ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നുവെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്.

ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് ഇടക്ക് പള്ളിയിൽ പോകുമ്പോൾ ഒരു പെൺകുട്ടിയെ കുറിച്ച് സുഹൃത്തുക്കൾ പറയുന്നത് കേട്ടത്. അവളെ കാണാൻ വേണ്ടി മാത്രം കുർബാനയ്ക്ക് പോയി. ആരാണ് ഈ കുട്ടി എന്നറിയാനുള്ള ആകാംക്ഷയിലാണ് പിന്നീട് പളളിയിലേക്ക് എത്തിയത്. പള്ളിയിൽ വെച്ചു കണ്ടെത്തിയ പെൺകുട്ടിയുമായി പിന്നീട് പരിചയമായി. ഏറ്റവും ഒടുവിൽ താൻ ആ പെൺകുട്ടിയെക്കുറിച്ച് വീട്ടിൽ പറയുകയായിരുന്നെന്നും ജീത്തു ജോസഫ് പറയുന്നു.

അമ്മയും സഹോദരിയും കൂടി പിന്നീട് ലിന്റയെ പള്ളിയിൽ ചെന്ന് കണ്ടു. അമ്മയുടേയും സഹോദരിയുടെയും സംസാരത്തിന് ശേഷമാണ് വിവാഹാഭ്യർഥന നടത്തിയതെന്നും ജീത്തു കൂട്ടിചേർത്തു. ലിന്റയെ പരിചയപ്പെട്ട ശേഷം പള്ളിയിൽ പോക്ക് മുടക്കിയിട്ടില്ലെന്നും ജീത്തു ജോസഫ് പറയുന്നുണ്ട്.

 

Advertisement