വലിയ ഡാൻസർ എന്ന അഹങ്കാരം; പ്രഭുദേവയുടെ പെരുമാറ്റം ഇഷ്ടമായില്ല; ആ ദേഷ്യത്തിലാണ് ആ പാട്ടിൽ അഭിനയിച്ചത്; പക്ഷെ പാട്ട് വൻ ഹിറ്റായെന്ന് നടി മധുബാല

1456

തെന്നിന്ത്യൻ സിനിമാ രംഗത്ത് തൊണ്ണൂറുകളിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. മലയാളം സിനിമാ സിനിമാ പ്രേക്ഷകർക്കും ഏറെ സുപരിചിത അയിരുന്നു മധുബാല. ഇന്ത്യയുടെ ഡ്രീം ഗേൾ ഹേമമാലിനിയുടെ അനന്തിരവളായ മധു ബാല മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.

മണിരത്നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാൾ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി. അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാണ്.

Advertisements


കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്നു എങ്കിലും അപ്രതീക്ഷിതം ആയാണ് താൻ സിനിമയിൽ എത്തിയത് എന്ന് പറയുകയാണ് മധുബാല. താരത്തിൻരെ പിതാവ് രഘുനാഥ് നാല് സിനിമകൾ നിർമിച്ചിട്ടുണ്ട്.എട്ടു വർഷം മാത്രമാണ് അഭിനയ ലോകത്തുണ്ടായിരുന്നുള്ളു എങ്കിലും തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും ഒരേ സമയം മധുബാല ഉണ്ടാക്കിയെടുത്ത പേരും പ്രശസ്തിയും ഇന്നും അസ്തമിച്ചിട്ടില്ല.

ALSO READ- ഈ ചെറിയ പ്രായത്തിൽ ഒരു കുഞ്ഞിനെ കിട്ടിയത് കൊണ്ട് എനിക്ക് കുഞ്ഞുങ്ങളെ നോക്കാൻ നന്നായി അറിയാം; വെളിപ്പെടുത്തി പ്രേക്ഷകരുടെ സ്വന്തം മീനൂട്ടി

1999ലാണ് ആനന്ദ് ഷായെ വിവാഹം ചെയ്തു മധുബാല അഭിനയരംഗം വിട്ടത്. രണ്ട് പെൺകുഞ്ഞുങ്ങളായതിനു ശേഷം 15 വർഷത്തെ ദീർഘ ഇടവേളക്ക് വിരാമമിട്ടുകൊണ്ട് വെള്ളിത്തിരയിലേക്ക് തിരികെ വരികയായിരുന്നു.

ഇപ്പോഴിതാ, സിനിയുലഗം ചാനലിന് ഗൗതമി നൽകിയ അഭിമുഖത്തിൽ സിനിമയിലുണ്ടായിരുന്ന കാലത്തെ ഓർമകൾ പങ്കുവെയ്ക്കുകയാണ് മധുബാല. താൻ കെ ബാലചന്ദറിന്റെ ചിത്രത്തിലൂടെ അഭിനയത്തിൽ തുടക്കം കുറിച്ചതുകാരണം അതാണ് തന്റെ ആക്ടിങ് സ്‌കൂൾ എന്നാണ് താരം പറയുന്നത്. കെ ബാലചന്ദർ സാറും, മണിരത്‌നം സാറുമാണ് തമിഴ് സിനിമയിലെ രണ്ട് പ്രഗത്ഭ സംവിധായകർ. അവർ രണ്ടുപേർക്കൊപ്പവും വ്യത്യസ്തമായ അനുഭവാണ് ഉണ്ടായതെന്നും താരം പറയുന്നു.

കൂടാതെ, കെബി സർ അഭിനയിച്ചു കാണിച്ചു തന്നതിന് ശേഷം അതുപോലെ ചെയ്യാൻ പറയും, മണിസർ സിറ്റുവേഷൻ എന്താണെന്ന് പറഞ്ഞുതരിക മാത്രമേ ചെയ്യുകയുള്ളൂ. ബാക്കി നമ്മൾ ചെയ്യണം. ആ രണ്ട് രീതികളും കരിയറിനെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടെന്നാണ് മാധൂ പറയുന്നത്.

ALSO READ- ഏറ്റവും പവിത്രമായ ബന്ധമാണത്; ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്ന് ബാല; അമൃത സുരേഷിനെ ഉദ്ദേശിച്ചാണോ എന്ന് സംശയിച്ച് ആരാധകർ

കൂടാതെ തന്റെ മുൻ നായകൻ അർജുന് ഒപ്പമുള്ള അഭിനയമെല്ലാം വളരെ രസകരമായിരുന്നെന്നും താരം പറഞ്ഞു. ജെന്റിൽമാൻ സെറ്റ് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. അത്രയധികം ആസ്വദിച്ചാണ് ഉസിലാംപെട്ടി എന്ന ഗാനരംഗത്തെല്ലാം അഭിനയിച്ചത്. ആ ഗാനരംഗത്ത് തന്റെ ഇടു പ്പിൽ അർജുൻ നുള്ളുന്ന ഒരു രംഗമുണ്ടായിരുന്നു. ശരിക്കും നിങ്ങളുടെ ഇടുപ്പ് ഇങ്ങനെ വളഞ്ഞിട്ടാണോ എന്ന് ചോദിച്ച് അർജുൻ കളിയാക്കിയതോർമ്മയുണ്ടെന്നും താരം പറഞ്ഞു.

കൂടാതെ, തന്നെ കാണുമ്പോൾ എപ്പോഴും അർജുൻ ചിരിക്കും. എന്തോ നിങ്ങളെ കാണുമ്പോൾ എനിക്കു ചിരിവരുന്നു എന്നാണ് താൻ ചോദിച്ചപ്പോൾ അർജുൻ പറഞ്ഞതെന്നും മാധൂ പറയുന്നു.

അതേസമയം, മിസ്റ്റർ റോമിയോ എന്ന ചിത്രത്തിൽ പ്രഭുദേവയ്‌ക്കൊപ്പമുള്ള തണ്ണീറൈ കാതലിക്കും എന്ന പാട്ട് ഇന്നും ഹിറ്റാണ്. എന്നാൽ ആ ഗാരംഗത്ത് പ്രഭുദേവയോടുള്ള ഈഗോ മനസ്സിൽവച്ചാണ് താൻ അഭിനയിച്ചതെന്നാണ് മാധൂ പറയുന്നത്.

അന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ടോപ് ഡാൻസർ പ്രഭുദേവയായിരുന്നു. താൻ ഒരു തുടക്കകാരിയും. ആ പാട്ട് ഷൂട്ട് ചെയ്യുന്നതിന് മുൻപ് കൊറിയോഗ്രാഫി എല്ലാം സെറ്റ് ചെയ്ത് അദ്ദേഹത്തിന്റെ അസിസ്റ്റന്റിന് പറഞ്ഞുകൊടുത്തു, എന്നിട്ട് തന്നെ അത് പഠിപ്പിച്ചുതരാൻ പറഞ്ഞിട്ട് അദ്ദേഹം മുറിയിൽ നിന്നും ഇറങ്ങിപ്പോയി.

അത് തനിക്ക് വലിയ ഹേർട്ട് ആയി. താൻ ഒരു നിസ്സാരക്കാരി ആയതുകൊണ്ടാണോ അസിസ്റ്റന്റിനോട് തന്നെ പഠിപ്പിക്കാൻ പറഞ്ഞിട്ട് അയാൾ ഇറങ്ങിപ്പോയത്. വലിയ നടനാണെന്ന അഹങ്കാരമാണല്ലേ എന്നൊക്കെ മനസ്സിൽ ചിന്തിച്ചു. രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞ് അദ്ദേഹം വരുമ്പോഴേക്കും താൻ സ്റ്റെപ്‌സ് എല്ലാം പഠിച്ച്, മേക്കപ്പിട്ട് റെഡിയായി നിൽക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ആ ഒരു രീതി എന്നിലെ ഈഗോ പുറത്തുകൊണ്ടുവന്നു. ആ ദേഷ്യത്തിലാണ് ആ ഗാനരംഗത്ത് അഭിനയിച്ചത്. പക്ഷെ സിനിമ റിലീസായി, പാട്ട് ഹിറ്റായി എനിക്ക് ഒരുപാട് പ്രശംസകളും കിട്ടി. ഇപ്പോൾ ഈ പാട്ട് കാണുമ്പോൾ അക്കാര്യമാണ് തനിക്കാദ്യം ഓർമവരുന്നതെന്നും മധൂ പറയുന്നു.

ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത

Advertisement