ഞാനാണ് കയറിയിരുന്നതെങ്കില്‍ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ? സംവിധായകനോട് ദേഷ്യത്തോടെ മമ്മൂട്ടി: കാരണം ഇതാണ്

30

വീരയോദ്ധാവായി ചന്തുവിനെ എംടി ചിത്രീകരിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥ. ആ സിനിമയെ
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സംവിധായകൻ ഹരിഹരൻ, ക്യാമറമാൻ രാമചന്ദ്രബാബു നടീനടൻമാർ, മറ്റ് ടെക്‌നീഷ്യൻമാർ എന്നുവേണ്ട ആ സിനിമയോട് സഹകരിച്ച എല്ലാവർക്കും പങ്കുണ്ട്.

ഒരു പിണക്കത്തിനുശേഷം വർഷങ്ങൾ കഴിഞ്ഞാണ് മമ്മൂട്ടി ഹരിഹരൻ ചിത്രത്തിൽ അഭിനയിച്ചത്. നല്ല നടനാണ് മമ്മൂട്ടി. ആർക്കും അഭിപ്രായ വ്യത്യാസമില്ല. എന്നാൽ മമ്മൂട്ടിയുടെ ചില പിടിവാശികൾ സഹിക്കാൻ കഴിയില്ല. അങ്ങനെ ടി മുഖേന ഹരിഹരന് ചില അനുഭവങ്ങൾ ഉണ്ടായിരുന്നു.

Advertisements

ഒരു വടക്കൻ വീരഗാഥ സമയത്ത് ചന്തുവായി അഭിനയിക്കാൻ മമ്മൂട്ടി ആഗ്രഹിച്ചു. കോഴിക്കോട് അളകാപുരി ഹോട്ടലിൽ വച്ച് എന്റെ നേതൃത്വത്തിൽ ഇരുവരുടേയും പിണക്കം തൽക്കാലം മാറ്റി. യാതൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് സത്യം ചെയ്തിട്ടാണ് മമ്മൂട്ടി ഒരു വടക്കൻ വീരഗാഥയിൽ അഭിനയിച്ചത്.

എന്നാൽ, ആ ചിത്രത്തിലും തലവേദന അറിഞ്ഞോ അറിയാതെയോ മമ്മൂട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായെങ്കിലും ‘പകരം വയ്ക്കാനില്ലാത്ത നടൻ’ എന്ന നിലയിൽ മമ്മൂട്ടിയെ സഹിക്കുകയായിരുന്നു. ഒരു വടക്കൻ വീരഗയിൽ കളരി ഒരു പ്രധാന ഘടകമാണ്. സുരേഷ്‌ഗോപിയും മമ്മൂട്ടിയും പുത്തൂരം തറവാട്ടിൽ ഏറ്റുമുട്ടുന്ന ഒരു രംഗത്തിന്റെ ചിത്രീകരണം.

ഉയർന്നുചാടണം, അതിന് റോപ്പ് റെഡിയാക്കി. അത് അരയിൽ മുറുക്കി മുകളിലൂടെ തോർത്തുമുണ്ട് കെട്ടിവച്ച് റോപ്പ് പുറത്തുകാണാത്തവിധം ഒരുക്കണം.

ഫ്രെയിമിൽ ബാക്ക് ഗ്രൗണ്ടിന്റെ നിറമനുസരിച്ച് റോപ്പിന്റെ നിറം മാറണം. ഇന്നത്തെപോലെ മായിച്ചുകളയാൻ പറ്റില്ല. കനം കുറഞ്ഞ ആ സ്റ്റീൽക്കമ്പി കണ്ടപ്പോൾ ക്യാമറമാൻ രാമചന്ദ്ര ബാബുവിനൊരു സംശയം.

ഇത് ഭാരം താങ്ങുമോ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജനോട് രാമചന്ദ്രബാബു ചോദിച്ചു. അതു കേട്ടുകൊണ്ടാണ് മമ്മൂട്ടി വന്നത്. നൂറ് ക്വിന്റൽ സുഖമായി പൊങ്ങും എന്ന് ത്യാഗരാജൻ മറുപടി കൊടുത്തു.

എങ്കിൽ ആദ്യം റോപ്പിൽ ഡ്യൂപ്പായ പഴനി കയറട്ടെ. അതനുസരിച്ച് ഡ്യൂപ്പിനെ കയറിൽ ബന്ധിച്ചു. ത്യാഗരാജനും സംഘവും റോപ്പിന്റെ മറ്റേത്തലക്കൽ നിന്ന് ആഞ്ഞുവലിച്ചു.

പഴനി കുതിച്ചുമുകളിലേക്കു പോയി. പെട്ടെന്ന് റോപ്പ് പൊട്ടി പഴനി മലർന്നടിച്ചു വീണു. മമ്മൂട്ടി ഞെട്ടി നിന്നു. സംവിധായകൻ ഹരിഹരനും രാമചന്ദ്രബാബുവും വിശ്വസിക്കാൻ കഴിയാതെ ത്യാഗരാജനെ നോക്കി.

ഞാനാണ് കയറിയിരുന്നതെങ്കിൽ നടുവൊടിഞ്ഞു കിടക്കുമായിരുന്നില്ലെ? ദേഷ്യത്തോടെ മമ്മൂട്ടി ചോദിച്ചു. മമ്മൂട്ടി പിന്നെ ആ സീൻ അഭിനയിച്ചില്ല.

(കടപ്പാട്: പല്ലിശ്ശേരി ജനയുഗം)

Advertisement