നിങ്ങൾ അഭിനയിക്കുവാൻ നിൽക്കുകയാണെങ്കിൽ ഞാൻ പറയുന്നത് കേട്ട് അഭിനയിച്ചാൽ മതി; മ്മൂട്ടിയോട് പൊട്ടിത്തെറിച്ച് കമൽ, രണ്ടാളും വഴക്കായി; വെളിപ്പെടുത്തൽ

1938

മലയാള സിനിമയുടെ മുഖമാണ് മെഗാസ്റ്റാർ മമ്മൂട്ടി. പ്രായം മുൻപോട്ട് കുതിക്കുമ്പോൾ ലുക്ക് കൊണ്ട് നടന്റെ സഞ്ചാരം പിന്നോട്ടാണ്. അഭിനയത്തിന്റെ കാര്യത്തിലും സിനിമയെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തിലും മമ്മൂട്ടിയോളം അപ്പ്ഡേറ്റഡ് ആയൊരു നടനില്ലെന്ന് വേണം പറയാൻ. ലുക്കിന്റെ കാര്യത്തിലും ഫാഷന്റെ കാര്യത്തിലുമൊക്കെ യുവനടന്മാരെ പോലും പിന്നിലാക്കാൻ പ്രത്യേക കഴിവാണ് നടനുള്ളത്.

മമ്മൂട്ടിയെ കണ്ടാണ് പലരും അനുകരിക്കുന്നതെന്നതാണ് സത്യം. ഇപ്പോൾ, മമ്മൂട്ടിയെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര. പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുണ്ട് മമ്മൂട്ടിയ്ക്ക്. എന്നാൽ അതുപോലെ തന്നെ ശാന്തനാവുകയും ചെയ്യുമെന്ന് രാജൻ പറയുന്നു. അത്തരത്തിലുള്ളൊരു അനുഭവമാണ് രാജൻ പങ്കുവെയ്ക്കുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Advertisements

Also read; ഗ്ലാമറസ് വേഷം ചെയ്യാൻ ഒരു മടിയുമില്ലാത്ത താരം; യുവാക്കളുടെ ഹരമായിരുന്ന നടി മയൂരിയുടെ ജീവിതത്തിൽ സംഭവിച്ച അറിയാക്കഥകൾ

മമ്മൂക്ക എന്ന വ്യക്തി ഭയങ്കര ജോളിയാണ്. ഒരു സീൻ ഷൂട്ട് ചെയ്ത ശേഷം വെറുതിയിരിക്കുന്നത് ഇഷ്ടമല്ല. അപ്പോൾ ബോറടി മാറ്റാനായി ദിലീപിനെ വരുത്തും. അന്ന് ദിലീപ് വലിയ നായകനൊന്നുമല്ല. അതിനാലും മമ്മൂക്കയാണല്ലോ എന്നും പറഞ്ഞും അദ്ദേഹം വന്നു. മമ്മൂക്കയ്ക്ക് ബോറടിക്കാതിരിക്കാൻ വേണ്ടി മാത്രമായിരുന്നു ദിലീപ് വന്നത്.

അസിസ്റ്റന്റൊന്നുമല്ല അന്ന്. ഇതിന് വേണ്ടി മാത്രമാണ് വരുന്നത്. കമൽ സാർ കൂടെ വിളിച്ചിട്ടാണ് വരുന്നത്. മമ്മൂക്കയ്ക്ക് ബോറടിക്കുന്നത് ഇഷ്ടമല്ലെന്ന് രാജൻ പറയുന്നു. നടൻ കമലുമായുണ്ടായൊരു ക്ലാഷിനെ കുറിച്ചും രാജൻ വെളിപ്പെടുത്തി. ഒരിക്കൽ ഒരു സീൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ മമ്മൂക്ക ഒരു നിർദ്ദേശം പറഞ്ഞു. പക്ഷെ അത് കമൽ സാറിന് ഇഷ്ടപ്പെട്ടില്ല.

നിങ്ങൾ അഭിനയിക്കുവാൻ നിൽക്കുകയാണെങ്കിൽ ഞാൻ പറയുന്നത് കേട്ട് അഭിനയിച്ചാൽ മതിയെന്ന് പറഞ്ഞു. അത് അപ്പോൾ പുള്ളിയ്ക്ക് മൂഡൗട്ടായി. പക്ഷെ പിന്നെ അതങ്ങ് ശരിയായി. ഡയറക്ടറും ആർട്ടിസ്റ്റുമാണല്ലോ എന്നാണ് രാജൻ പറയുന്നു. ഇതോടൊപ്പം നടൻ മമ്മൂച്ചി തന്നോട് ദേഷ്യപ്പെട്ട സംഭവവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

പിന്നീട് മമ്മൂക്കയുടെ വീടിന്റെ പാലു കാച്ചലിന്റെ സമയമാണ്. മറ്റന്നാളാണ് പാലു കാച്ച്. നാളെ ഡബ്ബിംഗും. ഇന്ന് ഞാൻ വിളിച്ചിട്ട് നാളെ വന്ന് ഡബ്ബ് ചെയ്ത് തരണമെന്ന് പറഞ്ഞു. വീടു പാല് കാച്ച് കഴിഞ്ഞിട്ട് പോരെ എന്ന് ചോദിച്ചു. മറ്റന്നാൾ പാലു കാച്ചല്ലേ തിരക്കല്ലേ, അതുമാത്രമല്ല മറ്റന്നാൾ നമുക്ക് ഡബ്ബിംഗ് തീയേറ്ററില്ലെന്നും നാളയെ ഉള്ളൂവെന്നും പറഞ്ഞു.

ചങ്ങനാശ്ശേരിക്കാരൻ സതീഷാണ് എഞ്ചിനീയർ. അങ്ങേരോട് മറ്റന്നാൾ തീയേറ്ററിൽ ഇല്ലെന്ന് ഞാൻ പറയാൻ വിട്ടു. മമ്മൂക്ക നേരെ വന്ന്, എടാ സതീഷേ മറ്റന്നാൾ എനിക്കിവിടെ തീയേറ്ററില്ലേ എന്ന് ചോദിച്ചു. എനിക്ക് ഒരു മണിക്കൂർ തരാൻ നിനക്ക് പറ്റില്ലേയെന്ന് ചോദിച്ചപ്പോൾ എന്തിനാണ് ഒരു മണിക്കൂർ ഒരു ദിവസം മൊത്തം നിങ്ങളെടുത്തോ എന്നായിരുന്നു സതീഷിന്റെ മറുപടി.

ഇത് കേട്ടതും മമ്മൂക്ക ദേഷ്യപ്പെട്ടു. ഇതെല്ലാം കേട്ടു കൊണ്ടിരിക്കുകയായിരുന്ന കമൽ സാർ, രാജാ അങ്ങേർക്ക് ചെയ്യാൻ പറ്റില്ലെങ്കിൽ പറഞ്ഞു വിടൂവെന്ന് പറഞ്ഞു. നാളെ പാലു കാച്ചല്ലേ എല്ലാവരും വരുന്ന ദിവസമല്ലേയെന്ന് ഞാൻ പറഞ്ഞു. നീയൊരു ചുക്കും പറയണ്ട എന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. നോക്കുമ്പോൾ വന്ന കാർ പഞ്ചർ. പോകണമെങ്കിൽ വീട്ടിലേക്ക് വിളിക്കണം.

അന്ന് കോയിൻ ഇട്ട് വിളിക്കുന്ന ഫോണേയുള്ളൂ. ഞാൻ കോയിൻ കൊടുത്തപ്പോൾ വാങ്ങിയില്ല. നിന്റെ ഒരു പുല്ലുവും വേണ്ടെന്ന് പറഞ്ഞു. ഒടുവിൽ സ്റ്റുഡിയോയിലെ പയ്യൻ കോയിൻ കൊടുത്തു. അങ്ങനെ വിളിച്ചു, വീട്ടിൽ നിന്നും ബിഎംഡബ്ല്യു കാർ വന്ന ശേഷമാണ് പോയതെന്ന് രാജൻ വെളിപ്പെടുത്തി.

Also read; ജയറാമേട്ടൻ പുറകെ നടന്നുവെന്നത് വെറുതെ പറയുന്നത്; ജോജുവാണ് ഈ കാര്യം പഠിപ്പിച്ചത്; സിദ്ദിഖ് ഇക്ക വല്യേട്ടനെപ്പോലെയാണ്! താരങ്ങളെ കുറിച്ച് ആശാ ശരത്ത്!

ഇതെല്ലാം കഴിഞ്ഞ് പിന്നീടൊരു ദിവസം ഞാൻ മാന്ത്രികം സിനിമയുടെ ലൊക്കേഷനിൽ നിൽക്കുകയാണ്. അപ്പോൾ മമ്മൂക്കയും ഫാസിൽ സാറും കുറച്ചു പേരുമൊക്കെ വന്നു. നീ എന്താടാ എന്നെ കണ്ടിട്ട് മൈന്റ് ചെയ്യാതെ നിൽക്കുന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, മമ്മൂക്കയല്ലേ പിണങ്ങിയതെന്ന്. എടാ അതൊക്കെ തമാശയല്ലേ എന്ന് പറഞ്ഞു തോളിയിൽ കയ്യിട്ട് സംസാരിച്ചുവെന്നും രാജൻ പറഞ്ഞു.

Advertisement