ഇക്കാര്യങ്ങൾ കൊണ്ട് എനിക്ക് ശ്രീനിവാസനെ പേടിയാണ്; ഞാൻ കണ്ട നാൾ മുതൽ അയാൾ ശുണ്ഠിക്കാരനായിരുന്നു; മലയാളത്തിന്റെ മെഗാസ്റ്റാറിന് പേടിയുള്ളത് ശ്രീനിവാസനെയോ

7974

മലയാളികളുടെ പൊന്മുട്ടയിടുന്ന താറാവാണ് ശ്രീനിവാസൻ എന്നു പറയാം. സംവിധായകനായും, തിരക്കഥാകൃത്തായും, നടനായും എല്ലാം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച താരത്തെ മലയാളിക്കെങ്ങനെ മറക്കാൻ സാധിക്കും. വില്ലനായും, നായകനായും, സഹതാരമായും, കോമേഡിയനുമായെല്ലാം മലയാളത്തെ രസിപ്പിച്ച, ചിന്തിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. അസുഖബാധിതനായതിനെ തുടർന്ന് ചികിത്സയിലായിരുന്ന താരം ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. മകൻ വിനീത് ശ്രീനിവാസനോടൊപ്പം അഭിനയിച്ച കുറുക്കൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

അതേസമയം മോഹൻലാലിനെ കുറിച്ചുള്ള അഭിപ്രായപ്രകടനം കൊണ്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദങ്ങളിൽ നിറഞ്ഞു നില്ക്കുകയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ജന്മദിനവും കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. 2010 ൽ നടന്ന ഒരു പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ശ്രീനിവാസനെ പേടിയാണെന്നും നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്ന ആളാണ് അദ്ദേഹമെന്നും മമ്മൂട്ടി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
നമ്മളെ ഫൂളാക്കി ജീവിക്കുന്നതിൽ കുഴപ്പമില്ല; പക്ഷെ മറ്റുള്ളവരെയും ഫൂൾ ആക്കരുത്; മണിക്കുട്ടനുമായുള്ള സൗഹൃദം അവസാനിച്ചതിനെ കുറിച്ച് ഡിംപിൽ ഭാൽ

ഇവിടെ എന്നെ വിളിച്ചിരിക്കുന്നത് ശ്രീനിവാസനെ ആദരിക്കാനാണ്. കുറേ നാളുകളായി ഞാൻ ആഗ്രഹിക്കുന്ന കാര്യമാണ് അദ്ദേഹത്തെ ഒന്ന് ആദരിക്കണമെന്ന്. ഇതിന് എന്നെ വിളിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഞങ്ങൾ തമ്മിൽ ഞങ്ങളുടെ സിനിമ ജീവിതത്തോളം അടുപ്പമുള്ള വ്യക്തി ബന്ധമുണ്ട്. നിങ്ങൾ കഥപറയുമ്പോൾ സിനിമയിൽ കണ്ടതല്ല. അതിന്റെ വേറൊരു ഭാവം. എന്റെ പുറത്തു വന്ന സിനിമയിൽ എന്നെക്കാൾ വലിയ താരമായിരുന്ന ആളാണ് ശ്രീനിവാസൻ,’

വിൽക്കാനുണ്ട് എന്ന സിനിമയിൽ ഞാൻ അഭിനയിക്കാൻ വരുമ്പോൾ ശ്രീനിവാസൻ കുറച്ചു പേരെങ്കിലും അറിയുന്ന ഒരു നടനാണ്. മാത്രമല്ല എന്നെ പോലെ അഭിനയ മോഹം മാത്രം കൈവശമുള്ള ആളായിരുന്നില്ല. അഭിനയം ശാസ്ത്രീയമായി പഠിച്ച് സിനിമ രംഗത്തേക്ക് ഇറങ്ങിയ ആളായിരുന്നു ശ്രീനിവാസൻ. എനിക്ക് സിനിമയിൽ വരുമ്പോൾ എല്ലാവരെയും പേടി ആയിരുന്നു. ശ്രീനിവാസനെ ഉൾപ്പടെ. ശ്രീനിവാസനെ ഇപ്പോഴും പേടിയുണ്ട്. ഞാൻ കണ്ട നാൾ മുതൽ ശ്രീനിവാസൻ ശുണ്ഠിക്കാരനായിരുന്നു’ ‘വളരെ ചെറിയ കാര്യത്തിന് ഞങ്ങൾ ഒരിക്കൽ പിണങ്ങി പിന്നെ ഇണങ്ങി. പിന്നീട് അതിനും നല്ല സൗഹൃദത്തിലായി.

ഞാൻ പഠിച്ചിരുന്ന കാലത്ത് റേഡിയോ നടകങ്ങൾ പ്രക്ഷേപണം ചെയ്യുന്ന സമയമാണ്. അന്ന് മദ്രാസ് ഫിലിം ഇന്‌സ്ടിട്യൂട്ടിലെ ചില കലാകാരന്മാരുടെ നാടകം പ്രക്ഷേപണം ചെയ്തിരുന്നു. അന്ന് ശ്രീനിവാസന്റെ ശബ്ദം മാത്രം ആയിരുന്നു ഞാൻ കേട്ടത്. പിന്നീട് ഒരിക്കെ അത് ഈ ശ്രീനിവാസൻ ആയിരുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അത്ഭുതപ്പെടുകയായിരുന്നു,’ അത് അറിഞ്ഞോ അറിയാതെയോ വന്നൊരു ആത്മബന്ധമാണ്. അത് കഴിഞ്ഞ് അദ്ദേഹം തിരക്കഥാകൃത്തും, നടനും സംവിധായകനും ഒക്കെയായി. സാംസ്‌കാരിക രംഗത്ത് ശ്രീനിവാസന്റെ വാക്കുകൾക്ക് പ്രാധാന്യമുള്ള ഒരു കാലമാണിത്. അത്രത്തോളം ശ്രീനിവാസൻ ഉയർന്നു. ഞാനും ഉയരാതിരുന്നില്ല എന്ന് ഞാൻ പറയുന്നില്ല.

Also Read ‘
സിനിമയെ കുറിച്ചുളള ഉപദേശം ഞാൻ അച്ഛനോട് ചോദിക്കാറില്ല; ചോദിക്കാറുള്ളത് അതിനെ കുറിച്ചാണ്; മനസ്സ് തുറന്ന് ശ്രുതിഹാസൻ

സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനും സ്വന്തം കാഴ്ചപ്പാടുകളും നിലപാടുകളും നിലനിർത്തികൊണ്ട് തന്നെ താൻ പ്രവർത്തിക്കുന്ന രംഗത്ത് വളരെ ധൈര്യപൂർവം മുന്നോട്ട് പോകുന്നതിലും ശ്രീനിവാസൻ എന്ന മിടുക്കൻ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,’ ‘വളരെ കാര്യകാരണ സഹിതമാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അദ്ദേഹം പ്രകടിപ്പിക്കുന്നതും സ്ഥാപിക്കുന്നതും. വളരെ ലോജിക്കലായാണ് അദ്ദേഹം കാര്യങ്ങൾ സംസാരിക്കുന്നത് എന്നാണ് അന്ന് മമ്മൂട്ടി പറഞ്ഞ് ശ്രീനിവാസനെ ആദരിച്ചത്.

Advertisement