അവള്‍ ഞങ്ങളുടെ കൈയ്യില്‍ നിന്നും പറന്നുപോയി; നമ്മള്‍ എതിര്‍ത്താലും അവള്‍ കല്യാണം കഴിക്കും, ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്, മഞ്ജിമയെ കുറിച്ച് പിതാവ്

6813

സോഷ്യല്‍ മീഡിയയില്‍ നിരന്തരം ബോഡി ഷെയിമിംഗിന് ഇരയാകുന്ന നടിയാണ് മഞ്ജിമ. ബാലതാരമായി വന്ന് സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരം തമിഴ് സിനിമയിലും സജിവമാണ്.

നവംബര്‍ 28 നാണ് നടന്‍ ഗൗതം കാര്‍ത്തിക്കും, നടി മഞ്ജിമ മോഹനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങായിരുന്നു സംഘടിപ്പിച്ചിരുന്നത്. കേരള മോഡലില്‍ സാരിയണിഞ്ഞ് അതി സുന്ദരിയായാണ് വിവാഹ വേഷത്തില്‍ മഞ്ജിമ പ്രത്യക്ഷപ്പെട്ടത്. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാനും ഇരുവരും മറന്നില്ല.

Advertisements

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് മഞ്ജിമയും ഗൗതം കാര്‍ത്തിക്കും വിവാഹിതരായത്. തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. മഞ്ജിമ മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്റെ മകളാണ്.

ഇപ്പോഴിതാ മഞ്ജിമയുടെ വിവാഹത്തെ സംസാരിക്കുകയാണ് അച്ഛന്‍ വിപിന്‍ മോഹന്‍. മകള്‍ സിനിമ നടിയാവണമെന്ന് എനിക്ക് ഒട്ടും ആഗ്രഹമുണ്ടായില്ലെന്നും അവള്‍ കുട്ടിയായിരുന്നപ്പോള്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ ഞാനൊരു തമാശ കളിയായിട്ടാണ് കണ്ടിരുന്നുള്ളൂവെന്നുമാണ് വിപിന്‍ മോഹന്‍ പറയുന്നത്.

ALSO READ- എന്റെ താടി നരച്ചതെപ്പോള്‍, നീ അമ്മമാരുടെ ഗ്രൂപ്പില്‍ ചേര്‍ന്നതെപ്പോള്‍; പതിനൊന്ന് വര്‍ഷം പോയതറിഞ്ഞില്ല; അമാലിന് ക്യൂട്ട് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസയുമായി ദുല്‍ഖര്‍

മഞ്ജിമയുടെ സിനിമകളില്‍ തനിക്ക് ഏറ്റവും ഇഷ്ടം ‘പ്രിയം’ ആണെന്നും ഡിഗ്രി ആയപ്പോള്‍ ഇവള്‍ തമിഴ്നാട്ടില്‍ സ്റ്റെല്ല മേരീസില്‍ പോയി പഠിക്കണമെന്ന് പറഞ്ഞിരുന്നു. തനിക്ക് ഒരു കുഴപ്പവും ഇല്ലായിരുന്നു. പൊയ്‌ക്കോളാന്‍ പറഞ്ഞു. അതൊക്കെ കഴിഞ്ഞ് ഒരു ജോലി ഒക്കെ ആയി വന്നപ്പോഴാണ് അവള്‍ ഒരു സിനിമയില്‍ അഭിനയിക്കട്ടെ എന്ന് ചോദിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഒന്ന് അഭിനയിച്ചിട്ട് ശരിയായില്ലെങ്കില്‍ നിര്‍ത്താമെന്ന് പറഞ്ഞാണ് വടക്കന്‍ സെല്‍ഫി എന്ന സിനിമ മഞ്ജിമയുടെ ചെയ്തത്. അതുകഴിഞ്ഞാണ് ഗൗതം മേനോന്റെ സിനിമയില്‍ ആണ് അഭിനയിക്കുന്നത്, ഓഡിഷന്‍ കഴിഞ്ഞ് അദ്ദേഹം വന്ന് പറഞ്ഞു, മഞ്ജിമയാണ് തന്റെ അടുത്ത സിനിമയിലെ ഹീറോയിനെന്ന്. അങ്ങനെ അവള്‍ എങ്ങോ എത്തുകായിരുന്നു.

പിന്നെ അവള്‍ ചെന്നൈയില്‍ നിന്ന് വന്നില്ല. അവള്‍ അവിടെ തന്നെ സെറ്റില്‍ ആയി. അവള്‍ക്ക് മാനേജരും ഒക്കെയായി അവളുടെ ഒരു ലോകമായിരുന്നു. സത്യത്തില്‍ നമ്മുടെ കൈയില്‍ നിന്ന് അവള്‍ പറന്നു പോവുകയായിരുന്നു എന്നാണ് വിപിന്‍ മോഹന്‍ പറഞ്ഞത്.

ALSO READ- നല്ല ശമ്പളമുള്ള സ്വകാര്യ ആശുപത്രിയിലെ ജോലി വേണ്ടെന്ന് വെച്ച് രണ്ട് മക്കളും സര്‍ക്കാര്‍ ആശുപത്രിയിലെ ജോലി ചെയ്യുന്നു; മക്കള്‍ ഡോക്ടര്‍മാരായത് രമ കാരണമെന്ന് ജഗദീഷ്

പിന്നെയാണ് അവള്‍ തമിഴില്‍ തേവരാട്ടം എന്ന സിനിമ ചെയ്തത്. അതില്‍ നായകന്‍ ഗൗതം ആയിരുന്നു. അതിനു ശേഷം അവള്‍ക്ക് ഒരു അപകടം പറ്റിയതോടെ അവര്‍ നല്ല സുഹൃത്തുക്കള്‍ ആയി, അത് പിന്നെ പ്രണയമാവുകയായിരുന്നു.

ഒരിക്കല്‍ തന്നോട് വന്നവള്‍ പറഞ്ഞു തനിക്ക് ഒരാളെ ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്, ആരാണെന്ന് ചോദിച്ചപ്പോള്‍ ഗൗതമാണെന്നും പറഞ്ഞു. ഞാന്‍ ആയിക്കോട്ടെ എന്ന് മാത്രം പറഞ്ഞു.

നമ്മള്‍ എതിര്‍ത്താലും അവള്‍ കല്യാണം കഴിക്കും. ഇപ്പോഴത്തെ തലമുറ അങ്ങനെയാണ്, ഗൗതം നല്ല പയ്യനാണ്, ഒരു ചീത്ത സ്വഭാവവും ഇല്ലെന്നും അവര്‍ നന്നായി തന്നെ ജീവിക്കട്ടെ എന്നും വിപിന്‍ മോഹന്‍ അഭിമുഖത്തില്‍ പറയുന്നു.

Advertisement