എന്റെ ജീവിതം, എന്റെ ഭർത്താവ്, എന്റെ കുടുംബം എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ; മഞ്ജുവിന് കാലം കാത്ത് വച്ച നീതിയാണ് ഇപ്പോൾ പുറത്തു വരുന്ന കഥകൾ

22832

പതിനാല് വർഷത്തോളം അഭിനയത്തിൽ നിന്നും മാറി നിന്ന് പിന്നീട് മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ. ലേഡീ സൂപ്പർസ്റ്റാർ എന്ന ലേബലിൽ അറിയപ്പെടാൻ ഭാഗ്യം ലഭിച്ച മഞ്ജു ഇപ്പോൾ കൈനിറയെ സിനിമകളുമായി തിരക്കിലാണ്. എന്നാൽ നടിയുടെ വ്യക്തി ജീവിതത്തിലെ ചില സംഭവങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്. വിവാഹ ബന്ധം അവസാനിപ്പിച്ചപ്പോഴും മറ്റ് പല വാർത്തകൾ വന്നപ്പോഴും മൗനം കൊണ്ടാണ് മഞ്ജു മറുപടി പറഞ്ഞത്.

ഇതേ കുറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുകളുമായി വന്നിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യരുടെ സുഹൃത്ത് കൂടിയായ സിൻസി അനിൽ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാവുകയാണ്. മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ ചില കാലഘട്ടത്തിലെ പ്രശ്നങ്ങളെ കുറിച്ചാണ് സിൻസി പറഞ്ഞത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെയാണ്.

Advertisements

ALSO READ

പ്രായം കുറവുള്ള ഒരു പുരുഷനുമായി പ്രണയത്തിലാകുന്നത് സ്ത്രീയോട് കാണിക്കുന്ന ത്യാഗമായാണ് കണക്കാക്കുന്നത് ; തന്റെ പ്രണയത്തെ കുറിച്ച് മലൈക അറോറ

‘സ്നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ. സ്നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്നം കണ്ടവൾ. അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ..

ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ. എന്റെ ജീവിതം.. എന്റെ ഭർത്താവ്. എന്റെ കുടുംബം.. എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ. അവസാനം, തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ. വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ..

വേർപിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ. തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ. ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ. തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ.

ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ ആക്രമണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ.

ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹപ്രവർത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ. 5 വർഷക്കാലം ഒരു കോൾ കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ. ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവും രോമാഞ്ചവും ആയി ഉയർന്നു പറക്കുന്നവൾ.

ALSO READ

സാന്ത്വനം സിരിയലിലെ അപ്പു രക്ഷാ രാജ് വിവാഹിത ആകുന്നു, വരൻ ആരാണെന്ന് അറിയാവോ


ആ അവളെയാണ് മദ്യപാനിയും അവിഹിത ബന്ധക്കാരിയും മകളെ നോക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന സ്ത്രീയുമായി ഈ കാലമത്രയും അപമാനിക്കാൻ ശ്രമിച്ചത്. അവൾക്കു കാലം കാത്ത് വച്ച നീതിയാണ്.. ഇപ്പോൾ പുറത്തേക്ക് വരുന്ന ജീർണിച്ച കഥകൾ.

നുണകളുടെ എത്ര വലിയ ചില്ല് കൊട്ടാരം പണിതാലും അത് ഒരുനാൾ തകർന്നു വീഴുക തന്നെ ചെയ്യും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല എന്നത് പ്രപഞ്ചസത്യം. ഇനിയും ഉയർന്നു പറക്കുക പ്രിയപെട്ടവളെ.. കാലം നിന്നെ ഇവിടെ അടയാളപ്പെടുത്തട്ടെ.. എന്നുമാണ് സിൻസി അനിൽ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

Advertisement