‘ഒരു മൈക്കും കുറച്ച് ആൾക്കാരെയും കാണുമ്പോൾ വായിൽതോന്നുന്നത് വിളിച്ചുപറയരുത്’; ഗായത്രി ഒരു സീരിയൽ എടുത്ത് മൊല്ലാക്ക എന്ന് പേരിടട്ടെ: മനോജ്

239

സിനിമാ രംഗത്ത് മീശ മാധവൻ എന്ന സിനിമയിലെ സരസു എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയ നടിയാണ് ഗായത്രി വർഷ. നടി മാത്രമല്, സാംസ്‌കാരിക പ്രവർത്തകയുമായി താരം. കഴിഞ്ഞദിവസം ഗായത്രി നടത്തിയ ഒരു പരാമർശം വലിയ ചർച്ചയായിരുന്നു. നവകേരളസദസിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തിൽ നടത്തിയ പ്രസംഗമാണ് വൈറലായത്.

മലയാള സീരിയലിൽ പള്ളീലച്ചനോ മുസ്ലിം പശ്ചാത്തലമോ ഇല്ലെന്നും സീരിയലുകളുടെ ഉള്ളടക്കം വരെ തീരുമാനിക്കുന്നത് കേന്ദ്രസർക്കാരാണ് എന്നുമായിരുന്നു ഗായത്രി പ്രസംഗത്തിൽ പറഞ്ഞത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നടനും നടി ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് കുമാർ പ്രതികരിക്കുന്ന വീഡിയോയാണ് ചർച്ചയാകുന്നത്.

Advertisements

മനോജ് പറയുന്നതിങ്ങനെ: ഗായത്രി ഒരു അഭിനേതാവ് എന്നതിലുപരി ഒരു രാഷ്ട്രീയക്കാരിയാണ്. ഇടതുപക്ഷ സഹയാത്രികയാണ്. സീരിയൽ മേഖലയിൽ എല്ലാ രാഷ്ട്രീയത്തിൽപ്പെട്ടവരുമുണ്ട്. ഗായത്രിക്ക് രാഷ്ട്രീയമുള്ളത് അവരുടെ ഇഷ്ടം, എന്നാൽ സീരിയൽ മേഖലയിൽ കൂടി ഇത്തരത്തിൽ രാഷ്ട്രീയം കൊണ്ടുവരരുത്. ബിജെപിയെയും കോൺഗ്രസിനെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഗായത്രിക്കുണ്ടെന്നും മനോജ് കുമാർ പറയുകയാണ്.

ALSO READ- വിജയ് ഒന്നും ഇത്തരം ക്യാരക്ട്ര്‍ ചെയ്യില്ല, മമ്മൂട്ടി വേറെ ലെവലാണ്; കാതല്‍ സിനിമ കണ്ട ശേഷം ആരാധകന്‍ പറയുന്നു

ചില മണ്ടത്തരങ്ങൾ വിളിച്ചുപറയാൻ ഉള്ള ലൈസൻസ് അല്ല, സീരിയലിനെ നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണെന്ന് പറയുന്നത് നല്ല അംബന്ധമാണ്. രാഷ്ടീയക്കാരി എന്ന നിലയിൽ ഗായത്രിക്ക് ഇത് പറയാം. കാരണം രാഷ്ട്രീയക്കാരുടെ തുറുപ്പ് ചീട്ട് എന്നൊക്കെ പറയുന്നത് ഇതുപോലുള്ള ന്യൂനപക്ഷ വാദങ്ങളാണെന്ന് മനോജ് പറയുന്നു.

ഇത്തരം ചീപ്പ് സാധനങ്ങൾ സീരിയൽ മേഖലയുമായി കലർത്തി പറയരുത്. ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന് പറഞ്ഞത് വോട്ടുവാങ്ങുന്നത് നിങ്ങൾ രാഷ്ട്രീയത്തിൽ പ്രയോഗിച്ചോളു.. കലയിൽ കലർത്തരുത്. ഇവിടെ ഹിന്ദു കഥകൾ മാത്രമല്ല, പള്ളീലച്ഛന്റെ കഥയെ ആസ്പദമാക്കിയും സീരിയൽ ഇറങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ ഹിറ്റായ ഒരു സീരിയലാണെന്നും മനോജ് ചൂണ്ടിക്കാട്ടി.

എന്റെ മാതാവ്, വേളാങ്കണ്ണി മാതാവ് എന്നിങ്ങനെ നിരവധി ഹിറ്റ് സീരിയലുകൾ ഉണ്ടായിട്ടുണ്ട്. പക്ഷെ മൊല്ലാക്കമാരുടെ കഥ സീരിയലാക്കിയാൽ ഇവിടെ വർഗ്ഗീയ കലാപം നടക്കും. വസ്ത്രത്തിൽ വരുന്ന ഒരു പിഴവുപോലും ഇവിടെ പ്രശ്നമാകും. അവസാനം രാഷ്ട്രീയ പാർട്ടികളും മൊല്ലാക്കമാരും ചേർന്ന് ആ ചാനൽ പൂട്ടിക്കും. അതുകൊണ്ട് പറയുന്നതിന് എന്തെങ്കിലും ഔചിത്യം ഗായത്രി കാട്ടണം. സീരിയിലിൽ ഇത്തരം കഥാപാത്രങ്ങളെ നിർണയിക്കുന്നത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയാണെന്നും പറയുന്നത് അമ്മാതിരി മണ്ടത്തരമാണ്.
ALSO READ- താന്‍ മിഡില്‍ ക്ലാസില്‍ വളര്‍ന്നൊരു കുട്ടിയാണ് , കിച്ചണില്‍ വരെ വര്‍ക്ക് ചെയ്തിട്ടുണ്ട്; തുറന്നു പറഞ്ഞ് അഭിരാമി

അഥവാ മുകളിൽ ഉള്ളവരാണ് സീരിയലിലെ നിയന്ത്രിക്കുന്നത് എങ്കിൽ ആ മേഖലയിൽ ഇനി പ്രവർത്തിക്കില്ല എന്നുകൂടി പറയണമായിരുന്നു. ഒരു സീരിയലിലുകളിലും ഇനി അഭിനയിക്കില്ലെന്ന് കൂടി പറയാൻ ആർജ്ജവം കാണിക്കണമായിരുന്നു.

അല്ലാതെ ഒരു മൈക്കും കുറച്ച് ആൾക്കാരെയും കാണുമ്പോൾ വായിൽതോന്നുന്നത് വിളിച്ചുപറയരുത്. പൊട്ടക്കിണറ്റിലെ തവളയാകരുത്. ഇങ്ങനെയൊക്കെ പറയുന്നത് കൊണ്ട് അടുത്ത തിരഞ്ഞെടുപ്പിൽ ഗായത്രിക്ക് സീറ്റ് ഉറപ്പിക്കാം.. എന്നാൽ ജയിക്കണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. ഇത്രയും അഭിപ്രായമുള്ള ഗായത്രി അടുത്ത് ഒരു സീരിയൽ എടുക്കണം. അതിന് മൊല്ലാക്ക എന്ന് പേരിടണം-എന്നാണ് മനോജ് കുമാർ പറഞ്ഞത്.

Advertisement