ജഗദീഷേട്ടൻ അങ്ങനെ ആണ്; ചേട്ടന് എന്ത് സ്‌പെഷ്യൽ കിട്ടിയാലും ചേച്ചിക്ക് വേണ്ടി എടുത്തുവെക്കും; അനുഭവങ്ങൾ പറഞ്ഞ് മീര അനിൽ

151

കോമഡി സ്റ്റാർസിൽ അവതാരികയായി വന്ന് പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അവതാരികയാണ് മീര അനിൽ. തന്നോട് ചേർന്ന് നിൽക്കുന്നവരോടെല്ലാം കൃത്യമായ അടുപ്പം സൂക്ഷിച്ച് വെക്കുന്ന താരം നല്ലൊരു അവതാരികയാണെന്നാണ് പൊതുവേ ഉള്ള അഭിപ്രായം. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും, മറക്കാൻ കഴിയാത്ത ഓർമ്മകളെ കുറിച്ചും, ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മീര.

ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. കോമഡി സ്റ്റാർസിൽ ഏറ്റവും കൂടുതൽ കമ്പനി ജഗദീഷേട്ടൻ ആയിട്ടായിരുന്നു എന്നു പറഞ്ഞ മീര, ജഗദീഷിന്റെയും, അദ്ദേഹത്തിന്റെ ഭാര്യ പ്രൊഫസർ രമയുടെയും വിശേഷങ്ങൾ പറഞ്ഞത് തെല്ലൊരു സങ്കടത്തോടെ അല്ലാതെ കേട്ടിരിക്കാൻ സാധിക്കില്ല. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ക്യാമറ കണ്ടാൽ നാണിക്കുന്നവനല്ല അദ്ദേഹം; ആക്ഷൻ സിനിമ ചെയ്യാൻ ആയിരിക്കും അദ്ദേഹം ബെസ്റ്റ്; ധോണി ഇനി സിനിമയിലേക്കോ, സാക്ഷിക്ക് പറയാനുള്ളത് ഇങ്ങനെ;

കോമഡി സ്റ്റാർസിൽ ഏറ്റവും കൂടുതൽ കമ്ബനി ജഗദീഷേട്ടനുമായിട്ടായിരുന്നു. മാസത്തിന്റെ പകുതിയിൽ മുക്കാൽ ദിവസവും ഞാൻ കാണുന്നത് ജഗദീഷേട്ടനെയാണ്. രമചേച്ചി ഞങ്ങളുമായി അത്രയും ക്‌ളോസ് ആയിരുന്നു. ഭയങ്കര ബിസി ആയിട്ടുള്ള ആളായിരുന്നു ചേച്ചി. പോലീസ് നായകൾ വരെ ചേച്ചിയെ സല്യൂട്ട് ചെയ്യുമായിരുന്നു.

ഡിജിപി റാങ്കിലൊക്കെ ആയിരുന്നു, എപ്പോഴും ബിസി ആയിട്ടുള്ള ഒരാൾ. അതൊക്കെയാണ് ഇപ്പോളും മനസിലെ ഓർമ്മകൾ. ചേച്ചി നല്ല ബോൾഡായ ഒരു സ്ത്രീ ആയിരുന്നു. കോമഡി സ്റ്റാർസിൽ എന്തെങ്കിലും സ്‌പെഷ്യൽ കിട്ടിയാൽ അപ്പോൾ എടുത്ത് വയ്ക്കും രമയ്ക്ക് കൊടുക്കാൻ ആണെന്ന് പറഞ്ഞിട്ട്. അതൊക്കെ കോട്ടിന്റെ പോക്കറ്റിൽ ഇടുന്നതൊക്കെ കാണണം എന്നാണ് മീര പറഞ്ഞത്.

Also Read
ഏകലവ്യനെ പോലെ അദ്ദേഹത്തിന്റെ ശിഷ്യനായവനാണ് ഞാൻ; ഇന്നിതാ എന്റെ രംഗങ്ങൾ കണ്ടശേഷം ബിഗ്‌ബോസ് ഷോയുടെ സ്ഥിരം കാഴ്ച്ചക്കാരനായി അദ്ദേഹം മാറിയിരിക്കുന്നു; തന്റെ ആരാധകനായ ഹിറ്റ് സംവിധായകനെ കുറിച്ച് അഖിൽ മാരാർ

അതേസമയം നടൻ സുരേഷ്‌ഗോപിയുടെ മകളുടെ ശരീരം പോസ്റ്റുമാർട്ടം ചെയ്യാൻ വന്നപ്പോൾ രമ ചേച്ചി മോളെ തൊടണോ, വേണ്ടയോ എന്ന് പോലും ചിന്തിച്ചു പോയെന്ന് ഒരിക്കൽ പറഞ്ഞിരുന്നു. അത്രയും പൂ പോലെ ഇരിക്കുകയാണ് കുഞ്ഞ്. അതിന് ശേഷം ചേച്ചിക്ക് ഒരുപാട് ദിവസം ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന് ചേച്ചി തന്നെ ഒരിക്കൽ പറഞ്ഞിരുന്നു എന്നും മീര കൂട്ടിച്ചേർത്തു.

Advertisement