ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസൻ ചികിൽസ ഏർപ്പാടാക്കി, താനറിയാതെ ആശുപത്രിയിലെ പണവും നൽകി പോയിക്കളഞ്ഞു; അന്നത്തെ ആ പരിചയം മാത്രമേ അദ്ദേഹവുമായുള്ളൂ : മോൻസനുമായുള്ള ബന്ധത്തെ പറ്റി ശ്രീനിവാസൻ

195

പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ ചേർത്തല സ്വദേശി മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ട് എന്ന രീതിയിൽ നിരവധി പ്രമുഖരുടെ പേര് വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

അതിൽ സിനിമാക്കാരും രാഷ്ട്രീയക്കാരും പോലീസുകാരും മറ്റും ഉൾപ്പെടെ നിരവധി പേരുണ്ട്. ഇപ്പോഴിതാ മോൻസനോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾക്ക് പിന്നിലെ സത്യാവസ്ത വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ALSO READ

ബ്യൂട്ടിഫുള്ളിലെ കന്യക മേനോനെയാണ് ന്യൂജനറേഷൻ ഏറ്റെടുത്തത്; ഒരിക്കൽ കൂടെ അഭിനയിച്ചിട്ടുള്ളൊരാൾക്ക് തനിക്ക് തല്ല് കൊടുക്കാൻ തോന്നിയിട്ടുണ്ട് : അനുഭവങ്ങൾ തുറന്ന് പറഞ്ഞ് തെസ്‌നി ഖാൻ

മോൻസൻ മാവുങ്കലിനെ താൻ പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിലാണെന്ന് നടൻ ശ്രീനിവാസൻ പറഞ്ഞിരിക്കുകയാണ്. ഹരിപ്പാടുള്ള ഒരു ആയുർവേദ ആശുപത്രിയിൽ തനിക്ക് മോൻസൻ ചികിൽസ ഏർപ്പാടാക്കി തന്നുവെന്നും അവിടെവെച്ച് താനറിയാതെ ആശുപത്രിയിലെ പണവും നൽകിക്കൊണ്ട് പോയിക്കളഞ്ഞെന്നും ശ്രീനിവാസൻ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.

മോൻസൻ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ല. അന്നത്തെ സംഭവത്തിന് ശേഷം കണ്ടിട്ടുമില്ല. മോൻസനെതിരെ ഇപ്പോൾ പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തിനോട് അത്യാർത്തിയുള്ളവരുമാണ് അവർ. ഒരു സുഹൃത്തിന് സിനിമയെടുക്കാൻ അഞ്ചുകോടി രൂപ പലിശയില്ലാതെ മോൻസൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു.

മോൻസന് വലിയ ആൻറിക്‌സ് കളക്ഷൻ ഉണ്ടെന്ന് സുഹൃത്ത് പറഞ്ഞിട്ടാണ് ഞാൻ അവിടെ പോയത്. അന്നെനിക്ക് സുഖമില്ലാത്ത സമയമായിരുന്നു. അദ്ദേഹം ഡോക്ടറുമാണല്ലോ, അന്ന് ഡോക്ടറാണ് ഇപ്പോഴും ആണോ എന്നറിയില്ല. അസുഖത്തെ കുറിച്ച് ഞങ്ങൾ സംസാരിച്ചു.

ALSO READ

നീ ഒന്നും ജീവിച്ചിരിക്കുമ്പോൾ ഒരുത്തനും ശ്രദ്ധിക്കില്ല, ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴേ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടൂ : മോശമായും ക്രൂരമായും സന്തോഷ് പണ്ഡിറ്റ് ബിനു അടിമാലിയോട് സംസാരിയ്ക്കുന്ന വീഡിയോ പുറത്ത് വിട്ട് ചാനൽ

ഹരിപ്പാടുള്ള ഒരു ആയുർവേദ ആശുപ്രത്രിയിൽ 10-15 ദിവസം കിടന്നാൽ ശാരീരിക സുഖമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പരിചയമുള്ള ഡോക്ടറാണെന്നും പറഞ്ഞു. അങ്ങനെ ചികിത്സക്ക് വേണ്ടി അവിടെ പോയി. അവിടെ ഉഴിച്ചിലും പിഴിച്ചിലും നടത്തി.

പോരുന്ന സമയത്ത് ബില്ല് അടയ്ക്കാനായി ചെന്നപ്പോൾ മുഴുവൻ പൈസയും മോൻസൻ അവിടെ കൊടുത്ത് സ്ഥലം വിട്ടിരുന്നു. നമുക്ക് പൈസ ചെലവായിലല്ലോ എന്ന ഒരു സന്തോഷവും അന്ന് ഉള്ളിൽ തോന്നി.

വലിയ മനസ്സുള്ളയാൾക്കാർ അങ്ങനെയൊക്കെ ചെയ്യുമല്ലോയെന്നും വിചാരിച്ചു. അദ്ദേഹം പറഞ്ഞിട്ടാണല്ലോ ഞാൻ അവിടെ പോയത്, അന്നത്തെ ആ പരിചയം മാത്രമേ അദ്ദേഹവുമായുള്ളൂവെന്നും ശ്രീനിവാസൻ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

 

Advertisement