അയൽവാസിയായതിനാൽ മോൻസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു ; അല്ലാതെ ഒരു പൈസ കൈമാറിയെന്ന് തെളിഞ്ഞാൽ തുണിയില്ലാതെ നടക്കും: വിവാദങ്ങളോട് പ്രതികരിച്ച് ബാല

61

പുരാവസ്തു വിൽപനക്കാരൻ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി ബാലയുടെ അടുത്ത ബന്ധം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായത്തിന് പിന്നാലെ മോൻസണുമായി യാതൊരു പണമിടപാടുമില്ലെന്ന് പറഞ്ഞ് ബാല രംഗത്തെത്തി.

അയൽവാസിയായതിനാൽ മോൻസണുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും എന്നാൽ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു. അത് തെളിയിക്കേണ്ടത് എന്റെ കടമയാണ് എന്നും ബാല പറയുന്നുണ്ട്.

Advertisements

ALSO READ

അന്ന് ഞങ്ങളുടെ നാടകം കണ്ട ആ സ്ത്രീ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു: തുറന്നു പറഞ്ഞ് മാലാ പാർവതി

‘ഞാനൊരു തമിഴ്‌നാട്ടുകാരനാണ്. മലയാളികളെ മുഴുവൻ അയാൾ പറ്റിച്ചെന്നു പറയുന്നുണ്ട്. നിങ്ങൾക്ക് തന്നെ ബോധ്യപ്പെടാത്ത കാര്യം അന്യനാട്ടുകാരനായ ഞാൻ എങ്ങനെ അറിയും. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്റെ അയൽക്കാരനാണ്. ഒരു ദ്രോഹവും ചെയ്തിട്ടുമില്ല.

നിരവധിപ്പേരെ വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതും ഓപ്പറേഷനു വേണ്ടി പൈസ കൊടുക്കുന്നതുമൊക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ഞാൻ കണ്ട കാഴ്ചകൾ. നിങ്ങൾ പറയുമ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെയുള്ള വാർത്തകൾ കേൾക്കുന്നതു തന്നെ.

ഞാൻ വേട്ടയാടപ്പെടുകയാണ്. വിവാഹത്തിന് ശേഷം നിരവധി ആരോപണങ്ങൾ നേരിട്ടു. ധാരാളം ഫോൺ കോളുകൾ വന്നു. ഞാൻ ഇപ്പോൾ ചെന്നൈയിലാണ്. എന്റെ അമ്മ ഇപ്പോൾ സന്തോഷവതിയാണ്. സെപ്റ്റംബർ അഞ്ചിനായിരുന്നു എന്റെ വിവാഹം. എട്ടു വർഷത്തിനു ശേഷമാണ് സന്തോഷത്തോടെ ഞൻ ഇരിക്കുന്നത്. ഈ സമയത്ത് ഇങ്ങനെയൊരു വിവാദത്തിന്റെ ആവശ്യം എനിക്കില്ല.

ALSO READ

ലക്ഷങ്ങൾ വില മതിക്കുന്ന സമ്മാനം കാവ്യ മാധവന് നൽകി ദിലീപ്, കൈയ്യടിച്ച് ആരാധകർ

ഇപ്പോൾ പുറത്തുവന്ന ഓഡിയോ ക്ലിപ്പിൽ എന്തെങ്കിലും മോശമായി സംസാരിച്ചിട്ടുണ്ടോ? ആരുടെയും ഭാഗത്തു നിന്നല്ല ഞാൻ സംസാരിച്ചത്. ആരും പറഞ്ഞിട്ടല്ല ഞാൻ ആ ഫോൺ വിളിച്ചത്. മാത്രമല്ല അയാൾ തട്ടിപ്പുകാരനാണെന്ന് അറിയാമായിരുന്നെങ്കിൽ എട്ട് വർഷം മുമ്പ് സ്വന്തം ജീവിതത്തിൽ ഞാൻ തോറ്റുപോകുമായിരുന്നോ? അത്രയും അറിവ് എനിക്കില്ല. എല്ലാവരെയും സ്‌നേഹിക്കാൻ മാത്രമേ അറിയൂ. മോൻസൺ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ നിയമപരമായ നടപടികൾ ഉണ്ടാകട്ടെ എന്നും ബാല പറയുന്നുണ്ട്.

മോൻസൺ മാവുങ്കലിനെതിരെ മുൻ ഡ്രൈവർ അജി നെട്ടൂർ നൽകിയ പരാതി പിൻവലിപ്പിക്കാൻ ബാല ഇടപെട്ടുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അജിയും ബാലയും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തുവന്നിരുന്നു. അവശത അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയിൽ മോൻസൺ അതിഥിയായി എത്തിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

 

Advertisement