സ്ത്രീകളുടെ ചാരിത്ര്യം അതൊക്കെ ഞങ്ങളുടെ ശരീരത്തിലാണല്ലോ, നമ്മുടെ പെർമിഷനില്ലാതെ ആര് നമ്മുടെ ശരീരത്തിൽ തൊട്ടാലും അത് പ്രശ്‌നമാണ് : രഞ്ജിനി ഹരിദാസ്

95

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. എത്രയോ വർഷമായി ഇവിടെ പീഡനങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ നിയമം ശക്തവും വ്യക്തവും അല്ലാത്തതാണ് ഇതിനൊക്കെ കാരണമെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മ പുരുഷൻമാരുടെ മാത്രം സംഘടനയാണോ എന്നും അങ്ങനെ എങ്കിൽ സ്ത്രീകൾ വേറെ സംഘടന ഉണ്ടാക്കട്ടേയെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കുന്നുണ്ട്.

അതിജീവിതയ്ക്ക് ശക്തി കൊടുക്കാൻ ഡബ്ല്യൂ സി സി വലിയൊരു കാരണമാണെന്നും അവർ സോഷ്യൽ മീഡിയയിൽ മാത്രം പ്രതികരിക്കുന്നു എന്ന് പറയുന്നത് ശരിയല്ലെന്നും. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷം ഒരു മാധ്യമത്തോട് പ്രതികരിക്കവെ രഞ്ജിനി പറഞ്ഞു.

Advertisements

ALSO READ

മമ്മൂക്കയും ലാലേട്ടനും ആ ഒരു കാര്യത്തിൽ സമാനമാണ് ; അനുഭവം പങ്കു വച്ച് അൻസിബ ഹസ്സൻ

രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെയാണ്… അഡ്വ. ജയശങ്കർ സാറിന്റെ വാക്ക് കേട്ട് ഹൃദയം തകർന്ന് പോയി. അതിജീവിതയ്ക്ക് നീതി ലഭിക്കണം. നിയമ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം. അതാണ് അതിന്റെ ശരി. ലഭിക്കുമോ എന്ന ചോദ്യത്തിന് മുൻപ് കുറെ ചോദ്യങ്ങൾ നമ്മൾ ചോദിക്കേണ്ടി വരും. കഴിഞ്ഞ അഞ്ച് വർഷമായി എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ശരാശരി സാധാരണക്കാരൻ എന്ന നിലയിലാണ് ഇതൊക്കെ ഞാൻ കാണ്ടുകൊണ്ടിരുന്നത്. എനിക്ക് നിയമത്തെ കുറിച്ച് വലിയ അറിവില്ല. മാധ്യമങ്ങളെന്താണോ നമ്മളെ കാണിക്കുന്നത്. അത് കണ്ടിട്ടാണ് നമ്മൾ മനസിലാക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന സംഭവങ്ങളിൽ നിന്നും ഒരു ക്രൈം നടന്നിട്ടുണ്ടെന്ന് മനസിലാക്കാം.

ഒരു ക്രിമിനലിനെ പിടിച്ചിട്ടുണ്ട്. പക്ഷെ ഇതിൽ ഒരുഗൂഡാലോചന എലമെന്റ് വന്നതുകൊണ്ടാണ് ഇതിന്റെ കളർ മാറിയതെന്ന് പറയാം. അപ്പോൾ അതിന്റെ പിറകെ കുറെ ആൾക്കാർ പോയി, അതിന്റെ കുറെ മാധ്യമങ്ങൾ പോയി. അതിൽ സപ്പോർട്ട് ചെയ്ത മാധ്യമങ്ങളുണ്ട്. അവരെ ഞാൻ അഭിനന്ദിക്കുന്നു. അതിനെ മുക്കാൻ നോക്കിയവരും ഉണ്ട്. അങ്ങനെ കുറെ കാര്യങ്ങൾ സംഭവിക്കുന്നു. അതൊക്കെ നമുക്ക് മനസിലാകുന്നുണ്ട്. അങ്ങനെ നിൽക്കുമ്പോൾ തന്നെ അതിനിടയ്ക്ക് വേറെ കുറെ പ്രശ്‌നങ്ങൾ വരുന്നു. അതിനിടയ്ക്ക് പൊലീസ് ഉദ്യോഗസ്ഥൻ മാറുന്നു. ജഡ്ജസിന് പ്രശ്‌നം, അങ്ങനെ കുറെ കാര്യങ്ങൾ സംഭവിക്കുന്നു. അങ്ങനെ കുറെ കാര്യങ്ങൾ സംഭവിക്കുന്നു. ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് പേടിയാണ്. എനിക്ക് ഭയങ്കര ഫ്രസ്‌ട്രേഷൻ ഉണ്ട്. നീതി ലഭിക്കുമോ എന്ന ചോദ്യം എന്റെ മനസിലുമുണ്ട്. അതിന് ഉത്തരം തരേണ്ടത് ഞാനല്ലല്ലോ… അതിന് ഉത്തരം തരേണ്ടത് അവരല്ലേ.

എല്ലാവരും ഒരുപോലെയെന്ന് പറഞ്ഞ് നടക്കുന്ന ഈ രാജ്യത്ത് ഒരു പീഡനക്കേസ്, അതിപ്പോൾ സ്ത്രീകളാണ് കൂടുതൽ ഫേസ് ചെയ്യുന്നത്. പുരുഷൻമാരും ഫേസ് ചെയ്യുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെ എടുത്ത് നോക്കുമ്പോൾ ഞങ്ങളുടെ ചാരിത്ര്യം അതൊക്കെ ഞങ്ങളുടെ ശരീരത്തിലാണല്ലോ. നമ്മളെ പീഡിപ്പിച്ചാൽ എന്തോ ഒരു ഭയങ്കര പ്രശ്‌നമാണല്ലോ. അത് പ്രശ്‌നമാണ്. നമ്മുടെ പെർമിഷനില്ലാതെ ആര് നമ്മുടെ ശരീരത്തിൽ തൊട്ടാലും അത് പ്രശ്‌നമാണ്. ദാറ്റ്‌സ് നോട്ട് റൈറ്റ്. ബലാത്സംഗം, ഗൂഢാലോചന ഇതിലൂടെയൊക്കെ കടന്ന് പോകുന്ന പെൺകുട്ടികളായാലും വലിയ സ്ത്രീകളായാലും അവർ കടന്നുപോകുന്ന ഒരു ട്രോമ അത് മനസിലാക്കാൻ പറ്റിയിട്ടില്ല ഇത്രയും കാലമായിട്ടും. ഈ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ച് വർഷമായിട്ടാണോ ആദ്യത്തെ പീഡനക്കേസ് വരുന്നത്. എത്ര വർഷമായി നിരവധി കേസുകൾ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇതിന് ഒരു അവസാനമില്ല. എനിക്ക് മനസിലാകുന്നില്ല. നിയമം ശക്തമായിരിക്കണം. ഒരു ക്ലിയർ കട്ട് നിയമവ്യവസ്ഥ എന്താണ് ഇല്ലാത്തത്. ഡൽഹിയിലെ അവസ്ഥ നമ്മൾ കണ്ടു. എത്ര വർഷം അതിന് കാത്തിരുന്നു. അതിൽ ഏറ്റവും കൂടുതൽ ക്രൂരനായ ചെക്കനെ തയ്യൽ മിഷ്യനും കൊടുത്താണ് വിട്ടത്. വലിയ ദു:ഖമാണ് അതൊക്കെ. ആ ഒരു നിയമ വ്യവസ്ഥയിൽ മാറ്റം വരണം. ആ മാറ്റം എങ്ങനെ വരുമെന്ന് എനിക്ക് അറിയില്ല. ഇതിന് വേണ്ടി പ്രതികരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയില്ല. പക്ഷെ നമ്മുടെ ശബ്ദമുയർത്തണം. മാധ്യമങ്ങളുടെ ഉത്തരവാദിത്തം അതാണ്. ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വവും അവകാശവും ആണത്. എവിടെയാണ് നീതി ന്യായവ്യവസ്ഥ. നിയമം എന്ന ചോദ്യമാണ് ഞങ്ങളും ചോദിക്കുന്നത്. സ്വന്തം ജോലി കൃത്യമായിട്ട് ചെയ്യുക എന്നതാണ് അഭിഭാഷകരുടേയും ജഡ്ജിമാരുടേയും ഉത്തരവാദിത്തം. അതിൽ നിന്ന് മാറി പോയിട്ട് അവർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് വനിതയാണെങ്കിലും പുരുഷനാണെങ്കിലും അത് ശരിയല്ല. താരസംഘടനയായ അമ്മയിൽ ഞാൻ അംഗമല്ല.

ALSO READ

ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുത്ത് മഞ്ജു വാര്യർ ; സൗബിന്റേയും മഞ്ജുവിന്റേയും വാക് പയറ്റിന് തുടക്കമിട്ട് ‘വെള്ളരിപട്ടണം’ ഒഫീഷ്യൽ ടീസർ

ഒരു അടിസ്ഥാന നിയമം ഉണ്ടാക്കിയാൽ മതിയെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിജയ് യുടെ (വിജയ് ബാബു ) കേസിൽ ആയാലും ദിലീപിന്റെ കേസിലായാലും സിനിമ സംഘടനയിൽ ഒരു നിയമം ഉണ്ടായിരിക്കണമെന്നാണ് എനിക്ക് തോന്നിയത്. ഏതൊരു വ്യക്തിക്കെതിരെയും ഒരു കേസ് വന്നാൽ ആ കേസിന്റെ കാലയളവിൽ അവരെ മാറ്റിനിർത്തുക. അങ്ങനെയുള്ള ഒരു നിയമം അതിൽ കൊണ്ടുവന്നാൽ പോരെ. ഒരു വിധി വരുന്നത് വരെ. ഉണ്ടോ ഇല്ലയോ എന്ന് നോക്കണ്ട. ഇപ്പോൾ ഒമ്പത് മണിക്ക് സ്‌കൂളിലെത്തിയില്ലെങ്കിൽ നിങ്ങൾക്ക് കേറാൻ പറ്റില്ല. അങ്ങനത്തെ കുറച്ച് നിയമങ്ങൾ വേണ്ടേ എല്ലാ അസോസിയേഷൻസിനും. അത് മാധ്യമപ്രവർത്തകരുടെ അസോസിയേഷനുണ്ടാകില്ലേ. ആങ്കേഴ്‌സിന്റെ അസോസിയേഷനും നിയമങ്ങൾ ഉണ്ടാകും. ആ നിയമങ്ങൾ ക്ലിയർ കട്ടായിട്ട് എഴുതി വെച്ചാൽ ഈ പ്രശ്‌നങ്ങളൊക്കെ വലിയ രീതിയിൽ പരിഹരിക്കാം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഐസി (അമ്മ ആഭ്യന്തര പരാതി പരിഹാരസമിതി) ഒരു കംപ്ലെയ്ന്റ് പറഞ്ഞപ്പോൾ സ്ത്രീകളുടെ സംഘടനയുണ്ടല്ലോ അവിടെ പോയി പറയൂ എന്ന് ആരോ പറഞ്ഞത് കണ്ടു. അത് റബ്ബിഷ് ആണ്. അയാളെ സ്ഥാനത്ത് നിന്ന് മാറ്റണം. അങ്ങനത്തെ നിയമങ്ങൾ വേണം. താര സംഘടന പുരുഷൻമാർക്ക് വേണ്ടി മാത്രമാണോ ?.

അങ്ങനെയെങ്കിൽ സ്ത്രീകൾക്ക് മറ്റൊരു സംഘടന ഉണ്ടാക്കാം. ഒരു സമൂഹമെന്ന നിലയ്ക്ക് കുറ്റങ്ങൾക്ക് പകരം നല്ല കാര്യങ്ങൾ കാണാൻ ശ്രമിക്കുക. ഡബ്ല്യൂസിസിയിൽ നിന്നും ഒരാൾ ഉപവാസ സമരത്തിൽ പങ്കെടുത്തത് കുറ്റമായാണ് കാണുന്നത്. ഒരാൾ വന്നല്ലോ, നല്ല കാര്യം. എല്ലാവരും കൂട്ടത്തോടെ വന്നാൽ മാത്രമേ അവരെ അംഗീകരിക്കൂ എന്ന് പറയുന്നത് പ്രയാസമാണ്. എല്ലാവർക്കും വരാമായിരുന്നു എന്നത് ശരിയാണ്. അതിജീവിതയ്ക്ക് ശക്തി കൊടുക്കാൻ ഡബ്ല്യൂസിസി വലിയൊരു കാരണമാണ്. ഇന്നും തെറ്റുകൾ കാണുമ്പോൾ അവർ പ്രതികരിക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രമാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞിട്ട് കാര്യമില്ല. സോഷ്യൽ മീഡിയ വളരെ ശക്തമായ ഒരു പ്ലാറ്റ്ഫോം ആണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം. അതിൽ ചോദ്യത്തിന്റെ ആവശ്യമില്ല. അതിൽ എന്താണെന്ന് അറിയാൻ എനിക്ക് താൽപ്പര്യമുണ്ട്.

 

Advertisement