മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിമാരുടെ ലിസ്റ്റിൽ ഒന്നാമത് നടി ഷീലയുടെ പേരുണ്ടാകും. എത്രയോ വർഷങ്ങളായി അഭിനയിക്കുന്ന ഷീല ഇപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിൽ പിന്നിലല്ല. സൗന്ദര്യം മാത്രമല്ല അഭിനയിക്കാനുള്ള കഴിവും ശക്തമായ നിലപാടുകളുമൊക്കെ ഷീലയെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്ന ഘടകങ്ങളാണ്.
ദശാബ്ദങ്ങൾ നീണ്ട അഭിനയ ജീവിതത്തിനിടയിൽ അസൂയ തോന്നിയ നടിയുണ്ടോ എന്ന ചോദ്യം ഷീല നേരിട്ടിരിക്കുകയാണ്. ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു ഷീല. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേ നടി നയൻതാരയെ കുറിച്ചുള്ള അഭിപ്രായം ഷീല പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്.
Also Read
അണിഞ്ഞൊരുങ്ങി ഒരു ദേവിയെ പപ്പാലെ സൗപർണിക സുഭാഷ്; ചേച്ചിക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് ആരാധകർ
അസൂയ തോന്നിയിട്ടുള്ള നടി ആരാണെന്നാണ് ഷീലയോട് ചോദിച്ചത്. ‘എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷേ എനിക്കൊത്തിരി അഭിനന്ദിക്കാൻ തോന്നിയിട്ടുള്ള നായിക നയൻതാരയാണ്. മനസ്സിനക്കരെ എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് അവൾ ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിയ്ക്ക് നമ്മളോട് ഭയങ്കര ബഹുമാനമാണ്. അതേ സ്നേഹമുണ്ട്. പിന്നെ അത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാൻ വലിയ പാടാണ്’ എന്നും ഷീല പറഞ്ഞ് നിർത്തുന്നു.
2003 ലെ ക്രിസ്തുമസ് റിലീസായിട്ടാണ് മനസ്സിനക്കരെ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ഇന്നസെന്റ്, ഷീല, ഒടുവിൽ ഉണ്ണികൃഷ്ണൻ തുടങ്ങി വമ്പൻ താരനിര അണിനിരന്നു. ഈ സിനിമയിലൂടെയാണ് നയൻതാര എന്ന പുതുമുഖത്തെ സത്യൻ അന്തിക്കാട് മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.
ചാനൽ പരിപാടികളിൽ അവതാരകയായി ജോലി ചെയ്തിരുന്ന ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടിയാണ് നയൻതാരയായ മാറിയത്. സിനിമയുടെ സെറ്റിൽ നിന്നും ഡയാനയ്ക്ക് നയൻതാര എന്ന പേരിട്ടതിനെ കുറിച്ച് സംവിധായകൻ മുൻപ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തുടക്കത്തിൽ മലയാളത്തിൽ അഭിനയിച്ച നടി പിന്നീട് തമിഴിലേക്ക് മാറിയതോടെ യരങ്ങൾ കീഴടക്കുകയായിരുന്നു.
തമിഴിൽ ഗ്ലാമറസ് റോളുകളും ഐറ്റം സോംഗുമൊക്കെ ചെയ്തിരുന്ന നടി നയൻസ് എന്ന വിളിപ്പേര് സ്വന്തമാക്കി. അവിടുന്നിങ്ങോട്ട് പ്രേക്ഷകർ പോലും വിചാരിക്കാത്ത വളർച്ചയാണ് നയൻതാരയ്ക്കുണ്ടാവുന്നത്. അഭിനയിക്കുന്ന സിനിമകളൊക്കെ ഹിറ്റായി മാറിയതോടെ കഥാപാത്രത്തിന് പ്രധാന്യമുള്ള റോളുകൾ തിരഞ്ഞെടുത്ത് തുടങ്ങി. ശേഷം നായകന്മാർ പോലുമില്ലാതെ സൂപ്പർഹിറ്റ് ചിത്രങ്ങൾ നയൻതാര സമ്മാനിയ്ക്കുകയായിരുന്നു.