അഞ്ചാം ക്ലാസ് മുതൽ കാണുന്നതാണ് ഭാര്യ വൃന്ദയെ, ഇപ്പോഴും ഭാര്യയെ നോക്കിയിരിക്കും, ബോറടിക്കുകയേ ഇല്ല, അതൊരു ലഹരിയാണ്: നിഷാന്ത് സാഗർ

4224

മലയാളികൾക്ക് സുപരിചിതനായ നടനാണ് നിഷാന്ത് സാഗർ. നായകനായും, വില്ലനായും സിനിമയിൽ നിറഞ്ഞു നിന്ന താരം പിന്നീട് സിനിമയിൽ നിന്ന് അപ്രത്യക്ഷനായി. കോഴിക്കോട് സ്വദേശിയായ നിഷാന്ത് സാഗർ 1997 ൽ തന്റെ പതിനേഴാം വയസ്സിലാണ് ഏഴുനിലാപ്പന്തൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയത്. എങ്കിലും ദേവദാസി എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് നിഷാന്ത് സാഗറിനെ മലയാളികൾക്ക് സുപരിചിതനാക്കിയത്.

22ാം വയസിലാണ് താരം വിവാഹിതനായത്. പ്രണയവിവാഹമായിരുന്നു. അഞ്ചാം ക്ലാസിൽ വച്ചുള്ള പരിചയമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും എത്തിയതെന്ന് വെളിപ്പെടുത്തുകയാണ് നിശാന്ത്.

Advertisements

എട്ടാം ക്ലാസിൽ വച്ചാണ്പ്രപ്പോസ് ചെയ്തത്. ‘bee likes honey, man likes money, but i like you’ എന്ന് റോഡിൽ കിടന്ന ഒരു സിഗരറ്റിന്റെ കൂടെടുത്ത് അതിലെഴുതി കൊടുത്താണ് പ്രപ്പോസ് ചെയ്തതെന്ന് നിശാന്ത് വെളിപ്പെടുത്തുന്നു.

ALSO READ- കുറേ ലക്ഷണങ്ങൾ കണ്ടിട്ടും, അതൊന്നും മൈൻഡ് ചെയ്തില്ല; ഗുളികയിൽ തീരേണ്ടത് സർജറിയിലെത്തി; കുറച്ചുനാൾ ആശുപത്രിയിലായിരുന്നെന്ന് മഞ്ജു

അച്ഛൻ ട്രാസ്ഫർ ആയപ്പോൾ സ്ഥലം മാറി പോകേണ്ടി വന്നെങ്കിലും കോണ്ടാക്ട് ഉണ്ടായിരുന്നു. കത്തുകളിലൂടെയെല്ലാം കൂടുതൽ അടുത്തു. പക്ഷെ പഠിക്കുന്ന കുട്ടിയ്ക്ക് ഒരുപാട് കത്തുകൾ വന്നപ്പോൾ സ്‌കൂളിൽ നിന്നും പ്രണയം പിടിച്ചു. അങ്ങനെ പാരന്റ്സ് അറിഞ്ഞു.

പിന്നെ ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു വിവാഹം. ഈ പ്രായത്തിൽ വിവാഹം കഴിക്കണോ എന്ന ചെറിയ പ്രശ്നം ഉണ്ടായിരുന്നുവെങ്കിലും വീട്ടുകാർക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നിശാന്ത് സാഗർ പറയുന്നത്.

താൻ ഇടയ്ക്ക് വൃന്ദയെ നോക്കിയിരിക്കും, അവളെ കാണുമ്പോൾ മനസ്സ് ഒരു ടൈം ട്രാവൽ നടത്തും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കണ്ട ആളല്ലേ ഇത്, ആ മാറ്റത്തിന് സാക്ഷിയല്ലേ എന്ന് കൗതുകത്തോടെ നോക്കുമെന്നും തനിക്കത് ഒരു ലഹരിയാണെന്നും നിശാന്ത് സാഗർ പറയുന്നു.
ALSO READ- സാരിയില്‍ അതിസുന്ദരികളായി കാവ്യയും ആനും ശ്രിന്ദയും, വൈറലായി മീര നന്ദന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍

തനിക്ക് ഇന്നും ആ ലഹരിയുണ്ട്. ആ ലഹരി നിലനിർത്താൻ വേണ്ടി ഒന്നും ചെയ്യുന്നതല്ല, അത് സംഭവിച്ചു പോകുന്നതാണെന്നാണ് നിഷാന്ത് സാഗർ പറയുന്നത്.

നിഷാന്ത് സാഗറിനും വൃന്ദയ്ക്കും രണ്ട് മക്കളാണുള്ളത്. മൂത്ത മകൾ ഡിഗ്രി ഫൈനൽ ഇയറാണ്, മകൻ ആറാം ക്ലാസിലെത്തി. മക്കളുമായി നല്ല സൗഹൃദമാണ്. മോൻ ഇടയ്ക്ക് ഡാ അച്ഛാ എന്നൊക്കെയാണ് വിളിക്കാറുള്ളതെന്നും താരം പറയുന്നു.

Advertisement