മലയാള സിനിമയിലെത്തി സ്വന്തമായി ഒരിടം ഉണ്ടാക്കി എടുത്ത മിന്നും യുവതാരമാണ് നിവിൻ പോളി. മലർവാടി ആർട്‌സ് ക്ലബ്ലിലൂടെ സിനിമയിലേക്ക് വന്ന പുതുമുഖ താരങ്ങൾ പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങളായി മാറി. പിന്നീട് നിവിൻ പോളിയുടെ കരിയർ തന്നെ മാറ്റി മറിച്ചത് പ്രേമം സിനിമയായിരുന്നു. താരം സൂപ്പർതാര പദവിയിലേക്ക് ഉയർന്നത് ഇൻഡസ്ട്രി ഹിറ്റ് അടിച്ച പ്രേമത്തിലെ ഹീറോ വേഷത്തിലൂടെയായിരുന്നു.
നിവിന് പോളിയുടെ ബാക്ക്ഗ്രൗണ്ട് പരിശോധിച്ചാൽ വലിയസിനിമാ പാരമ്പര്യങ്ങളൊന്നുമില്ലാതെ കടന്നു വന്ന് സ്വന്തം കരിയർ കെട്ടിപ്പടുത്തുണ്ടാക്കിയതാണെന്ന് വ്യക്തമാകും. സ്വന്തം കഠിനധ്വാനത്തിലൂടെ നേടിയെടുത്ത ഈ സ്റ്റാർഡത്തിന് നിവിൻ ശരിക്കും അർഹനാണ് എന്ന് ആരും പറയും. ഇപ്പോഴിതാ ഓണം റിലീസായി എത്തിയ ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ഇതിനിടെ ഓണആഘോഷത്തിന്റെ ഭാഗമായി പങ്കെടുത്ത പരിപാടിക്കിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് സ്‌കൂൾ കുട്ടികൾക്ക് പ്രയോജനകരമായ ഒരു കാര്യവും നിവിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇനി സ്‌കൂളുകളിൽ കുട്ടികൾക്കുള്ള ഇന്റർവെൽ സമയം ദീർഘിപ്പിക്കണമെന്നാണ് നിവിൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തന്നെയാണ് നിവിൻ പറഞ്ഞ കാര്യം വെളിപ്പെടുത്തിയത്. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ലഭിക്കുമെന്നും നിവിൻ പറഞ്ഞതായി മന്ത്രി പറയുന്നു.
മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ- ‘കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു.’
അതേസമയം, നിവിൻ പോളി – ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒരു കൊളളയുടെയും കൊള്ളക്കാരന്റെയും കഥയാണ് പറയുന്നത്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമ്മിക്കുന്നത്. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്‌സ് – സുഹൈൽ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ് – സന്തോഷ് കൃഷ്ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ – റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ – രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, കൊറിയോഗ്രഫർ – ഷോബി പോൾരാജ്.
ആക്ഷൻ – ഫീനിക്‌സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ – അഗ്‌നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് – ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വി എഫ് എക്‌സ് – പ്രോമിസ്, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, സ്റ്റിൽസ് – അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ – ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് – ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഓ – ശബരി.