എന്റെ ഒടിയന്റെ ഏഴയലത്ത് വരില്ല ശ്രീകുമാർ മേനോന്റെ ഒടിയൻ; എന്റെ സിനിമയിലാണ് മോഹൻലാൽ അഭിനയിച്ചതെങ്കിൽ പണം വാരിയേനെ; കല്ലയം കൃഷ്ണദാസ്

1591

മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരുന്നിട്ടും വൻ പരാജയമായി മാറിയ ചിത്രങ്ങൾ കുറവാണ്. ഇത്തരത്തിൽ ബോക്‌സ് ഓഫീസിൽ തളർന്ന ചിത്രമാണ് ഒടിയൻ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തിയ ചിത്രം പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. സിനിമയിൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. ചിത്രം നിരൂപക പ്രശംസ നേടിയില്ലെങ്കിലും ആദ്യ പതിനാല് ദിവസം കൊണ്ടുതന്നെ അമ്പത്തിനാല് കോടി രൂപ ആഗോളതലത്തിൽ നേടിയിരുന്നു.

2018ൽ പുറത്തിറങ്ങിയ സിനിമ പ്രഖ്യാപിച്ചത് മുതൽ സ്വന്തമാക്കിയ അമിതപ്രതീക്ഷകളെ ത ച്ചുട യ്ക്കുകയായിരുന്നു. ഈ ചിത്രത്തിനുവേണ്ടി മോഹൻലാൽ ശരീരഭാരം കുറയ്ക്കുകയും പുത്തൻ മേക് ഓവറിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ റിലീസിന് ശേഷം ഒടിയൻ ചെയ്തതിന്റെപേരിൽ മോഹൻലാലും വിഎ ശ്രീകുമാറും ട്രോളുകൾക്ക് ഇ ര യാവുകയായിരുന്നു.

Advertisements

ഇപ്പോഴിതാ ഈ ഒടിയൻ സിനിമയെ കുറിച്ച് വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പഴയകാല സംവിധായകനായ കല്ലയം കൃഷ്ണദാസ്. താൻ ഒരു കാലത്ത് ഒടിയന്റെ കഥ സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നാണ് കല്ലയം കൃഷ്ണദാസ് പറയുന്നത്. ഒരുപക്ഷെ അന്ന് തന്റെ കയ്യിലുള്ള ഒടിയന്റെ കഥ സിനിമയാക്കിയിരുന്നെങ്കിൽ മോഹൻലാലിന്റെ ഒടിയനെക്കാൾ പണം വാരുമായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൃഷ്ണദാസ് മനസ് തുറന്നത്. തന്റെ ഒടിയന്റെ ഏഴയലത്ത് എത്തില്ല മോഹൻലാലിന്റെ സിനിമയെന്നും കല്ലയം കൃഷ്ണദാസ് പറയുന്നുണ്ട്. താൻ തയ്യാറാക്കി വെച്ചിരിക്കുന്ന കഥയായിരിക്കുമോ മോഹൻലാലിന്റെ ഒടിയന്റെ കഥയെന്ന് സിനിമ പ്രഖ്യാപിച്ച സമയത്ത് തനിക്കൊരു ടെൻഷനുണ്ടായിരുന്നെന്നും കല്ലയം കൃഷ്ണദാസ് പറഞ്ഞു.

ALSO READ- ഐ ലവ് യു ബേബി എന്ന് പറഞ്ഞ് അയാൾ എന്റെ അവിടെ ഉമ്മ വെച്ചു, ആയാളുടെ വായ നിറയെ എന്റെ മുടികയറി: സ്വര ഭാസ്‌കറിന്റെ വെളിപ്പെടുത്തൽ

എന്നാൽ, രണ്ടും തമ്മിൽ ഒരു ബന്ധവുമില്ല. തന്റെ കയ്യിലുള്ള ഒടിയന്റെ കഥ സിനിമയാക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റാകുമായിരുന്നു. ആ കഥ പറഞ്ഞപ്പോൾ തന്നെ അന്ന് എല്ലാവർക്കും ഇഷ്ടപ്പെടുകയും അത്ഭുതം തോന്നുകയും ചെയ്തിരുന്നു. തമിഴിൽ ചെയ്യാൻ വരെ പലർക്കും പ്ലാനുണ്ടായിരുന്നെന്നാണ് കല്ലയം കൃഷ്ണദാസ് പറയുന്നത്.

നീതിക്കും ന്യായത്തിനും വേണ്ടി നിൽക്കുന്ന ചെറുപ്പക്കാരൻ ഒടിയൻ വിദ്യ പഠിക്കുന്നതും മറ്റുമായിരുന്നു സിനിമയുടെ കഥ. താൻ മോഹൻലാലിന്റെ ഒടിയൻ തിയേറ്ററിൽ പോയി കണ്ടിരുന്നു. കോമേഷ്യലായി ചെയ്തിരിക്കുന്ന ഒരു സിനിമയായിട്ടാണ് തോന്നിയതെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ സിനിമാ പ്ലാനായ ഒടിയന്റെ ഏഴയലത്ത് വരില്ല ഈ ഒടിയൻ. തന്റെ കയ്യിലുള്ള ഒടിയൻ വെറുതെ കളിച്ചാൽ മോഹൻലാലിന്റെ ഒടിയന്റെ എട്ടിരട്ടി സമ്പാദിക്കാൻ സാധിക്കുമായിരുന്നു. മോഹൻലാൽ മഹാനടനാണ്. അദ്ദേഹത്തെ സിനിമയിൽ ശരിയായി ഉപയോഗിച്ചിട്ടില്ല. ഒരുപാട് ടെക്‌നിക്കൽ മിസ്റ്റേക്കും സിനിമയ്ക്ക് വന്നിട്ടുണ്ട്. തിരക്കഥയും പോരായിരുന്നെന്നും മോഹൻലാൽ അഭിനയിച്ചതുകൊണ്ടാണ് കുറച്ചുപേരെങ്കിലും കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisement