ല ഹരിയടിച്ച് വൃത്തികേ ടുകൾ പറയുന്നവരെ ഒറ്റപ്പെടുത്തണം; സ്വന്തം അച്ഛൻ തന്നെ ചത്തു എന്ന് പറയുന്ന സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണ്; വിനായകനെതിരെ ഗണേഷ് കുമാർ

63

ഈ മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ. രാഷ്ട്രീയ എതിരാളികൾ പോലും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ദുഃഖം പങ്കിടുകയാണ്. കേരളത്തിലെ സമുന്നത നേതാവ് മാത്രമായിരുന്നില്ല, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയെത്തിയ കുഞ്ഞൂഞ്ഞായിരുന്നു ഉമ്മൻചാണ്ടിയെന്ന തികഞ്ഞ കോൺഗ്രസുകാരൻ.

ഇതിനിടെ, ഉമ്മൻചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന്റെ പ്രവർത്തിയും മലയാളികൾക്ക് ഏറെ നോവായി മാറിയിരുന്നു.എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവ പോലീസിൽ പരാതി നൽകിയതോടെ പോലീസ് നടപടിയും സ്വീകരിച്ചു.

Advertisements

വിനായകന്റെ കലൂരിലെ വീട്ടിലെത്തിയ പോലീസ് മൊബൈൽ ഫോണും പിടിച്ചെടുത്തു. അതേസമയം പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകൻ പോലീസിനോട് പറഞ്ഞു. ക ലാ പാഹ്വാനത്തിനും മൃ ത ദേ ഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.

ALSO READ- ക ലാ പാഹ്വാനം നടത്തിയതിനും മൃതദേഹത്തെ അനാദരിച്ചതിനും വിനായകനെതിരെ കേസ്; ഫോൺ പിടിച്ചെടുത്ത് പോലീസ്

ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിർത്തിപ്പോകാനും പറയുകയായിരുന്നു വിനായകൻ. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകൾ രോഷത്തോടെ വിനായകന് എതിരെ പ്രതികരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് വിനായകൻ പോസ്റ്റ് പിൻവലിച്ചെങ്കിലും വീഡിയോ വലിയ തോതിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടു.

പരാതിയെ തുടർന്ന് എറണാകുളം നോർത്ത് പോലീസ് നടനെതിരെ കേസെടുത്തിരുന്നു. എറണാകുളം ഡിസിസി ഉൾപ്പെടെ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേ സ്. സംഭവം വലിയ വിവാദമായതോടെ വിനായകന്റെ വീടിനുനേരെ ഇന്നലെ ആക്രമണവുമുണ്ടായി. എന്നാൽ വിനായകനെതിരെ കേസ് എടുക്കരുതെന്നാണ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.

ALSO READ-ഞാനും അമൃതയും തമ്മിലുള്ള ഒരേയൊരു ബന്ധം മകൾ പാപ്പുവാണ്; മകളുടെ അച്ഛൻ ഞാനാണ്; ആ ബന്ധം ആർക്കും മാറ്റാനാകില്ല: ബാല

ഈ വിഷയത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് എംഎൽഎ ഗണേഷ് കുമാർ. വളരെ ദൗർഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.. ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ജീവിച്ചിരിക്കുന്നവരേക്കാൾ മരിച്ചവർക്ക് ആദരവ് നൽകുന്ന ഒരു സംസ്‌കാരമാണ് നമ്മുടെ ഭാരത സംസ്‌കാരം.

ഉമ്മൻചാണ്ടി സാറിനെപോലെ ഉള്ള പൊതുപ്രവർത്തകനെക്കൊണ്ട് പാവങ്ങൾക്ക് പല ഗുണങ്ങളുമുണ്ട്. ഉമ്മൻചാണ്ടി ആര് എന്ത് സഹായത്തിനു ചെന്നാലും പാർട്ടി നോക്കാതെ അവർക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്‌കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂവെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി.

കൂടാതെ, മ ദ്യ പിച്ചും ല ഹരി മരുന്ന് കഴിച്ചുകൊണ്ടും വൃ ത്തി കേ ടുകൾ പറയുന്നവരെ നമ്മുടെ സമൂഹം ഒറ്റപ്പെടുത്തണം. ഇത് മര്യാദ കെട്ട സംസാരമാണ്. നമ്മുടെ നാട്ടിൽ ചത്തു എന്ന് പറയുന്നത് പട്ടിയും പൂച്ചയും എലിയുമൊക്കെ ചാകുമ്പോഴാണ്. ഇത് സ്വന്തം അച്ഛൻ തന്നെ ചത്തു എന്ന് പറയുന്നയാളുടെ സംസ്‌കാരം എത്ര നിലവാരം കുറഞ്ഞതാണെന്ന് ഗണേഷ് കുമാർ ചോദിക്കുന്നു.

ഇവരെയൊക്കെ നിലയ്ക്ക് നിർത്തണം. ഇവർക്കെതിരെ സിനിമയുമായി ബന്ധപ്പെട്ട സംഘടനകൾ കർശന നടപടി എടുക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അതേസമയം, ഇപ്പോൾ ഈ വിഷത്തിൽ ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിന് പരാതിയുണ്ടോ എന്നതല്ല വിഷയം. ഇത്തരം സംസ്‌കാര ശൂന്യർക്കെതിരെ പോലീ സ് സ്വമേധയാ കേസെടുക്കണം. അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇത്രയും വൃത്തികെട്ട കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ആളുകളെ ശിക്ഷിക്കണമെന്നും കോ ടതി ഇക്കാര്യത്തിൽ ഇടപെട്ട് കേ സെടുക്കണമെന്നുമാണ് ഗണേഷ് കുമാർ ആവശ്യപ്പെടുന്നത്.

കേരളത്തിലെ ജനങ്ങൾ ഇപ്പോഴും സ്‌നേഹിക്കുന്ന രണ്ടു തവണ മുഖ്യമന്ത്രിയായ ഒരു പൊതുപ്രവർത്തകനാണ് ഉമ്മൻചാണ്ടി സാർ. അദ്ദേഹത്തെ പോലെ ഒരു മനുഷ്യൻ ചെയ്ത പുണ്യ പ്രവർത്തികളുടെ ഫലമാണ് അദ്ദേഹത്തിന്റെ വിലാപ യാത്രയിൽ നമ്മൾ കണ്ടത്. വിദേശത്ത് കു റ്റ കൃ ത്യങ്ങളിൽ പെട്ട് ജ യി ലിൽ കഴിയുന്ന ആളുകളെയും ‘ബ്ല ഡ് മണി’ ഒപ്പിച്ചു കൊടുത്ത് തൂ ക്കു ക യറിൽ നിന്ന് രക്ഷിച്ചിട്ടുള്ള അദ്ദേഹത്തെ ഇങ്ങനെ അധിക്ഷേപിക്കാൻ ഇങ്ങനെയുള്ള അയോഗ്യന് യാതൊരു കാര്യവുമില്ല എന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു.

Advertisement