പല ഏട്ടന്മാരെയും ഉണ്ടാക്കി എങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്ലറിലെ ഏട്ടന്‍ ആയിരുന്നില്ല ആ ചിത്രത്തിലേത്; സിദ്ദിഖ് പറയുന്നത് കേട്ടോ?

123

സൂപ്പര്‍ ഹിറ്റുകളായ ഒരുപാട് മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനും കഥാകൃത്തുമൊക്കെയാണ് സിദ്ദിഖ്. അദ്ദേഹം മമ്മൂട്ടിയെ നായകനാക്കി 2003ല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ക്രോണിക് ബാച്ച്‌ലര്‍. സംവിധായകനും സിദ്ദിഖ് ലാലുമാരുടെ ഗുരുനാഥന്‍ കൂടിയായ ഫാസിലായിരുന്നു ചിത്രം നിര്‍മിച്ചതും വിതരണം ചെയ്തതും.

മമ്മൂട്ടിയെ വെച്ച് 1996ല്‍ സിദ്ദിഖ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ഹിറ്റ്ലര്‍. ഈ രണ്ട് സിനിമകളിലും പൊതുവായ സാമ്യത മമ്മൂട്ടി ഏട്ടന്‍ കഥാപാത്രങ്ങളായാണ് എത്തിയത് എന്നായിരുന്നു. പെങ്ങളുടെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ ഏട്ടന്മാരായിരുന്നു എസ്പിയും ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയും എങ്കിലും വ്യത്യസ്തരായിരുന്നു ഇരുവരും. ഇപ്പോഴിതാ രണ്ട് സിനിമകളിലും വ്യത്യസ്തമായ ഏട്ടന്‍ കഥാപാത്രങ്ങള്‍ രൂപപ്പെടുത്തിയതിനെ കുറിച്ചും ക്രോണിക് ബാച്ച്‌ലറിലെ എസ്പി എന്ന കഥാപാത്ര സൃഷ്ടിയെ കുറിച്ചും തുറന്നുപറയുകയാണ് സിദ്ദിഖ്.

Advertisements

ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയിലൂടെയാണ് തന്റെ പഴയകാല സിനിമാ ഓര്‍മകള്‍ സംവിധായകന്‍ പങ്കുവെച്ചത്. ക്രോണിക് ബാച്ച്‌ലറിന്റെ കഥ ഉണ്ടാകുന്നത് മമ്മൂക്ക എന്ന ആര്‍ടിസ്റ്റിനെ ഫിക്സ് ചെയ്ത് കഴിഞ്ഞ ശേഷമാണ്. ഒരു കഥ ഉണ്ടാക്കിയ ശേഷം മമ്മൂക്കയെ കണ്ടെത്തിയതല്ല. മമ്മൂക്കക്ക് വേണ്ടി കഥ ഉണ്ടാക്കുക എന്നതായി ദൗത്യമെന്നും സിദ്ദിഖ് പറയുന്നു.

ALSO READ- കമല്‍ സാര്‍, ലോഹി സാര്‍ എല്ലാവരും എന്നെ റിജക്ട് ചെയ്തു; ഒടുവില്‍ മിഷ്‌കിന്‍ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു; എന്നാല്‍ ഭാവന കളിയാക്കുകയായിരുന്നു: നരേന്‍

അപ്പോള്‍ വന്നുകൊണ്ടിരുന്ന മമ്മൂട്ടി സിനിമകളുടെ കഥകളില്‍ നിന്നും വ്യത്യസ്തമായ ഒരു കഥ വേണമായിരുന്നു. മമ്മൂക്കയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്, പ്രേക്ഷകര്‍ അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന, അദ്ദേഹത്തില്‍ നിന്നും കാണാനാഗ്രഹിക്കുന്ന ഒരു ക്യാരക്ടര്‍ വേണമായിരുന്നു എന്നതാണ്.

പൊതുവെ മലയാളി പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് മമ്മൂക്കയെ ഒരു ഏട്ടനായി കാണാനാണ്. ഹിറ്റ്ലറിലും ഏട്ടന്‍ വേഷമാണ്. അതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു ഏട്ടനെ ആയിരുന്നു ക്രോണിക് ബാച്ച്‌ലറില്‍ കൊണ്ടുവരേണ്ടിയിരുന്നത്.

ALSO READ- സൗന്ദര്യയ്ക്ക് പകരം നന്ദിനിയെത്തി; പലതും മിസ് മാച്ചായി പോയി; അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം എന്തെന്ന് വെളിപ്പെടുത്തി സിദ്ദിഖ്

ചൂടനായ ഒരു ഏട്ടനാണ് ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയെങ്കില്‍ ക്രോണിക് ബാച്ച്‌ലറിലെ എസ്പി എന്ന കഥാപാത്രം വളരെ ശാന്തനാണ്. ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ വലിയ തിരിച്ചടിയുണ്ടായി വളരെ പക്വത ചെറുപ്പത്തിലേ വന്നയാളാണ്. എപ്പോഴും കഥയും കഥാപാത്രങ്ങളും ഉണ്ടാക്കുമ്പോള്‍ നമ്മുടേതായ ചില ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അതില്‍ വരുമെന്നും സിദ്ദിഖ് പറയുന്നുണ്ട്.

നമ്മുടെ ഇഷ്ടങ്ങളായിരിക്കും നായകനിലേക്ക് കൊണ്ടുവെക്കുക, ഇഷ്ടക്കേടുകളായിരിക്കും വില്ലനില്‍ പ്രതിഷ്ഠിക്കുക. അതുകൊണ്ടായിരിക്കാം ചിലപ്പോള്‍ എന്റെ സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങള്‍ക്ക് മറ്റ് സിനിമയിലെ ഏട്ടന്‍ കഥാപാത്രങ്ങളേക്കാള്‍ വ്യത്യസ്തത വരുന്നത്. പല ഏട്ടന്മാരെയും ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഞാനുണ്ടാക്കിയ ഹിറ്റ്ലറിലെയും ക്രോണിക് ബാച്ച്‌ലറിലെയും ഏട്ടന്മാര്‍ വ്യത്യസ്തരാകുന്നത് അതുകൊണ്ടാണെന്നും സംവിധായകന്‍ പറയുന്നു.

Advertisement