കമല്‍ സാര്‍, ലോഹി സാര്‍ എല്ലാവരും എന്നെ റിജക്ട് ചെയ്തു; ഒടുവില്‍ മിഷ്‌കിന്‍ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു; എന്നാല്‍ ഭാവന കളിയാക്കുകയായിരുന്നു: നരേന്‍

1041

തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ അഭിനയ മികവുകൊണ്ട് ഞെട്ടിച്ച താരമാണ് നരേന്‍. മലയാളി താരമാണെങ്കിലും നായകനായി നരേന്‍ തിളങ്ങിയത് തമിഴ് സിനിമകളിലാണ്. നായകനായും വില്ലനായുമെല്ലാം താരം കയ്യടി നേടിയിട്ടുണ്ട്. ഒടുവിലെത്തിയ ഹിറ്റ് ചിത്രം വിക്രത്തിലും പ്രധാന വേഷങ്ങളിലൊന്നില്‍ നരേന്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും തുടക്കകാലത്ത് നേരിട്ട അവഗണനയെ കുറിച്ചും താരം മനസ് തുറന്നിരിക്കുകയാണ്.

നടന്‍ ആവുക എന്ന ആഗ്രഹത്തിന് പിന്നാലെ പോയപ്പോള്‍ നേരിടേണ്ടി വന്നത് റിജക്ഷനാണ്. അതോടെ ഛായാഗ്രഹണം പഠിക്കാന്‍ പോയിയെന്നും താരം കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സിനിമ രാംഗത്തെ ഒരു പ്രധാന പ്രശ്നം നമ്മുടെ സ്വന്തം ഭാഷയില്‍ അല്ലാത്തതില്‍ അഭിനയിച്ച് ക്ലിക്കായില്ലെങ്കില്‍ പിന്നെ അവിടെ രക്ഷപ്പെടാന്‍ കഴിയില്ല എന്നതാണ്. പിന്നെ നമ്മളുടെ രൂപം മാറി ഇമേജ് മേക്കര്‍ ഒക്കെ കഴിഞ്ഞ് വരേണ്ടിവരുമെന്നും താരം പറയുന്നു. അതേസമയം വലിയൊരു സംവിധായകന്റേയോ നിര്‍മ്മാതാവിന്റേയൊ സിനിമയിലൂടെയാണ് വരുന്നതെങ്കില്‍ ഈ പ്രശ്നമില്ല.

Advertisements

പുതിയ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കൂടെ ആണെങ്കിലും പ്രശ്നമാണെന്നാണ് നരേന്‍ പറയുന്നത്. കമല്‍ സാര്‍, ലോഹി സാര്‍ എല്ലാവരും തന്നെ റിജക്ട് ചെയ്തിട്ടുണ്ടെന്ന് നരേന്‍ പറയുന്നു. ലോഹി സാര്‍ രണ്ട് തവണ ഭയങ്കരമായി റിജക്ട് ചെയ്തുവെന്നും നരേന്‍ പറയുന്നു. അഭിനയിക്കുന്നതിനോട് തന്റെ വീട്ടില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടും അഭിനയം എന്ന മോഹം കൊണ്ടാണ് സിനിമാറ്റോഗ്രഫിയും ക്യാമറയും പഠിച്ചതെന്നും നരേന്‍ പറഞ്ഞു.

ALSO READ- സൗന്ദര്യയ്ക്ക് പകരം നന്ദിനിയെത്തി; പലതും മിസ് മാച്ചായി പോയി; അയാള്‍ കഥയെഴുതുകയാണ് പരാജയപ്പെട്ടതിന് കാരണം എന്തെന്ന് വെളിപ്പെടുത്തി സിദ്ദിഖ്

താന്‍ കുറേ കഥ കേട്ടിട്ടുണ്ടെന്നും അച്ചുവിന്റെ അമ്മ കഴിഞ്ഞപ്പോഴാണ് സമാധാനമായതെന്നും നരേന്‍ പറയുന്നു. അതേസമയം, സിനിമാ മോഹവുമായി നടക്കുമ്പോഴും ആരെയാണ് സമീപിക്കേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. ഒരു സിനിമാക്കാരെയും അറിയില്ലായിരുന്നു. ഇതോടെ ഇന്‍സ്റ്റ്യൂട്ടില്‍ പഠിക്കാമെന്ന് തീരുമാനിച്ചു. പക്ഷേ അച്ഛനും അമ്മയ്ക്കും തീരെ താല്‍പര്യം ഇല്ല. ഒരു പ്രൊഫഷണല്‍ ഡിഗ്രി എടുത്തിട്ട് നീ എന്തുവേണേല്‍ ചെയ്തോ എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ഇതോടെ എഞ്ചിനിയറിങ് പഠിക്കാന്‍ പോകാം, എന്നിട്ട് ആക്ടിങ്ങിന് പോകാമെന്നും തീരുമാനിച്ചു. പക്ഷെ എന്‍ട്രന്‍സ് കിട്ടിയില്ല. തുടര്‍ന്ന് ഡിഗ്രിയെടുക്കുകയും പിന്നീട് സംവിധാനം പഠിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു..

പിന്നെയാണ് അയല്‍ക്കാര്‍ വഴി ഫാസില്‍ സാറിനെ കാണാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തോട് ഡയറക്ഷന്‍ കോഴ്സ് ചെയ്താലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത് പക്ഷേ എനിക്ക് ആക്ടിങ് ആണ് ഇഷ്ടമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇതോടെ അദ്ദേഹം തന്നോട് സിനിമാറ്റോഗ്രഫി കോഴ്സ് പഠിക്കാനായിരുന്നു ആവശ്യപ്പെട്ടത് എന്നാണ് നരേന്‍ പറയുന്നത്.

ALSO READ-ഇവളല്ലേ കുഞ്ഞിനെ കൊ ല്ലാന്‍ ഗൂഢാലോചന നടത്തുന്നത് എന്ന് അവര്‍ പറഞ്ഞു; ഇതുകേട്ട് വിഷമിച്ച് അവരോട് പോയി സംസാരിച്ചു: ചിലങ്ക വെളിപ്പെടുത്തുന്നു

മിഷ്‌കിന്റെ സിനിമയിലേക്ക് അപ്രതീക്ഷിതമായി സുഹൃത്ത് വഴിയാണ് എത്തുന്നത്. മിഷ്‌കിന്‍ പലപ്പോഴും ടെറര്‍ ആണ്. പക്ഷേ എനിക്ക് അത് പുതുമയല്ലാത്തത് കൊണ്ട് കുഴപ്പമില്ല. സിനിമാറ്റോഗ്രഫിക്ക് പഠിക്കുമ്പോള്‍ എന്റെ ഒരു ഫ്രണ്ട് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അഭിനയിക്കാന്‍ ഇഷ്ടമുള്ള താന്‍ സിനിമാറ്റോഗ്രഫി പഠിക്കാന്‍ വന്നതിനെ പലരും കളിയാക്കുമായിരുന്നു. വെറുതെ സീറ്റ് പാഴാക്കി, നീ കാരണം വേറെ ഒരാളുടെ ഭാവി പോയി എന്നൊക്കെയായിരുന്നു കളിയാക്കലുകള്‍.

പിന്നീട് സുഹൃത്ത് ദിവാകറിന്റെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചത് കൊണ്ട് ദിവാകറും മിഷ്‌കിനും ഒന്നിച്ച് ഒരു സിനിമയില്‍ വന്നപ്പോള്‍ ദിവാകര്‍ മിഷ്‌കിനോട് തന്നെക്കുറിച്ച് പറഞ്ഞതാണ് ആ വേഷം കിട്ടാന്‍ കാരണം. പക്ഷേ അദ്ദേഹം എന്നെ നോക്കി പറഞ്ഞത് ഞാന്‍ ഉദ്ദേശിച്ച നടന്‍ അല്ല നിങ്ങളെന്നായിരുന്നു. നിങ്ങള്‍ക്ക് സോഫ്റ്റ് മുഖമാണ്, സോഫ്റ്റ് നേച്ചറാണ്. എന്റെ കഥാപാത്രം അടിക്കാന്‍ നടക്കുന്ന ആളാണ് എന്നായിരുന്നുവെന്നും നരേന്‍ പറയുന്നു. താന്‍ താടിയും മുടിയും നീട്ടുന്നതിനെക്കുറിച്ച് ചോദിച്ചുവെങ്കിലും അതിനൊക്കെ ഒരു പരിധിയില്ലേ എന്നായിരുന്നു മിഷ്‌കിന്റെ പ്രതികരണമെന്നും നരേന്‍ പറയുന്നു.

രണ്ട് മാസം കഴിഞ്ഞ് മുടിയും താടിയും നീട്ടി കാണാന്‍ ചെന്നപ്പോള്‍ മിഷ്‌കന്‍ ഓടി വന്ന് തന്നെ കെട്ടിപ്പിടിച്ചുവെന്നാണ് നരേന്‍ പറയുന്നത്. ഞാന്‍ ഒരുപാട് സിനിമ മിസ് ചെയ്തിട്ടുണ്ട്. ആ സമയത്ത് ആരു വിളിക്കുമ്പോഴും ഞാന്‍ ഈ സിനിമയുടെ ലൊക്കേഷനിലാണ്. മലയാളം സിനിമ ചെയ്യുന്നില്ലേ എന്ന് പലരും ചോദിക്കാന്‍ വരെ തുടങ്ങി. ഒമ്പത് മാസം കഴിഞ്ഞ് ലാസ്റ്റ് ഷെഡ്യൂളിന്റെ സമയത്ത് ഭാവന ഒരു പാട്ട് സീനിന് വേണ്ടി വന്നിരുന്നു. ഈ സിനിമ ഇതുവരെ കഴിഞ്ഞില്ലേ, ഞാന്‍ നാല് സിനിമ അതിനിടക്ക് അഭിനയിച്ചു .അതില്‍ ഒരു സിനിമ ഇറങ്ങുകയും ചെയ്തു എന്നും പറഞ്ഞ് അവള്‍ എന്നെ കളിയാക്കാന്‍ തുടങ്ങിയെന്നും നരേന്‍ വെളിപ്പെടുത്തി.

Advertisement