അവിടെയുള്ളവരെല്ലാം ഇത് കാണുന്നുണ്ടായിരുന്നു, അവർ ചെയ്തതിങ്ങനെ, ദുബായ് ഹണിമൂണിനിടെ സംഭവിച്ചത് വെളിപ്പെടുത്തി പൂർണിമ

399

മലയാളികളുടെ പ്രിയനടിയും ഫാഷൻഡിസൈനറുമാണ് പൂർണിമ ഇന്ദ്രജിത്. മക്കളുടേയും ഭർത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂർണിമ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂർണിമ മകളേക്കാൾ ഫാഷനബിൾ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും. നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലിൽ അറിയപ്പെടാതെ സ്വന്തമായി നിലനിൽപ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്‌നേഹമാണ് ആരാധകർക്ക്.

വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിലൂടെയും ടെലിവിഷൻ സ്‌ക്രീനിലൂടെയും ചിരപരിചിതയാണ് പൂർണിമ. നീണ്ട ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തിയ പൂർണിമ വൈറസിലും ഇപ്പോഴിതാ തുറമുഖത്തിലും മുഖം കാണിച്ചിരിക്കുകയാണ്.

Advertisements

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിൽ നിവിൻ പോളിയുടെ അമ്മവേഷത്തിലാണ് പൂർണിമ എത്തുന്നത്. ഇരട്ടിപ്രായമുള്ള വേഷമാണ് നടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളിലും താരം സജീവമാണ്.

ഇത്തരത്തിൽ തുറമുഖത്തിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി പൂർണ്ണി നൽകിയ ഒരു അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നടൻ ഇന്ദ്രജിത്തിനെ വിവാഹം ചെയ്തതിന് ശേഷം ദുബായിലേക്ക് ഹണിമൂൺ യാത്ര നടത്തിയതിനെ കുറിച്ചാണ് പൂർണ്ണിമ തുറന്നുപറഞ്ഞിരിക്കുന്നത്.

ALSO READ- സൂപ്പർഹിറ്റ് സീരിയൽ സ്വയംവരത്തിലെ ഗൗരിയെ ഓർമ്മയില്ലേ, സൗന്ദര്യം കൊണ്ടും പ്രണയ ഭാവങ്ങൾ കൊണ്ടും മലയാളികളുടെ മനംകവർന്ന ജെന്നിഫറിന്റെ യതാർഥ ജീവിതം കണ്ടോ

അന്ന് യാത്ര കഴിഞ്ഞ് മടങ്ങിയപ്പോൾ എയർപോർട്ട് ജീവനക്കാർക്കോ അതോ തനിക്ക് സ്വയമോ സംഭവിച്ച അബദ്ധത്തെ കുറിച്ചാണ് താരം പറയുന്നത്.

‘വിവാഹത്തിനുശേഷം ഞങ്ങൾ ആദ്യമായി ദുബായ്ക്ക് പോയി. ആ സമയം ഷോപ്പിങ്ങ് ഫെസ്റ്റിവൽ നടക്കുകയാണ്. ഉടനെ തന്നെ അവിടെയുള്ള പവലിയനുകളിൽ കയറിയിറങ്ങലായി പണി. പിന്നീട് ആഫ്രിക്കൻ പവലിയനിൽ നിന്നും ഒറ്റത്തടിയിൽ തീർത്ത ഒരു ആഫ്രിക്കൻ ഗോത്രവർഗ്ഗത്തിൽപ്പെട്ട മനുഷ്യന്റെ ഒരു രൂപം കണ്ണിലുടക്കി. വ്യത്യസ്തമായ രീതിയിൽ പണികഴിപ്പിച്ച രൂപത്തെ ആരു കണ്ടാലും വാങ്ങിപ്പോകും. അവർ അതി പൊതിഞ്ഞു തന്നു. ദിവസങ്ങൾക്ക് ശേഷം ആ വെക്കേഷൻ കഴിഞ്ഞ് തിരികെ കൊച്ചിയിലേക്ക് ഞങ്ങൾ മടങ്ങി. ഷോപ്പിങ്ങിനു പോയി വാങ്ങിച്ച കുറേ സാധനങ്ങളുമായിട്ടായിരുന്നു തിരിച്ചുവരവ്.’

‘കൊച്ചിയിലെത്തി ലഗേജുകൾ നോക്കി ഇരിക്കുകയായിരുന്നു. ഒടുവിൽ ലഗേജ് വന്നപ്പോൾ എണ്ണി നോക്കിയ സമയത്ത് ആ അപ്പൂപ്പന്റെ രൂപം കാണുന്നില്ല. അത് എവിടെയോ പോയി. കുറച്ചുനേരം കൂടി നോക്കിയിരിക്കാമെന്ന് ഇന്ദ്രനെ പറഞ്ഞ് സമ്മതിപ്പിച്ച് വീണ്ടും കാത്തിരിപ്പായി.’

ALSO READ- ദിലീപിനെ എനിക്ക് നന്നായി അറിയാം, ദിലീപ് അങ്ങനെ ഒരു തെറ്റ് ചെയ്യില്ല, നടി കേസിൽ ദിലീപിനെ പിന്തുണച്ച് ഭീമൻ രഘു

‘ഒടുവിൽ ബെൽറ്റിലൂടെ ആ അപ്പൂപ്പൻ വന്നു. പക്ഷെ, അതിന്റെ പാക്കിങ്ങെല്ലാം മുഴുവനായി പറിഞ്ഞു പോയിരുന്നു. ഇനി അതാരെങ്കിലും തുറന്നു നോക്കിയതാണോ എന്നും അറിയില്ല. എന്നിരുന്നാലും അവിടെയുള്ളവരെല്ലാം ഈ അപ്പൂപ്പന്റെ വരവ് കാണുന്നുണ്ടായിരുന്നു. അവരെല്ലാം അതുകണ്ട് ചിരിക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ദ്രൻ സ്ഥലം വിട്ടു. ഞാൻ പിന്നെ ഒരു വിധത്തിൽ അത് എടുത്തുകൊണ്ടു വരികയായിരുന്നു.’ ആ സംഭവം ഞാൻ ഒരിക്കലും മറക്കില്ലെന്നാണ് പൂർണിമ പറയുന്നത്.

Advertisement