ഡാൻസ് ബാറിൽ പിന്നെ ഓട്ടം തുള്ളൽ കാണിക്കണമാരുന്നോ: ലൂസിഫറിലെ ഐറ്റം നമ്പറിനെ വിമർശിച്ചവരുടെ വായടപ്പിച്ച് പൃഥ്യിരാജ്

63

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. അതിനിടയിൽ ലൂസിഫറിനെച്ചുറ്റിപ്പറ്റി ചില വിവാദങ്ങളും പുകഞ്ഞിരുന്നു.

തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധ പ്രസ്താവനകളും നിലപാടുകളും ഉണ്ടാകില്ലെന്ന് പറഞ്ഞ് കയ്യടി നേടിയ താരമാണ് പൃഥ്വിരാജ്. എന്നാൽ പൃഥിരാജിന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിൽ ഐറ്റം ഡാൻസ് ചേർത്തത് വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Advertisements

ചിത്രത്തിലെ ഐറ്റം ഡാൻസ് രംഗത്തിനെതിരെ വിമർശനങ്ങളുണ്ടായി. സ്ത്രീവിരുദ്ധതയുള്ള സിനിമകളുടെ ഭാഗമാകില്ലെന്ന നടനും സംവിധായകനുമായ പൃഥ്വിരാജിന്റെ പരാമർശത്തെയും ലൂസിഫറിലെ ഐറ്റം ഡാൻസ് രംഗത്തെയും ബന്ധപ്പെടുത്തിയാണ് വിവാദങ്ങൾ ആരംഭിച്ചത്.

വിവാദവിഷയങ്ങളിൽ പ്രതികരണമറിയിക്കുകയാണ് പൃഥ്വിരാജ് ഇപ്പോൾ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ചിത്രത്തിലെ ഐറ്റം ഡാൻസ് നമ്ബറിനെക്കുറിച്ച് സംസാരിച്ചത്.

നടിമാർ ഗ്ലാമറസ് വേഷങ്ങൾ ധരിച്ചെത്തുന്ന ഒരു ഡാൻസ് നമ്പർ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങിനെയാണ് ഞാൻ അന്ന് പറഞ്ഞതിനെതിരെയാകുന്നത്?

മുംബൈയിലെ ഡാൻസ് ബാറിൽ നടക്കുന്നതും ഞാൻ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റിൽ ഓട്ടൻതുള്ളൽ ചിത്രീകരിച്ചിരുന്നെങ്കിൽ എന്തൊരു ബോറായേനെ? പൃഥ്വിരാജ് ചോദിച്ചു.

സ്ത്രീകളെ തരംതാഴ്ത്തുന്ന രീതിയിൽ സംസാരിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന്പൃഥ്വിരാജ് മുമ്പ് ഫേസ്ബുക്കിൽ ഒരു കുറിപ്പെഴുതിയിരുന്നു.

ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയ പൃഥ്വിയുടെ ആദ്യ ചിത്രത്തിൽ തന്നെ ഐറ്റം ഡാൻസ് നമ്പർ ഉൾപ്പെടുത്തിയതെന്തിനെന്നാണ് പലരും വിമർശിച്ചത്.

ഗ്ലൈമറസ് വേഷങ്ങൾ ധരിച്ച് നടിമാർ നൃത്തം ചെയ്യുന്ന ഐറ്റം ഡാൻസ് രംഗങ്ങൾ ഒരുകാലത്ത് സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും അത്തരം നൃത്തരംഗങ്ങൾ വീണ്ടും തരംഗമാവുകയായിരുന്നു.

സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ല, ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ മയൗ പോലുള്ള ചിത്രങ്ങളിൽ സംവിധായകന്റെ വേറിട്ട കഴിവ് പ്രകടമാകുന്നുണ്ട്.

ലൂസിഫർ പോലെ കുറെയധികം ആളുകൾ ഭാഗഭാക്കായ വലിയൊരു ചിത്രത്തിൽ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും പൃഥ്വി പറയുന്നു.

അതിന്റെ മുഴുവൻ ക്രെഡിറ്റും അണിയറപ്രവർത്തകർക്കു തന്നെയാണെന്നും അദ്ദേഹം പറയുന്നു. ലൂസിഫറിന് ഒരു രണ്ടാം ഭാഗം വേണമോ എന്നു തീരുമാനിച്ചിട്ടില്ലെന്നും ചെയ്യുകയാണെങ്കിൽ ആദ്യ ഭാഗത്തെക്കാൾ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും സംവിധായകൻ പറയുന്നു.

ലൂസിഫർ രണ്ടാംഭാഗത്തെക്കുറിച്ച് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.

Advertisement