വെള്ളത്തില്‍ വീണ സ്വര്‍ണക്കൊലുസ് മുങ്ങിയെടുത്ത് തന്നു, പുള്ളിയെ ഞാനാണ് പ്രൊപ്പോസ് ചെയ്തത്, ആരോടും പറയാത്ത പ്രണയകഥ വെളിപ്പെടുത്തി റബേക്ക

443

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റെബേക്ക സന്തോഷ്. ഒരു ബാലതാരമായിട്ടാണ് റെബേക്ക മിനിസ്‌ക്രീനില്‍ അരങ്ങേറുന്നത്. പിന്നീട് മിഴി രണ്ടിലും, നീര്‍മാതളം കസ്തൂരിമാന്‍ തുടങ്ങിയ സീരിയലുകളില്‍ താരം അഭിനയിച്ചു.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായ കസ്തൂരിമാനാണ് റെബേക്കയുടെ കരിയര്‍ തന്നെ മാറ്റിയത്. കാവ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്നും കാവ്യ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്.

Advertisements

അതേ സമയം മാസങ്ങള്‍ക്ക് മുമ്പായിരുന്നു റെബേക്കയുടെ വിവാഹം. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് നടിയെ വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്.

ഇവരുടെ വിവാഹചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. കല്യാണത്തിന് ശേഷവും ഇടവേളയൊന്നുമെടുക്കാതെ റെബേക്ക അഭിനയത്തില്‍ സജീവമാണ്. സോഷ്യല്‍മീഡിയയിലും ശ്രീജിത്തും റെബേക്കയും സജീവമാണ്.

Also Read: ദിലീപിന് ഷൊർണൂരിൽ 2 വീടുണ്ട്, അതിൽ ഒന്ന് വസ്ത്രങ്ങൾ മാത്രം വയ്ക്കാൻ ആണ്: ദിലീപിനെ കുറിച്ച് പ്രമുഖ നിർമ്മാതാവ് പറയുന്നത് കേട്ടോ

ഇപ്പോഴിതാ അധികം ആരോടും പറയാത്ത തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തുകയാണ് റെബേക്ക. വര്‍ക്കില്‍ കാണിക്കുന്ന ആത്മാര്‍ഥത കണ്ടിട്ടാണ് ശ്രീജിത്തേട്ടനെ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് റെബേക്ക പറയുന്നു. അദ്ദേഹം വര്‍ക്ക് തുടങ്ങിയാല്ഡ അതില്‍ തന്നെ മുഴുകിയിരിക്കുമെന്നും മറ്റൊന്നും ശ്രദ്ധിക്കില്ലെന്നും താരം പറയുന്നു.

”ശരിക്കും പറഞ്ഞാല്‍ പുള്ളിയെ അങ്ങോട്ട് പ്രപ്പോസ് ചെയ്തതാണ് ഞാന്‍. ആ ഒരു ക്വാളിറ്റിയൊക്കെ കണ്ടിട്ടാണ് പ്രപ്പോസ് ചെയ്തത്. ഞാന്‍ മുമ്പ് സൂര്യയില്‍ ഒരു സീരിയല്‍ ചെയ്യുമ്പോള്‍ പ്രമോ ഷൂട്ട് ചെയ്യാന്‍ വന്നതായിരുന്നു പുള്ളിക്കാരന്‍. അപ്പോഴാണ് പ്രണയത്തിന്റെ തുടക്കം’ റബേക്ക കൂട്ടിച്ചേര്‍ത്തു.

‘എന്റെ കാലില്‍ അപ്പോള്‍ ഒരു സ്വര്‍ണ കൊലുസുണ്ടായിരുന്നു. ഷൂട്ട് തുടങ്ങും മുമ്പ് ഞാന്‍ ചോദിച്ചിരുന്നു അത് ഊരിവെക്കട്ടെയെന്ന്. അപ്പോള്‍ പുള്ളി പറഞ്ഞു വേണ്ടാ…. കാലില്‍ ഇട്ടോളുവെന്ന്. അങ്ങനെ കൊലുസും ഇട്ട് ഷൂട്ട് ചെയ്യുന്നതിനിടെ അത് വെള്ളത്തില്‍പ്പോയി.

സ്വര്‍ണക്കൊലുസില്ലാതെ പോകില്ലെന്നും പറഞ്ഞ്.ഞാന്‍ ബഹളമുണ്ടാക്കി അപ്പോഴാണ് അദ്ദേഹം വെള്ളത്തില്‍ ഇറങ്ങി മുങ്ങി തപ്പി കൊലുസ് തിരിച്ച് കണ്ടുപിടിച്ച് കൊണ്ടുവന്നത്. ശരിക്കും ഒരു സിനിമാറ്റിക്ക് സ്‌റ്റൈലായിരുന്നു ലവ് സ്റ്റോറി.” റബേക്ക പറയുന്നു.

Also Read: ഡേറ്റിന് വേണ്ടി വിളിച്ചു, ഫോൺ കൊടുത്തപ്പോൾ ഏത് നസീർ എന്ന് ചോദിച്ചത് സത്യമാണ്; മമ്മൂട്ടി പ്രേംനസീറിനെ അപമാനിച്ചുവെന്ന വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ

”അന്ന് ഒരു ഇഷ്ടം ഒക്കെ തോന്നി. അതുകഴിഞ്ഞിട്ട് പുള്ളിയുടെ ക്യാരക്ടര്‍ എന്താണെന്ന് അറിയാന്‍ കുറച്ചുനാള്‍ ഞാന്‍ പുള്ളിയുടെ കൂടെ ഫ്രണ്ടായി നടന്നു. ഒന്നും മനസിലാക്കാതെ പെട്ടന്ന് ചാടിക്കേറി പ്രപ്പോസ് ചെയ്തിട്ട് കാര്യമില്ലല്ലോ. എനിക്കും അദ്ദേഹം എന്താണെന്ന് മനസിലാക്കണമെന്നുണ്ടായിരുന്നു, അങ്ങനെ മനസ്സിലാക്കി പിന്നീട് ഇരുവരും പ്രണയത്തിലായി’ റെബേക്ക കൂട്ടിച്ചേര്‍ത്തു.

Advertisement