റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട് ; കളിയാക്കാനാണ് ഫെമിനിച്ചി എന്ന് വിളിക്കുന്നതെങ്കിലും അത് കേൾക്കുമ്പോഴെല്ലാം ഞങ്ങൾ പുളകം കൊള്ളുകയാണ് : റിമ കല്ലിങ്കൽ

169

മലയാളികൾക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് റിമ കല്ലിങ്കൽ. ഫെമിനിച്ചി, ആക്ടീവിസ്റ്റ്, എന്ന് തുടങ്ങി നടി റിമ കല്ലിങ്കലിന് വിശേഷണങ്ങൾ ഏറെയാണ്. വസ്ത്രത്തിന്റെ പേരിലും അല്ലാതെയുമായി നിലപാടുകൾ വ്യക്തമാക്കിയതിന്റെ പേരിലാണ് റിമ അടക്കമുള്ള നടിമാർ ഫെമിനിച്ചികളായത്.

സിനിമകളിൽ നിന്ന് വരെ തഴയപ്പെടുന്ന സഹാചര്യം ഉണ്ടായാലും നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് നടി വ്യക്തമാക്കി. റിമ കല്ലിങ്കലിനെ ഭർത്താവ് സംരക്ഷിക്കട്ടേ എന്നാണ് ചിലർ പറയാറുള്ളതെന്ന് വ്യക്തമാക്കുകയാണ് നടിയിപ്പോൾ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് അറേഞ്ച്ഡ് മ്യാരേജിനെ കുറിച്ചും ലവ് മ്യാരേജിനെ പറ്റിയുമൊക്കെ നടി പറഞ്ഞത്.

Advertisements

ALSO READ

ഞങ്ങളുടേത് കുറച്ച് കോസ്റ്റ് ലി പ്രേമമായിരുന്നു, വീട്ടിൽപ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി

അറേഞ്ച്ഡ് മ്യാരേജിനെ കുറിച്ചും ലവ് മ്യാരേജിനെ കുറിച്ചും റിമയുടെ അഭിപ്രായമിങ്ങനെ.. ‘ഒരു വിവാഹം അറേഞ്ച് ചെയ്യുമ്പോൾ നാം എന്തൊക്കെയാണ് ആലോചിക്കുന്നത്? പെണ്ണിനെക്കാൾ പഠിപ്പ്, പൊക്കം, നിറം ഇവ ആണിന് കൂടുതലുണ്ടോ, ഒരേ മതവും ജാതിയും സമ്പത്തുമാണോ എന്നൊക്കയല്ലേ? ഈ രണ്ട് വ്യക്തികൾ തമ്മിൽ മനസ് കൊണ്ട് എന്തെങ്കിലും പൊരുത്തമുണ്ടോന്ന് നമ്മൾ ചിന്തിക്കാറുണ്ടോന്ന് റിമ ചോദിക്കുന്നു.

വർഷങ്ങൾ പ്രേമിച്ച് കല്യാണം കഴിക്കുന്നവർക്ക് തന്നെ പരസ്പരം പൂർണമായി മനസിലാകുന്നില്ല. പിന്നൊണ് ചായ കുടിച്ച് അഞ്ച് മിനുറ്റ് സംസാരിച്ച് പോകുന്നവർക്ക്. എനിക്കെന്നും അറേഞ്ച്ഡ് മ്യാരേജ് ഒരു അതിശയമായിരുന്നു. പ്രേമിച്ച് കല്യാണം കഴിക്കണമെന്ന് അന്നേ ഞാൻ ഉറപ്പിച്ചിരുന്നു’.

‘അറേഞ്ച്ഡ് മ്യാരേജ് ചെയ്ത ആണിന് താൻ എന്ത് കാണിച്ചാലും പെട്ടെന്നൊന്നും പെണ്ണ് ഇട്ടിട്ട് പോവില്ലെന്ന് അറിയാം. പുറത്ത് കടക്കാൻ ഒരു വാതിലുകളും ഇല്ലാത്ത സ്ത്രീ മാത്രമേ അറേഞ്ച്ഡ് മ്യാരേജിന് നിൽക്കൂ എന്നാണ് എന്റെ വിശ്വാസം. അതവരുടെ തിരഞ്ഞെടുപ്പല്ല എന്നത് കൊണ്ട് അവരിൽ കുറ്റം കണ്ടെത്താൻ കഴിയില്ല. ആണുങ്ങളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് വച്ചല്ല ഇത് പറുന്നത്. കൂടുതൽ അവസരങ്ങൾ ലോകം ആൺകുട്ടിയ്ക്ക് കൊടുക്കുന്നുണ്ട്’.

‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വർഷത്തിനിടയിൽ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞ് പോയി. അഭിനയിക്കാൻ സമ്മതം പറയുമെങ്കിലും നിർമ്മാതാക്കുടെ പച്ചക്കൊടി കിട്ടില്ല. ‘അവർ നടിയല്ലല്ലോ ആക്ടിവിസ്റ്റല്ലേ എന്നാണ് ചോദ്യം’. ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിന് നല്ലത്. അതിന് കഴിയുന്നില്ലെന്നും’ റിമ പറയുന്നുണ്ട്..

ALSO READ

എനിക്ക് അത് മടുത്തു, മതിയായി, താൻ ഇപ്പോൾ സിനിമകളിൽ ഒന്നും ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് പദ്മപ്രിയ

ഫെമിനിച്ചി എന്ന് വിളിക്കുന്നതിനെ പറ്റി റിമയുടെ വാക്കുകൾ.. ‘കളിയാക്കാനാണ് വിളിക്കുന്നതെങ്കിലും അത് കേൾക്കുമ്പോഴെല്ലാം ഞങ്ങൾ സുഹൃത്തുക്കൾ പുളകം കൊള്ളുകയാണെന്ന് മനസിലാക്കണം. അതുകൊണ്ട് കൂടിയാണ് ആ വാക്ക് എഴുതിയ ബാഡ്ജും തൊപ്പിയും ടീഷർട്ടുമെല്ലാം ധരിക്കുന്നത്. ആണുങ്ങളുടേത് പോലെ എല്ലാ അവകാശങ്ങളും ഞങ്ങൾക്കുമുണ്ടെന്ന് പറഞ്ഞ് മണ്ണിൽ കാലുറപ്പിച്ച് നിൽക്കുകയാണ് ഒരു ഫെമിനിസ്റ്റ് ചെയ്യുന്നത്’ എന്നാണ് റിമയുടെ വാക്കുകൾ.

 

Advertisement