റിമിയുടെയൊക്കെ കൗണ്ടർ കേൾക്കുമ്പോൾ ജ്യോത്സ്നയ്ക്കും എനിക്കും ഇങ്ങനെ കണ്ട് നിൽക്കാൻ മാത്രമേ പറ്റുന്നുള്ളൂ: സിത്താര

92

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സിത്താര കൃഷ്ണകുമാർ. മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സിത്താര പല അനുഗ്രഹീത സംഗീതസംവിധായകർക്കൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്. സിത്താരയുടെ ഓരോ പാട്ടിനും പ്രത്യേക ഫാൻ ബേസ് തന്നെയാണുള്ളത്.

സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജായും സിത്താര മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പരിചിതയാണ്. മിന്‌സ്‌ക്രീൻ പ്രേക്ഷകർക്ക് അവരുടെ സ്വന്തം സിത്തുവാണ്.

Advertisements

ALSO READ

ഞാനും ചേച്ചിയും സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛൻ അടുത്ത് പിടിച്ചിരുത്തി ഇനി പൊക്കം വെയ്ക്കില്ലെന്ന് പറഞ്ഞത്, ഒപ്പം നല്ലൊരു ഉപദേശവും തന്നു : നന്നായി മത്സരിച്ച് ബിഗ് ബോസ് വീട്ടിൽ നിൽക്കാനാണ് ആഗ്രഹമെന്ന് സൂരജ് തേലക്കാട്

സിത്താരയ്ക്കൊപ്പം ജ്യോത്സ്ന, വിധുപ്രതാപ്, റിമി ടോമി എന്നിവരായിരുന്നു സൂപ്പർ ഫോറിലെ മറ്റ് വിധികർത്താക്കൾ. അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇവരുടെ ചിരിയും കളിയും തമാശയും സൂപ്പർ ഫോറിലെ പ്രധാന ആകർഷക ഘടകമാണ്.

സൂപ്പർ ഫോർ വേദിയിലെ തമാശകളെ കുറിച്ചും മറ്റും പറയുകയാണ് സിത്താര. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിത്താര മനസുതുറക്കുന്നത്.

‘നമ്മൾക്കെല്ലാവർക്കും ഒന്നും ചെയ്യാനില്ലാത്ത കോവിഡ് സമയത്താണ് സൂപ്പർ ഫോർ വരുന്നത്. ഞങ്ങളെ സംബന്ധിച്ച വളരെ ബ്ലെസ്സിംഗായിരുന്നു ആ പ്രോഗ്രാം. നമ്മൾ വർക്ക് ചെയ്യുന്നു എന്നത് മാത്രമല്ല, ഈ നാല് പേരാണ് ഒരുമിച്ചിരിക്കുന്നത്.

അവിടെ ടേക്ക് പറഞ്ഞ് കട്ട് പറയുന്നത് വരെ ഇവർ കണ്ടിന്യൂസായി ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. റിമിയും വിധുച്ചേട്ടനും കൗണ്ടർ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാണ്.

ALSO READ

വളരെ ചെറുപ്പത്തിൽത്തന്നെ രണ്ട് വിവാഹം, നരകതുല്യമായ അനുഭവങ്ങൾ ; പ്രതിസന്ധികളിൽ പോരാടി സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കിയ വ്യക്തിത്വം : ബിഗ് ബോസ് ഹൗസിൽ ഇത്തവണ ജാസ്മിൻ എം മൂസയും

ജ്യോത്സ്നയ്ക്കും എനിക്കും ഇങ്ങനെ കണ്ട് നിൽക്കാൻ മാത്രമേ പറ്റുന്നുള്ളൂ, പക്ഷേ ഞങ്ങളത് ഭയങ്കരമായി എൻജോയ് ചെയ്യുകയായിരുന്നു. ടി.വിയിൽ കാണുന്നതിന്റെ പത്തിരട്ടി ഞങ്ങൾ അവിടെ എൻജോയ് ചെയ്യുന്നുണ്ട്, എന്നും സിത്താര പറഞ്ഞു.

ഇവർ മൂന്നുപേരുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും എന്നാൽ സൂപ്പർ ഫോറിലെത്തിയതോടെയാണ് തങ്ങൾക്കിടയിലുള്ള ബന്ധം കൂടുതൽ ദൃഢമായതെന്നും സിത്താര പറയുന്നുണ്ട്.

 

Advertisement