ഇനി സംയുക്തയുമായി ഒരു ബന്ധവുമില്ല; സൗന്ദര്യം കണ്ടിട്ടൊന്നും അല്ല പ്രണയത്തിലായത്, അച്ഛനില്ലാത്ത വിഷമം പറഞ്ഞപ്പോൾ സിംപതി തോന്നിയിട്ടാണ്; തുറന്നടിച്ച് വിഷ്ണുകാന്ത്

269

പ്രേക്ഷകരുടെ പ്രിയപ്പെട്ട തമിഴ് സീരിയൽ രംഗത്തെ താരദമ്പതികളായിരുന്നു വിഷ്ണു കാന്തും സംയുക്തയും. ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. എന്നാൽ അധികം വൈകാതെ വേർപിരിയുകയും ചെയ്തു. ഇപ്പോഴിതാ ഇനി ഒരിക്കലും സംയുക്തയുമായി ഒത്തുപോകാൻ സാധിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിഷ്ണുകാന്ത്.

ഇരുവരുടേയും വിവാഹമോചനക്കേസ് നടക്കുന്നതിനിടെയാണ് താരം പരസ്യമായി പ്രതികരിച്ചിരിക്കുന്നത്. ഇതാണ് സോഷ്യൽ മീഡിയയിലും നവ മാധ്യമങ്ങളിലും എല്ലാം ചർച്ച. ഗലാട്ട മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷക്കീലയോട് സംസാരിക്കവെയാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

Advertisements

ഇനി സംയുക്തയുമായി ചേർന്ന് പോവാൻ യാതൊരു തരത്തിലും പറ്റില്ല . ഒരു സീരിയലിൽ ഒന്നിച്ച് അഭിനയിച്ചതിലൂടെ പ്രണയത്തിലായതാണ് ഞങ്ങൾ രണ്ട് പേരും. ഏഴ് മാസം പ്രണയിച്ചു, അത് വിവാഹത്തിലേക്ക് കടന്നപ്പോഴാണ് സംയുക്തയെയും അമ്മയെയും ഉപേക്ഷിച്ച് പോയ അച്ഛൻ തിരിച്ചുവന്നത്. ആവശ്യത്തിനും അനാവശ്യത്തിനും എല്ലാത്തിലും ഇടപെട്ട് അച്ഛൻ ഞങ്ങൾ ദമ്പതികളുടെ സ്വകാര്യത പോലും നശിപ്പിച്ചു. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും താമസിക്കുന്ന സ്ഥലത്ത് വന്ന് അച്ഛൻ തങ്ങളുടെ പ്രൈവസി നശിപ്പിച്ചെന്നാണ് താരം പറയുന്നത്.

ALSO READ- അഞ്ജു ഉമ്മ വെച്ചാൽ പ്രശ്നമുണ്ടോ? ബ്രദർലി ഫീലാണ് എനിക്ക് റിനോഷിനോട് എന്ന് ശ്രുതി; വളച്ചൊടിക്കുന്നവർക്ക് സുഖമാണല്ലോ, അവര് സുഖിക്കട്ടെയെന്ന് എവിൻ

ഇതൊന്നും ആദ്യം സംയുക്തയോട് പറഞ്ഞിരുന്നില്ല. ഭാര്യാ- ഭർത്താക്കന്മാരായി തങ്ങൾക്ക് കൂടുതൽ സംസാരിക്കാനോ ഇടപഴകാനോ ഉള്ള അവസരം അച്ഛൻ നൽകിയിരുന്നില്ലെന്നും അതിനിടയിൽ അവൾക്ക് പീരിയഡ്സ് ആയപ്പോൾ ആവശ്യമില്ലാതെ വഴക്കിട്ട് അവളുടെ വീട്ടിലേക്ക് പോകുകയും ചെയ്യുകയായിരുന്നു എന്ന് വിഷ്ണുകാന്ത് പറയുന്നു. പിന്നീട് സോഷ്യൽ മീഡിയിയൽ നിന്ന് ഫോട്ട്സ് എല്ലാം ഡിലീറ്റ് ചെയ്തപ്പോഴാണ് പ്രശ്നം ഗുരുതരം ആണ് എന്ന് മനസ്സിലായത്. തുടർന്ന് സോഷ്യൽ മീഡിയയിൽ ലൈവിൽ വന്ന് വിഷ്ണുവിന് എതിരെ പല ആരോപണങ്ങളും നടത്തുകയും ചെയ്തിരുന്നു സംയുക്ത.

കുറച്ച് കൂടെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നുവെങ്കിൽ ആലോചിക്കാമായിരുന്നു. ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് പലതും വിളിച്ച് പറഞ്ഞതിന് ശേഷമാണ് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല എന്ന് തോന്നിയതെന്ന് വിഷ്ണുകാന്ത് പറഞ്ഞു.

ALSO READ- ഞാൻ മരിച്ചാൽ ചടങ്ങുകൾ നിങ്ങൾ ചെയ്യണമെന്ന് അച്ഛൻ പറയും, എല്ലാവരേയും മരത്തിൽ കയറ്റുമായിരുന്നു; അതാണ് ഇക്വാലിറ്റിയെ കുറിച്ച് പഠിപ്പിച്ചതെന്ന് അഹാന

ഈ സമയത്താണ് സംയുക്തയെ കുറിച്ചുള്ള ചില പേഴ്സണൽ കാര്യങ്ങൾ അവരുടെ തന്നെ സുഹൃത്തുക്കൾ എനിക്ക് അയച്ചു തന്നു. അത് കൂടെ കണ്ടതിന് ശേഷം ഇനി മുന്നോട്ട് പോകാൻ പറ്റില്ല എന്ന തീരുമാനം താനെടുത്തു.സംയുക്തയുടെ കഴിഞ്ഞ ജീവിതത്തെ കുറിച്ചുള്ള തെളിവുകളും വീഡിയോകളും ആണ് ആ സുഹൃത്ത് തന്നത്. പക്ഷെ ഇപ്പോഴും അവരെന്റെ ഭാര്യയാണ് എന്നതിനാലും സ്ത്രീയാണ് എന്നതിനാലും ആ തെളിവുകൾ പരസ്യപ്പെടുത്തുന്നില്ല. ഇങ്ങനെ ഒരു തെളിവ് നേരത്തെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് വിവാഹത്തിന് മുൻപ് എനിക്ക് നൽകിയില്ല എന്ന് ആ സുഹൃത്തിനോട് ചോദിച്ചപ്പോൾ ിവാഹത്തിന് ശേഷം മാറും എന്നാണ് കരുതിയതെന്നാണ് അവർ പറഞ്ഞതെന്ന് വിഷ്ണുകാന്ത് പറയുന്നു.

എല്ലാം പറഞ്ഞ് അവസാനിപ്പിക്കാനും സംസാരിക്കാനും ഇതിന് മുൻപേ ഞാൻ ശ്രമിച്ചിരുന്നു. എന്നാൽ എല്ലായിടത്തും എന്നെ ബ്ലോക്ക് ചെയ്തു. അവളുടെ ചിത്തിയുമായി സംസാരിച്ചതിന് പോലീസിൽ പരാതി കൊടുത്തു. ഇപ്പോൾ എന്റെ കൈയ്യിൽ കിട്ടിയ തെളിവ് ഏതെങ്കിലും തരത്തിൽ ഞാൻ അയച്ചുകൊടുത്താൽ ബ്ലാക്ക് മെയിൽ ചെയ്യുന്നു എന്ന് പറഞ്ഞ് മറ്റൊരു കേസ് കൊടുക്കാൻ സാധ്യതയുണ്ടെന്നും വിഷ്ണുകാന്ത് പറയുന്നു.

അതേസമയം, താൻ സൗന്ദര്യം കണ്ടിട്ടൊന്നും അല്ലസംയുക്തയുമായി പ്രണയത്തിലായത്. അച്ഛനില്ലാത്ത വിഷമം പറഞ്ഞപ്പോൾ സിംപതി തോന്നിയിരുന്നു. അതൊരു കാരണം ആണ്. പിന്നെ സംയുക്തയുടെ സംസാരവും തനിക്ക് ഇഷ്ടപ്പെട്ടെന്ന് വിഷ്ണുകാന്ത് പറയുന്നു. ഹണിമൂണിന് കൂട്ടി പോയില്ല എന്നൊക്കെ പറഞ്ഞാണ് ഡൈവോഴ്സിന് കേസ് കൊടുത്തിരിയ്ക്കുന്നത്. ഹണിമൂണിന് പോകണം എങ്കിൽ കല്യാണം കഴിഞ്ഞ് പതിനഞ്ച് ദിവസം ഞങ്ങൾ രണ്ട് പേരും ഷൂട്ടിങ് തിരക്കിലായിരുന്നു. പിന്നീടുള്ള പതിനഞ്ച് ദിവസങ്ങൾക്കകം വേർപിരിയുകയും ചെയ്‌തെന്നും വിഷ്ണുകാന്ത് വെളിപ്പെടുത്തുന്നു.

Advertisement