എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്; ചോദ്യം ചെയ്ത് ശോഭന

229

മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് ശോഭന. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നടി ശോഭനയുടെ തിരിച്ച് വരവ് മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് നൃത്തത്തില്‍ സജീവമാവുകയായിരുന്നു ശോഭന. എന്നാല്‍ ശക്തമായ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുന്ന ആരാധകര്‍ക്ക് വലിയൊരു വിരുന്ന് തന്നെ നടി നല്‍കി.

വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ശോഭന പറയുന്നത്. മാത്രമല്ല മകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഹിളരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്. നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ഇന്ന് ശോഭനയുടെ ലോകം. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മകളെക്കുറിച്ചും തന്നിലെ അമ്മയെക്കുറിച്ചുമൊക്കെ ശോഭന മനസ് തുറക്കുകയാണ്.

Advertisements

മകള്‍ അനന്തനാരായണി അമ്മയുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ? എന്ന ചോദ്യത്തിന് താരം മറുപടി നല്‍കുന്നത് ഇങ്ങനെ, ‘അടുത്തിടെയാണ് നാരായണി കണ്ടത്. അമ്മാ വാട്ട് ആര്‍ യു ഡൂയിങ് അവള്‍ക്കത് കണ്ട് അമ്പരപ്പാണ്. ഞാന്‍ ഇങ്ങനെയായിരുന്നു എന്ന് ചെറുചിരിയോടെ പറഞ്ഞു. വരനെ ആവശ്യമുണ്ട് എന്ന സിനിമ അവള്‍ക്ക് ഇഷ്ടമായില്ല. അതില്‍ എനിക്ക് ഒരു മകളുണ്ടല്ലോ, കല്യാണി പ്രിയദര്‍ശന്‍. എന്റെ കാര്യത്തില്‍ മകള്‍ കുറച്ച് പൊസസീവ് ആണ്’- എന്നും താരം പറയുന്നുണ്ട്.

ALSO READ- മുപ്പത്-മുപ്പത്തഞ്ചു കോടി താരപ്രതിഫലം മാത്രം നല്‍കുമ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിന് ഒന്നരക്കോടി മാത്രം ബജറ്റ്; അഭിമാനമെന്ന് വിനയന്‍

മകള്‍ക്ക് മൂന്ന് വയസുള്ളപ്പോഴാണ് ശോഭന തിര എന്ന സിനിമ ചെയ്യുന്നത്. തിയറ്ററില്‍ അവളുടെയൊപ്പമാണ് ശോഭന സിനിമ കണ്ടത്. സ്‌ക്രീനില്‍ ശോഭനയെ കാണിച്ചതും അവള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി. പിന്നീട് എന്തോ ചിന്തയാല്‍ തന്റെ കയ്യും വലിച്ചു പുറത്തേക്ക് കൊണ്ടു പോയെന്നും ശോഭന പറയുന്നു.

മണിച്ചിത്രത്താഴ് നാരായണിക്ക് ഇഷ്ടപെട്ടെന്നാണ് ശോഭന പറയുന്നത്. അതേസമയം, മകളോട് കര്‍ക്കശക്കാരിയാണോ എന്ന ചോദ്യത്തിന് അത്യാവശ്യം എന്നായിരുന്നു ശോഭനയുടെ മറുപടി. മകളുടെ സ്‌കൂളില്‍ നിന്നു ഫോണ്‍ കോള്‍ വന്നാല്‍ പേടിക്കുന്ന സാധാരണ അമ്മയാണ് ഞാനെന്നും ശോഭന പറയുന്നത്.

ALSO READ- പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി; മരണത്തിലും അറ്റ്‌ലസ് രാമചനദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കര്‍; വിമര്‍ശനം

‘അവരെന്തെങ്കിലും നല്ല കാര്യം പറയാനായിരിക്കും വിളിക്കുന്നതെങ്കിലും ഞാന്‍ പേടിക്കും. അവള്‍ ഇപ്പോള്‍ എട്ടാം ക്ലാസിലായി. ചെന്നൈയില്‍ ഞാന്‍ പഠിച്ച അതേ സ്‌കൂളിലാണ് അവളും പഠിക്കുന്നത്. കോളേജ് പഠനം സ്റ്റെല്ലാ മേരീസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം.ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, അതാണല്ലോ പ്രായം. അതുകൊണ്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ ചെയ്യേണ്ട എന്നെ ഞാന്‍ പറയാറുള്ളൂ. അപ്പോഴത് ചെയ്യും.- ശോഭന പറയുന്നു.

ഇപ്പോള്‍ അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്. ഇപ്പോഴും അവളെനിക്ക് ചെറിയ കുട്ടിയാണ്. ഞാന്‍ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോള്‍ കൂടെ കൊണ്ടു പോകാറുണ്ടെന്നും ശോഭന വെളിപ്പെടുത്തി.

അതേസമയം, അമ്മയെ പോലെ മകള്‍ക്കും നൃത്തത്തില്‍ താല്‍പര്യമുണ്ടോ? എന്ന ചോദ്യത്തിനു താരം പറയുന്നത്, കഴിഞ്ഞ മാസം അവള്‍ എന്റെയടുത്തു വന്നു പറഞ്ഞു എനിക്ക് നൃത്തം പഠിക്കണം. അതുവരെ വിളിച്ചാല്‍ വരും എന്നല്ലാതെ അത്ര താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. നിര്‍ബന്ധിക്കാനും എനിക്ക് ഇഷ്ടമില്ല. നിനക്ക് പഠിക്കണം എന്ന് തോന്നുമ്പോള്‍ വരൂ എന്നു തന്നെയാണ് പറഞ്ഞിരുന്നത്.

ഇപ്പോള്‍ ഗൗരവമായി നൃത്തപഠനം തുടങ്ങിയിരിക്കുകയാണെന്നും താരം വെളിപ്പെടുത്തി. മകളെ മാധ്യമങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും ശോഭന പറയുന്നുണ്ട്. ‘എന്തിന് ഞാനെന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടു വരണം? അവള്‍ സാധാരണ കുട്ടിയാണ്. അത്രമാത്രം’-എന്നും താരം വെട്ടിത്തുറന്ന് പറയുന്നു.

Advertisement