മുപ്പത്-മുപ്പത്തഞ്ചു കോടി താരപ്രതിഫലം മാത്രം നല്‍കുമ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ടിന് ഒന്നരക്കോടി മാത്രം ബജറ്റ്; അഭിമാനമെന്ന് വിനയന്‍

131

വര്‍ഷങ്ങളോളം സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിട്ട സംവിധായകനാണ് വിനയന്‍. ശേഷം നടത്തിയ നിയമപോരാട്ടത്തിലൂടെ വിജയം കണ്ട് മുന്‍പോട്ട് കുതിച്ച ഈ സംവിധായകന്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മുന്‍നിര നായകന്മാരെ മാറ്റിനിര്‍ത്തി കഴിവും അര്‍പ്പണ ബോധവുമുള്ള യുവാതാരങ്ങളിലെ പ്രേക്ഷക പ്രിയങ്കരന്‍ സിജു വില്‍സണിനെ വെച്ചാണ് വിനയന്‍ ചിത്രം പുറത്തിറക്കിയത്. പ്രേക്ഷകര്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള തീയേറ്റര്‍ അനുഭവം തന്നെയാണ് വിനയന്‍ ചിത്രം സമ്മാനിച്ചത്.

നിറഞ്ഞ സദസില്‍ പത്തൊന്‍പതാം നൂറ്റാണ് പ്രദര്‍ശനം തുടരുകയാണ്. പഴയകാല വിനയനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഒരു കൂട്ടം ആരാധകരും. സഹനടനായും ചെറിയ വേഷങ്ങളിലും മറ്റുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുള്ള സിജു വില്‍സന്‍ ആറാട്ടുപുഴ വേലായുധ പണിക്കരുടെ വേഷം ഗംഭീരമാക്കി എന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. താരപരിവേഷങ്ങളൊന്നും ഇല്ലാതെ വന്ന സിജു വില്‍സന്‍ പ്രേക്ഷകരുടെ പ്രിയ നടനായി മാറുക തന്നെ ചെയ്തു. ഇപ്പോഴിതാ പത്തൊമ്പതാം നൂറ്റാണ്ട് സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിനയന്‍.

Advertisements

ഇനിയും കാണാത്തവരെ തിയറ്ററുകളിലേക്ക് സംവിധായകന്‍ ക്ഷണിക്കുന്നുമുണ്ട്. ഈയിടെ കേരളത്തില്‍ വലിയ സ്വീകാര്യത ലഭിച്ച ഇതരഭാഷാ ചിത്രങ്ങളുടെ സാങ്കേതിക നിലവാരം ഈ ചിത്രത്തിന് ഉണ്ടോയെന്ന് അറിയാന്‍ ചെറുപ്പക്കാര്‍ ചിത്രം കാണണമെന്നാണ് വിനയന്‍ അഭ്യര്‍ഥിക്കുന്നത്.

ALSO READ- പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി; മരണത്തിലും അറ്റ്‌ലസ് രാമചനദ്രനെ അവഹേളിച്ച് അഡ്വ. ജയശങ്കര്‍; വിമര്‍ശനം

‘ഇന്നലെയും എറണാകുളം ലുലു മാള്‍ ഉള്‍പ്പടെ കേരളത്തിലെ നിരവധി തിയറ്ററുകളില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഷോകള്‍ ഹൗസ്ഫുള്‍ ആയിരുന്നു എന്നറിഞ്ഞപ്പോള്‍. വലിയ താരമൂല്യമൊന്നും ഇല്ലാതിരുന്ന യുവ നടന്‍ സിജു വിത്സണ്‍ തകര്‍ത്ത് അഭിനയിച്ച ഈ ചിത്രത്തെ നെഞ്ചോടു ചേര്‍ത്ത് സ്വികരിച്ച പ്രേക്ഷകരോട് ഒരിക്കല്‍ കൂടി നന്ദി പറയണമെന്ന് തോന്നി. നന്ദി. നന്ദി.’

‘ഇപ്പോള്‍ ഒരു മാസത്തോട് അടുക്കുന്നു സിനിമ റിലീസ് ചെയ്തിട്ട്. ഇപ്പോഴത്തെ പുതിയ പരസ്യ തന്ത്രങ്ങളുടെ ഗിമ്മിക്‌സൊന്നും ഇല്ലാതെ മൗത്ത് പബ്ലിസിറ്റിയിലുടെയും ചിത്രം കണ്ടവര്‍ എഴുതിയ സത്യസന്ധമായ റിവ്യൂവിലൂടെയും തിയറ്ററുകളില്‍ ആവേശം നിറച്ച് ഇപ്പോഴും ഈ സിനിമ പ്രദര്‍ശനം തുടരുന്നു എന്നത് ഏറെ സംതൃപ്തി നല്‍കുന്നു.

‘ഈ ചിത്രം ഇനിയും കാണാത്ത നമ്മുടെ ന്യൂജെന്‍ ചെറുപ്പക്കാരുണ്ടങ്കില്‍ അവരോടു പറയട്ടെ, നിങ്ങള്‍ ഈയിടെ ആവേശത്തോടെ കയ്യടിച്ചു സ്വികരിച്ച അന്യഭാഷാ ചിത്രങ്ങളോടൊപ്പം കിടപിടിക്കുന്ന ടെക്‌നിക്കല്‍ ക്വാളിറ്റിയും ആക്ഷന്‍ രംഗങ്ങളുടെ പെര്‍ഫക്ഷനും പത്തൊന്‍പതാം നൂറ്റാണ്ടിനുണ്ടോ എന്നറിയാനായി ഈ ചിത്രം തീര്‍ച്ചയായും നിങ്ങള്‍ കാണണം.’

ALSO READ-സിനിമയില്‍ താന്‍ വളര്‍ത്തി വലുതാക്കിയവരുടെ അവഹേളിതനായി സ്വപ്‌നങ്ങള്‍ ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ യാത്രയായി; കെടി കുഞ്ഞുമോന്‍ അനുസ്മരരിച്ചതിങ്ങനെ

‘നമ്മുടെ നാട്ടിലുണ്ടായ വലിയ ചരിത്ര സിനിമകളുടെ ബഡ്ജറ്റിന്റെ അടുത്തു പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ബഡ്ജറ്റ് വരുന്നില്ല എന്നതൊരു സത്യമാണ്.. മുപ്പതും മുപ്പത്തഞ്ചു കോടിയും പ്രധാന ആര്‍ട്ടിസ്റ്റുകള്‍ക്കു മാത്രം ശമ്പളമായി നല്‍കുന്ന സിനിമകള്‍ക്കു മുന്നില്‍ ഒന്നരക്കോടി മാത്രം അതിനായി ചെലവഴിച്ച ഒരു സിനിമ ആസ്വാദ്യകരമെന്നു ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതു പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്‌ക്രിപ്റ്റിനും മേക്കിംഗിനും കിട്ടിയ അംഗീകാരമായി ഞാന്‍ കാണുന്നു.’

‘എന്നോടൊപ്പം സഹകരിച്ച മുഴുവന്‍ ക്രൂവിനും വിശിഷ്യ നിര്‍മ്മാതാവായ ഗോകുലം ഗോപാലേട്ടനും ഹൃദയത്തില്‍ തൊട്ട നന്ദി രേഖപ്പെടുത്തട്ടെ… ഇതിലും ശക്തവും ടെക്‌നിക്കല്‍ പെര്‍ഫക്ഷനോടും കൂടിയ ഒരു സിനിമയുമായി വീണ്ടും എത്തുവാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനയും സ്‌നേഹവും ഉണ്ടാകണം… സപ്പോര്‍ട്ട് ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും മീഡിയകള്‍ക്കും ഒരിക്കല്‍ കൂടി നന്ദി..’

Advertisement