അന്നത്തെ മുഹമ്മദ് കുട്ടിയാണ് ഇന്നത്തെ മമ്മൂട്ടിയെന്ന് അച്ഛൻ അറിഞ്ഞത് കുറേ കാലങ്ങൾ കഴിഞ്ഞാണ്; അച്ഛന്റെ ആക്‌സിഡന്റ് കേസ് വാദിച്ചവരിൽ ഇന്നത്തെ മമ്മൂട്ടിയും ഉണ്ട്; സോഷ്യൽ മീഡിയയിൽ വൈറലായി ഒരു സൗഹൃദ കഥ

307

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. തന്റെ കഠിനധ്വാനവും, പരിശ്രമവും കൊണ്ട് ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന താരമാകാൻ മമ്മൂട്ടിക്ക് കഴിഞ്ഞു. സിനിമയിലെത്തും മുമ്പ് വക്കീലായാണ് താരം ജോലി ചെയ്തിരുന്നത്. ഇപ്പോഴിതാ മമ്മൂട്ടി വക്കീലായി വർക്ക് ചെയ്യുന്ന സമയത്ത് വാദിച്ച ഒരു കേസിനെ കുറിച്ചുള്ള കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജീജ വേണുഗോപാൽ എന്ന വ്യക്തി പങ്ക് വെച്ച സോഷ്യൽ മീഡിയ കുറിപ്പിൽ മ്മൂട്ടി വാദിച്ച കേസിനെ കുറിച്ചും അദ്ദേഹത്തിന്റെ സൗഹൃദത്തെ കുറിച്ചുമാണ് വിവരിച്ചിരിക്കുന്നത്. നാളുകൾക്ക് മുമ്പ് പങ്ക് വെച്ച കുറിപ്പ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജീജയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;

ഞാൻ ജീജ എന്റെ അച്ഛനും മമ്മൂക്കയും (നമ്മുടെ മെഗാസ്റ്റാർ മമ്മൂട്ടിയും) തമ്മിലുള്ള സൗഹൃദം പങ്കുവെക്കാൻ ആണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. ഇപ്പോൾ മമ്മൂക്ക അത് ഓർക്കുന്നുണ്ടോ എന്തോ. എന്തായാലും മറക്കാൻ തരമില്ല. അത്ര വലിയ ഒരു സംഭവം ആയിരുന്നു അത്. ആനമങ്ങാട് ബസ് ആക്‌സിഡന്റ്, ഈ കേസിനെ പറ്റി ചിലരെങ്കിലും (പഴയ ആൾക്കാർ )കേട്ടുകാണും. അത് ഒരു വലിയ ബസ് ആക്‌സിഡന്റ് ആയിരുന്നു.1975ലോ മറ്റോ ആയിരുന്നു അത്. എന്തായാലും കേസ് ഒക്കെ നടന്നത് 1978 മുതൽ ആണ്. അച്ഛൻ മിലിറ്ററി സർവീസിന് ശേഷം കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന കാലമായിരുന്നു.പെരിന്തൽമണ്ണയിൽ നിന്ന് തൃശൂർക്ക് ഒറ്റപ്പാലം വഴി പോകേണ്ട ഒരു കെ.എസ്.ആർ.ടി.സി ബസ് ആയിരുന്നു അപകടത്തിൽ പെട്ടത്. അതിൽ പോകേണ്ട ഡ്രൈവർ എത്താഞ്ഞത് കാരണം പകരമായി അച്ഛന് പോകേണ്ടിവന്നു. രാവിലത്തെ ട്രിപ്പ് ആണ്. ബസ് എടുത്ത് ഒരു മൂന്നു കിലോമീറ്റർ ആയിക്കാണും ആനമങ്ങാട് ഒരു വലിയകൊടും വളവ് എത്തിയപ്പോൾ വളക്കാനായി ബസ് മുന്നോട്ട് പോകുമ്പോൾ എതിരെ ഒരു ജീപ്പ് ഓവർ സ്പീഡിൽ വരുന്നുണ്ടായിരുന്നു.

Advertisements

Also Read
ആദ്യം ആർ ത്ത വ ര ക്തം കണ്ടപ്പോൾ ബ്ല ഡ് ക്യാ ൻ സറാണ് എന്ന് കരുതി കരഞ്ഞു; അമ്മ ഒന്നും പറഞ്ഞുതന്നിട്ടില്ല; ബ്രാ ഇടുമ്പോഴുള്ള ഇറി റ്റേ ഷനും വേദ നയും ആരുപറയാൻ: അനുമോൾ

ആ ജീപ്പും കെ.എസ്.ആർ.ടി.സി ബസും തമ്മിൽ ഭീകരമായി കൂട്ടിയിടിച്ചു. ആ ഇടിയുടെ പരിണിത ഫലമായി ജീപ്പിൽ ഉള്ള മൂന്നുപേർ മരണപ്പെടുകയും, ആരുടെയൊ കാലു മുറിഞ്ഞുപോകുകയും ഒക്കെ ചെയ്തു. കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും പരിക്ക് പറ്റി, കാലിന്. വലിയ തോതിൽ ഒന്നുമില്ലെങ്കിലും പരിക്ക് ഉണ്ട്. ജനങ്ങൾ ഓടിക്കൂടി എല്ലാവരെയും പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവറും അവിടെ തന്നെ അഡ്മിറ്റ് ചെയ്യപ്പെട്ടു.പിന്നീട് ഡ്രൈവറെ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ ട്രിപ്പ് എടുത്ത് ബസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അന്നാണെങ്കിൽ ഫോണൊന്നും എവിടെയും ഇല്ല. വീട്ടിൽ ആരും ഒന്നും അറിയുന്നില്ല. റേഡിയോയിൽ ന്യൂസ് ഒക്കെ വന്നു. പേപ്പറിൽ ഒക്കെ ന്യൂസ് വന്നു. അങ്ങനെ നാട്ടിൽ വിവരമറിഞ്ഞു. ബസ് ഓടിച്ചിരുന്ന ആ ഡ്രൈവർ എന്റെ അച്ഛൻ ( മാധവൻ എ.പി ) ഹോസ്പിറ്റലിൽ ആണെന്ന്. നാട്ടുകാർ ചിലർ പോയി പിന്നീട് അച്ഛനെ കൊയിലാണ്ടി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സുഖമായി വന്നു. ഇതിനൊക്കെ ശേഷം കേസ് നടക്കുകയാണ്. അച്ഛൻ അന്ന് നല്ലവണ്ണം യൂണിയൻ പ്രവർത്തനം ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ അച്ഛന് വേണ്ടി യൂണിയൻ ഒരു വക്കീലിനെ വെച്ചു. അദ്ദേഹമാണ് ശ്രീധരൻ നായർ. ഇപ്പോൾ അദ്ദേഹം അഡ്വക്കേറ്റ് ജനറൽ ആണ്.

അച്ഛൻ കേസിന്റെ ആവശ്യത്തിനായി ഇടക്കിടെ അദ്ദേഹത്തിന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. അന്ന് മന്ത്രിസഭയിൽ സി.പി.ഐ.എമ്മിന്റെ മന്ത്രി ആയിരുന്ന ശിവദാസ മേനോന്റെ മകൾ ആയിരുന്നു ശ്രീധരൻ നായരുടെ ഭാര്യ. അവരുമൊക്കെയായി നല്ല സൗഹൃദം അച്ഛൻ അവിടെ പോകുമ്പോൾ ഉണ്ടായിരുന്നു. ശ്രീധരൻ നായർ തന്റെ ജൂനിയർമാരായ സലാഹുദ്ദീൻ ( മുൻ പി.എസ്.സി ചെയർമാൻ), മുഹമ്മദ് കുട്ടി (മെഗാസ്റ്റാർ മമ്മൂട്ടി ) എന്നിവരെ ആണ് കേസ് ഏൽപ്പിക്കുന്നത്. യൂണിയന്റെ കേസും ആണല്ലോ. അതുകൊണ്ടുതന്നെ പണ ചിലവൊന്നും അറിയേണ്ടതില്ല. കുറേ കാലത്തോളം കേസ് നിലനിന്നതിന്റെ ഭാഗമായി മമ്മൂക്കയുമായി സൗഹൃദം ഉണ്ടാക്കാൻ ആ കാലത്ത് അച്ഛന് സാധിച്ചിരുന്നു. രണ്ടു വർഷത്തോളം ഈ കേസ് നീണ്ടുപോയി. കോഴിക്കോട് നിന്ന് പെരിന്തൽമണ്ണക്ക് മമ്മൂക്കയും അച്ഛനും കൂടെ ബസിൽ ഒരുമിച്ചായിരുന്നു കേസ് ആവശ്യങ്ങൾക് പോയിരുന്നത്.

Also Read
ഹിന്ദു പശ്ചാത്തലത്തിലായിരുന്നു ആ മമ്മൂട്ടി സിനിമ ചെയ്യാൻ ആഗ്രഹിച്ചത്, ശ്രീനിവാസനാണ് നിർബന്ധിച്ച് ക്രിസ്ത്യൻ കുടുംബത്തിലേക്ക് എത്തിച്ചത്; അതോടെ ചിത്രം കളറായി: ലാൽ ജോസ്

പേരുകേട്ട മിടുക്കനായ അഡ്വക്കേറ്റ് ആയ ശ്രീധരൻ നായരും ജൂനിയർമാരും നല്ലപോലെ കേസ് പഠിച്ചു. സാക്ഷി മൊഴികൾ നൂലിഴകീറി വിസ്തരിച്ചു, അതിൽ നിന്നും കിട്ടിയ ചില തുമ്പുകൾ വെച്ചു അവർ കേസ് വാദിച്ചു. നീണ്ട വാദങ്ങൾക്കൊടുവിൽ കേസ് വിജയകരമായി പൂർത്തിയായി. അച്ഛന് അനുകൂലമായി വിധി വന്നു. ആ ജീപ്പ് അമിതവേഗത്തിൽ ആയിരുന്നു വന്നത്. അതും ഒരു ജീവൻ രക്ഷിക്കാൻ ഉള്ള മരണപ്പാച്ചിൽ. ഒരു വിഷം കുടിച്ച ആളെ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ ആയിരുന്നു അത്. ഒരു കൊടുംവളവിൽ വെച്ചാണ് ഇടിച്ചതും. ജീപ്പ് വരുന്നത് ബസിൽ നിന്നു കാണില്ല. കണ്ടാൽ തന്നെ ജീപ്പിന്റെ ഓവർ സ്പീഡ് കാരണം ആണ് ഇടി നടക്കുന്നതും. ആ വിഷം കുടിച്ച ചെറുപ്പക്കാരന്റെ വീട്ടിൽ വേറെയും ദുർമരണങ്ങൾ നടന്നതായ കാര്യങ്ങൾ പിന്നീട് അറിയാൻ കഴിഞ്ഞുവത്രെ. എന്നിട്ടോ വിഷം കഴിച്ച അയാൾ മരിച്ചത് ആക്‌സിഡന്റിലും. അങ്ങനെ ഏറെ വാർത്താപ്രാധാന്യം ഉള്ള ഒരു കേസ് ആയിരുന്നു ആനമങ്ങാട് ആക്‌സിഡന്റ് കേസ്. അതിൽ മമ്മൂക്ക ഭാഗമായിരുന്നു. അച്ഛൻ ഈ സൗഹൃദം കുറെകാലം നിലനിർത്തിയിരുന്നു. പിന്നീട് ഒക്കെ പല വഴിക്കായി. നമ്മുടെ ഇപ്പോഴത്തെ മെഗാസ്റ്റാർ മമ്മൂട്ടി ഒരു അഡ്വക്കേറ്റ് ആയിരുന്നു എന്ന് എല്ലാർക്കും അറിയാവുന്നതാണല്ലോ. അദ്ദേഹം ശ്രീധരൻ നായരുടെ ജൂനിയർ ആയിട്ടാണ് തുടങ്ങിയതെന്നും എല്ലാർക്കും അറിയാം.

ആ മുഹമ്മദ് കുട്ടി ആണ് പിന്നീട് മമ്മൂട്ടി ആയി വന്നതെന്ന് കുറെ കാലം കഴിഞ്ഞാണ് അച്ഛന് മനസ്സിലായത്. മമ്മൂക്കയുടെ സിനിമകൾ എല്ലാം ഞങ്ങളെ അച്ഛൻ തിയേറ്ററിൽ കൊണ്ടുപോയി കാണിച്ചു തരാറുണ്ടായിരുന്നു. പുതുയതായി ഇറങ്ങുന്ന എല്ലാ സിനിമകളും കാണാൻ ഉള്ള ഭാഗ്യം അന്നൊക്കെ ഞങ്ങൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ സ്‌കൂളിൽ ഒക്കെ കൂട്ടുകാരോട് മമ്മൂക്ക എന്റെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞു ഗമ കാണിച്ചിട്ടുണ്ട്. പക്ഷെ ആർക്കും വലിയ വിശ്വാസം വന്നിരുന്നില്ല. കഥ പറയുമ്പോൾ എന്ന സിനിമയിൽ ശ്രീനിവാസനെ പോലെ ആണെന്ന് ഇപ്പോളൊക്കെ ഞാനും അച്ഛനോട് പറയാറുണ്ട്. അദ്ദേഹം ഇപ്പോൾ എത്രയോ ഉയരങ്ങൾ കീഴടക്കി നിൽക്കുന്നു. ഇതൊക്കെ എവിടുന്ന് ഓർമിക്കാൻ. എന്നാലും ആ കാലം പരാമർശിച്ചാൽ ഓർമ വരുക തന്നെചെയ്യും. അദ്ദേഹം ജൂനിയർ ആയി പ്രാക്റ്റീസ് ചെയ്യുമ്പോൾ വന്നൊരു കേസ്. അങ്ങനെ ആനമങ്ങാട് ആക്‌സിഡന്റ് കേസുമായി ബന്ധപ്പെട്ട് നമ്മുടെ മമ്മൂക്കയുമായി എന്റെ അച്ഛന് സൗഹൃദമുണ്ടാക്കാൻ സാധിച്ചു. ഡയറി എഴുതുന്ന ശീലം അച്ഛന് പണ്ടുമുതലെ ഉണ്ടായിരുന്നതുകൊണ്ട് എല്ലാം മറക്കാതെ അച്ഛൻ സൂക്ഷിച്ചിരുന്നു. ആ രേഖകളും അച്ഛന്റെ കയ്യിൽ ഇന്നും ഉണ്ട്. ഇതെല്ലാം അച്ഛന്റെ മനസിന്റെ താളുകളിലെ മറക്കാനാവാത്ത ഓർമകളാണെന്ന് പറഞ്ഞാണ് ജീജ കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. കുറിപ്പ് കണ്ട് മമ്മൂട്ടി വിളിച്ചുവോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. അതേസമയം ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Advertisement