ഓരോ ശ്വാസത്തിലും അമ്മയെ മിസ് ചെയ്യുന്നു, അമ്മയോട് പറയാതെ പോയ ഒരു കാര്യമുണ്ട്, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം തോന്നുന്നു, ശ്രീമയി പറയുന്നു

713

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് കല്‍പ്പന. 2016 മലയാളികള്‍ക്ക് ഉണ്ടാക്കിയ തീരാ നഷ്ടമാണ് കല്പനയുടെ വിയോഗം. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനെത്തിയ കല്പന ജനുവരി 25 ന് പുലര്‍ച്ചെയാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.

കോമഡി റോളുകളില്‍ തിളങ്ങിയ നടിയെ അത്പ പെട്ടന്നൊന്നും ആര്‍ക്കും മറക്കുവാന്‍ സാധിക്കില്ല. കോമഡി റോളുകള്‍ മാത്രമല്ല തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്ന് പ്രക്ഷകര്‍ക്ക് മനസ്സിലാകാന്‍ തുടങ്ങിയത് താരത്തിന്റെ അവസാന കാലത്തൊണെന്ന് പറയാം.

Advertisements

മികച്ച സിനിമകളാണ് താരത്തിന്റേതായി അവസാന കാലത്ത് പുറത്തിറങ്ങിയത്. ചാര്‍ളി, സ്പിരിറ്റ് തുടങ്ങിയ സിനിമകള്‍ അതിനുദ്ദാഹരണങ്ങളാണ്. കല്‍പ്പന വിടവാങ്ങിയിട്ട് ഏഴുവര്‍ഷം കഴിഞ്ഞുവെങ്കിലും ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ മനസ്സില്‍ ജീവിക്കുകയാണ്.

Also Read: അന്ന് കാവ്യയെ കണ്ട് കൊച്ചുകുട്ടിയാണെന്ന് ദിലീപ് പറഞ്ഞു, ദിലീപിന്റെ നായികയാക്കിയത് മഞ്ജു പറഞ്ഞിട്ട്, തുറന്നുപറഞ്ഞ് ലാല്‍ജോസ്

അമ്മയുടെ ഓര്‍മ്മകളില്‍ വേദനയോടെ കഴിയുകയാണ് കല്‍പ്പനയുടെ മകള്‍ ശ്രീമയി. ഇപ്പോഴിതാ ശ്രീമയി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയെ തനിക്ക് ഓരോ ശ്വാസത്തിലും മിസ് ചെയ്യുന്നുണ്ടെന്ന് ശ്രീമയി പറയുന്നു.

അമ്മ വിട്ടുപോയിട്ടില്ലെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടം. ചിരിച്ച മുഖത്തോടെ ഏതെങ്കിലും ലൊക്കേഷനില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും അമ്മ കേറി വരുമെന്ന പ്രതീക്ഷയിലാണ് താന്‍ ജീവിക്കുന്നതെന്നും അമ്മ തന്നെ ഒത്തിരി നല്ല കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടെന്നും ശ്രീമയി പറഞ്ഞു.

Also Read: ചിത്രം കാണരുത് എന്നൊക്കെ ഇയാള്‍ എങ്ങനെ പറയും, ഞാനൊക്കെ സിനിമയില്‍ വരുമ്പോള്‍ അവന്റെ തന്ത പോലും ജനിച്ചുകാണില്ല, ഓണ്‍ലൈന്‍ നിരൂപകന് ചുട്ടമറുപടിയുമായി മുകേഷ്

ഗുരുത്വം വേണമെന്ന് എപ്പോഴും അമ്മ പഠിപ്പിച്ചു. എളിമ വിനയം, മുതിര്‍ന്നവരെ ബഹുമാനിക്കണം തുടങ്ങി നല്ല കാര്യങ്ങളെല്ലാം അമ്മ പറഞ്ഞുതന്നുവെന്നും മനസ്സില്‍ ഭക്തിയുണ്ടായിരിക്കണമെന്നും അത് മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയാവരുതെന്നും പറഞ്ഞ് പഠിപ്പിച്ച് തന്നുവെന്നും ശ്രീമയി പറഞ്ഞു.

അമ്മ തന്നെക്കൊണ്ട് കഴിയും പോലെ ഒത്തിരി പേരെ സഹായിച്ചു.തനിക്ക് അഭിനയിക്കണമെന്ന ആഗ്രഹം അമ്മയോട് തുറന്നുപറഞ്ഞിരുന്നില്ലെന്നും അത് ഇന്നും നോവായി മനസ്സില്‍ കിടക്കുകയാണെന്നും കുഞ്ഞാറ്റയ്ക്കും കസിന്‍സിനുമെല്ലാം താന്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ശ്രീമയി പറഞ്ഞു.

Advertisement