ആക്ഷന്‍ പടത്തിലെ നായകന് ദേശീയ അവാര്‍ഡ്! നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമാണ് ഈ സിനിമയുടെ ആകെ ബജറ്റെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ

901

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍താരമാണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയില്‍ സജീവം അല്ലാതിരുന്ന താരം ഇപ്പോള്‍ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്. 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവല്‍, പാപ്പന്‍ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു.

മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറായികൊണ്ടിരിക്കുന്ന പുതിയ സിനിമ. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് സുരേഷ് ഗോപി.

Advertisements

പിന്നീട് 1986 ല്‍ ഇറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാര്‍’ എന്ന കഥാപാത്രമായാണ് ആരാധകരെ സൃഷ്ടിച്ചത്. കമ്മീഷ്ണര്‍ എന്ന ചിത്രത്തിലെ അഭിനയത്തോടെ സൂപ്പര്‍ താരനിരകളുടെ ലിസ്റ്റിലേക്ക് താരം എത്തി. അതേസമയം, അടിതടകളുള്ള ചിത്രങ്ങള്‍ മാത്രമല്ല, അമാനുഷികമായ കരുത്തുകളില്ലാത്ത സാധാരണക്കാരന്റെ വേഷങ്ങളും സുരേഷ് ഗോപി മികച്ചതാക്കി. ജയരാജ് സംവിധാനം ചെയ്ത ചിത്രങ്ങളിലെ സുരേഷ് ഗോപിയുടെ വേഷങ്ങള്‍ തന്നെ ഉദാഹരണം.

ALSO READ- ഇങ്ങനെ പോയാല്‍ കല്യാണം ഒന്നും വരില്ല; പുറത്തിറങ്ങുമ്പോള്‍ അത് മറക്കരുതെന്ന് സഹോദരന്‍ ഓര്‍മ്മിപ്പിക്കുമായിരുന്നു; വെളിപ്പെടുത്തി സീനത്ത്

മലയാള സിനിമയ്ക്ക് മികച്ച കലാമൂല്യങ്ങളുള്ള ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജയരാജ്. അദ്ദേഹത്തിന്റെ കളിയാട്ടം എന്ന സിനിമ സുരേഷ് ഗോപിക്ക് നേടി കൊടുത്തത് ദേശിയ പുരസ്‌കാരം ആയിരുന്നു. അതുപോലെ തന്നെ ദേശിയ പുരസ്‌കാരം നേടിയ മറ്റൊരു ചിത്രമായിരുന്നു ദേശാടനവും.

ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളെ കുറിച്ച് നിര്‍മ്മാതാവ് രാധാകൃഷ്ണന്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ‘ജയരാജന്‍ ഒരിക്കല്‍ എന്നെ വിളിച്ചിട്ട് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു, ആ സമയത്ത് അയാളുടെ സിനിമകള്‍ ഒക്കെ തകര്‍ന്ന് ആകെ മോശമായ ഒരു അവസ്ഥ ആയിരുന്നു. അങ്ങനെ ഒരു കഥ എന്നോട് പറഞ്ഞു.’

ALSO READ-പ്രണയം തുറന്നുപറഞ്ഞതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു; ചതിച്ചതോടെ ശാരീരിക പ്രശ്‌നങ്ങളായി ആശുപത്രിയില്‍ കിടന്നു; വെളിപ്പെടുത്തി സൂര്യ

‘കേട്ടപ്പോള്‍ വളരെ ഇന്‌ട്രെസ്റ്റിംഗ് ആയി തോന്നി, അങ്ങനെ ഞാനും ജയരാജും കൂടെ അക്കാലത്തെ ലീഡിംഗ് ആയിട്ടുളള വിതരണക്കാരേയും മറ്റും പോയി കണ്ടു. എല്ലാവര്‍ക്കും കഥ ഇഷ്ടപ്പെട്ടു. പക്ഷെ നിര്‍മ്മിക്കാന്‍ താല്‍പര്യമില്ല. തീയേറ്ററില്‍ വര്‍ക്കാകുമോ എന്ന ഭയമായിരുന്നു അതിനു കാരണം.’-രാധാകൃഷ്ണന്‍ മാസ്റ്റര്‍ പറയുന്നു.

‘അങ്ങനെ ഞാന്‍ ഈ പടം തുടങ്ങാനുള്ള സൗകര്യങ്ങള്‍ ചെയ്ത് തരാമെന്ന് ജയരാജനോട് പറഞ്ഞു, അങ്ങനെ കുറച്ച് കാശ് പല ഇടത്തുനിന്നും റോള്‍ ചെയ്ത് പടം ചെയ്യാന്‍ തുടങ്ങി, ദേശാടനം ആണ് ആ ചിത്രം. അന്ന് പാട്ടൊക്കെ വലിയ വിലക്ക് കച്ചവടം ആകുന്ന സമയമാണ്, അങ്ങനെ നേരെ കൈതപ്രത്തിന്റെ വീട്ടിലേക്ക് പോയി. ആ വീട്ടില്‍ താമസവും കംപോസിംഗും. സര്‍ഗം കബീര്‍ അന്ന് പന്ത്രണ്ട് ലക്ഷത്തിനാണ് ഓഡിയോ അവകാശം വാങ്ങുന്നത്. അഞ്ച് ലക്ഷം അഡ്വാന്‍സും തന്നു.’- എന്നും അദ്ദേഹം വെളിപ്പെടുത്തി.

‘അങ്ങനെ കിട്ടിയ ആ അഞ്ചു ലക്ഷം കൊണ്ട് ഞങ്ങള്‍ റെക്കോര്‍ഡിങ്ങും പൂര്‍ത്തിയാക്കി. വളരെ ചെറിയ ബഡ്ജറ്റില്‍ സിനിമയിലെ എല്ലാവരും ഒരുപോലെ സഹകരിച്ചാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. പടം എല്ലാം ചെയ്ത് കഴിഞ്ഞ് തിയറ്ററില്‍ ആളെ കയറ്റാന്‍ അന്ന് സിദ്ദിഖ് ലാലാണ് ഒരു വഴി പറഞ്ഞ് തന്നത്, പോസ്റ്ററില്‍ മൊത്തം മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പടമായിരുന്നു.’

‘ഞാന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടില്ല, പക്ഷെ നിങ്ങള്‍ ഈ സിനിമ കാണണം എന്നവര്‍ പറയുന്നതായിട്ടായിരുന്നു പോസ്റ്റര്‍. സംഭവം ക്ലിക്കായി തിയ്യറ്ററില്‍ നല്ല രീതിയില്‍ ആ പടം ഓടി’- എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍. ‘കളിയാട്ടം എന്ന ചിത്രവും ഇതുപോലെ തന്നെ. ഒരിക്കല്‍ ഇതുപോലെ ജയരാജ് വിളിച്ചിട്ട് പറഞ്ഞു തെയ്യം വച്ചൊരു സിനിമ ചെയ്താലോ, ഒഥല്ലോയുടെ കഥ ആസ്പദമാക്കിയാല്‍ എന്ന് ചോദിച്ചു. ജയരാജിന് ഓക്കെയാണെങ്കില്‍ തയ്യാറാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ സുരേഷ് ഗോപിയെ കാണാന്‍ പോയി’- എന്നും രാധാകൃഷ്ണന്‍ പറയുന്നു.

സുരേഷ് ഗോപിയോട് പറഞ്ഞു, ഇതാണ് കഥ. നിങ്ങള്‍ മീശ എടുക്കേണ്ടി വരും, നിങ്ങളുടെ ഇപ്പോഴത്തെ പ്രതിഫലമായിരിക്കും ഈ സിനിമയുടെ ആകെ ബജറ്റ് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് നിങ്ങള്‍ക്ക് തരാന്‍ പറ്റുന്നത് തന്നാല്‍ മതിയെന്നായിരുന്നു’.

ആ സിനിമയ്ക്ക് അന്ന് സുരേഷ് ഗോപിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ എല്ലാവരും ഞെട്ടി. ആക്ഷന്‍ പടം ചെയ്തു കൊണ്ടിരിക്കുന്ന സുരേഷ് ഗോപിയ്ക്ക് നാഷണല്‍ അവാര്‍ഡ് എന്നായിരുന്നു ആ ഞെട്ടലിന് പിന്നില്‍.

Advertisement