റിമ ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു; ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്; അപൂർവ്വ നിമിഷം വെളിപ്പെടുത്തി ടി ജി രവി

1364

ഒരു കാലത്ത് മലയാള സിനിമയിൽ അമ്പരപ്പിക്കുന്ന വില്ലൻ വേഷങ്ങളിലൂടെ തിളങ്ങി നിന്നിരുന്ന നടനാണ് ടിജി രവി. 1970, 80 കാലഘട്ടങ്ങളിൽ ആയിരുന്നു വില്ലൻ വേഷങ്ങളിലൂടെ ടി ജി രവി ശ്രദ്ധേയനായത്. അതുല്യ നടൻ ബാലൻ കെ നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി മാറ്റി.

ആദ്യകാലത്ത് നാടകങ്ങളിൽ അഭിനയിച്ച് കൊണ്ടായിരുന്നു ടിജി രവിയുടെ തുടക്കം.അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം സിനിമാ അഭിനയ രംഗത്തെത്തിയത്ത്. അക്കാലത്തെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ പ്രധാനമായും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച ടി ജി രവി പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തു.

Advertisements

താൻ സ്ഥിരമായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതുകൊണ്ടു തന്നെ ആളുകളും തന്നെ വില്ലനായിട്ടാണ് കണ്ടിരുന്നതെന്നാണ് ടിജി രവി പറയുന്നത്. അതേസമയം, വ്യത്യസ്തമായ വേഷം ചെയ്തപ്പോൾ ഉണ്ടായ അനുഭവം വളരെ മനോഹരമാണെന്നും താരം പറയുന്നു. ടിജി രവി 22 ഫീമെയ്ൽ കോട്ടയം സിനിമയിൽ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പറയുകയാണ് താരമിപ്പോൾ.

ALSO READ- അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സുധിയുടെ പൊന്നോമന; ആശ്വസിപ്പിക്കാനാകാതെ കണ്ടുനിന്നവരും; കണ്ണീർക്കാഴ്ച

താൻ പ്രേക്ഷകരെ കരയിപ്പിച്ചത് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലൂടെയാണെന്ന് ടി ജി രവി പറയുന്നു. ഷൂട്ടിങ് കണ്ട് കരഞ്ഞ നടി റിമ കല്ലിങ്കൽ തന്നെ ചേർത്തുപിടിച്ച് കരഞ്ഞെന്നും അദ്ദേഹം മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എന്റെ കഥാപാത്രങ്ങളിൽ പ്രേക്ഷകരെ കരയിപ്പിച്ച ഒന്നാണ് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിലേത്. അതെനിക്ക് വലിയൊരു അനുഭവമാണ്. അസുഖമായി ആശുപത്രിയിൽ കിടക്കുന്ന ഒരാൾ തൃശൂരിൽ തനിക്ക് സ്വന്തമായി സ്ഥലമുണ്ടെന്നൊക്കെ പറയുന്ന ഒരു കഥാപാത്രമാണ് എനിക്ക് കിട്ടിയത്. അതിൽ നേഴ്‌സ് ആയി വരുന്ന റിമയോട് നീ എന്നെ വേണമെങ്കിൽ കെട്ടിക്കോ എന്നൊക്കെ പറയുന്നുണ്ട്.’- ടിജി രവി മനസ് തുറക്കുന്നു.

ALSO READ-‘ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്, മോനെ ഇനി നീ ഇല്ലേ’; കൊല്ലം സുധിയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ടിനി ടോം

ഈ സിനിമയിൽ നായിക ചെറിയ ഗുലുമാലിൽ ഒക്കെ പെടുന്നുണ്ട്. അപ്പോൾ ഒരു കത്ത് വായിക്കുന്നുണ്ട്. ഒരു കത്ത് ഈ ചിത്രത്തിൽ ഉണ്ട്, അത് വളരെ പ്രധാനപ്പെട്ടതാണ് എന്നൊക്കെ ഞാൻ ചെന്നപ്പോൾ മുതൽ സംവിധായകൻ ആഷിഖ് അബു പറയുന്നുണ്ടായിരുന്നു.

ഇതിനെപ്പറ്റി ഇടക്കൊക്കെ അദ്ദേഹം പറയും. ഈ കത്ത് വായിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ മനസ്സിൽ എന്തോ പ്ലാൻ ഉണ്ടെന്നും ഈ കഥാപാത്രത്തിന് അതുമായി എന്തോ ബന്ധമുണ്ടെന്നും മനസിലായി. അതുകൊണ്ട് ഞാൻ സ്‌ക്രിപ്റ്റ് വാങ്ങിച്ചുകൊണ്ടുപോയി അതിനെ എന്റേതായ രീതിയിൽ ഒന്ന് മനഃപാഠമാക്കുകയായിരുന്നു.

ആ രംഗം ആശുപത്രിയിൽ വെച്ച് ഷൂട്ട് ചെയ്യുമ്പോൾ തനിക്ക് അഭിനയിക്കുന്നതിന് വേണ്ടിയുള്ള പശ്ചാത്തലം ഒരുക്കി തന്നത് ക്യാമറാമാൻ ആണെന്നും ടിജി രവി പറയുന്നു. രംഗം ഷൂട്ട് ചെയ്തതിന് ശേഷം റിമ കല്ലിങ്ങൽ തന്നെ ചേർത്തുപിടിച്ച് കരഞ്ഞെന്നും താരം വെളിപ്പെടുത്തി.

ഈ രംഗം ഷൂട്ട് ചെയ്തപ്പോൾ സിനിമക്ക് വേണ്ടി വർക്ക് ചെയ്യുന്ന എല്ലാവരെയും അവിടെ നിന്ന് ഒഴിവാക്കി. ക്യാമറാമാനും അയാളുടെ അസിസ്റ്റന്റും, ലൈറ്റ് നൽകുന്ന ഒന്നോ രണ്ടോ ആളുകളും സംവിധായകനും മാത്രം. അവർ എന്നെ ഒരു കസേരയിൽ ഇരുത്തി. സ്റ്റാർട്ടും കട്ടും ഒന്നുമില്ല, എപ്പോഴാണോ തുടങ്ങാൻ തോന്നുക അപ്പോൾ തുടങ്ങിക്കോളാനാണ് പറഞ്ഞത്.

ആകെ നിശ്ശബ്ദതയായിരുന്നു അവിടെ. ഒരു ശബ്ദം പോലും കേൾക്കാൻ സാധിക്കില്ല. സംവിധായകന് ആ സീനിനെക്കുറിച്ച് വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ ഞാൻ എവിടെയോ ചെന്നിരിക്കുന്ന പോലെ ആയിരുന്നു. അഭിനയിക്കാൻ തുടങ്ങിയപ്പോൾ വേറെ ഒന്നും ഞാൻ കണ്ടില്ല. എല്ലാം കഴിഞ്ഞപ്പോൾ കട്ട് എന്ന് പറഞ്ഞപ്പോഴാണ് ക്യാമറ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ടത്. അതുവരെ ഞാൻ ക്യാമറ കണ്ടിട്ടില്ലെന്നും ടിജി രവി പറയുന്നു.

‘പിന്നാലെ റിമ ഓടി വന്നെന്നെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. ഞാൻ നോക്കുമ്പോൾ എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ട്. ഒരു നടൻ എന്ന നിലക്ക് എനിക്കുണ്ടായ സംതൃപ്തി വളരെ വലുതാണ്. സിനിമ റിലീസ് ചെയ്തപ്പോൾ റിമ എന്നെ വിളിച്ചിരുന്നു. രവിയേട്ടാ ചിത്രം ഞാൻ മൂന്ന് തവണ കണ്ടു. മൂന്നുതവണയും നിങ്ങൾ എന്നെ കരയിപ്പിച്ചു, ഇനി ഞാൻ ആ സിനിമ കാണില്ലെന്ന് റിമ പറഞ്ഞെന്നും ടിജി രവി പറയുന്നു.

Advertisement