പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ല, പൃഥ്വിരാജിന് നാഷണല്‍ അവാര്‍ഡ് ഉറപ്പ്; പ്രേക്ഷകര്‍ പറയുന്നു

92

പൃഥ്വിരാജിന്റെ ആടുജീവിതം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മലയാളികള്‍ വായിച്ച ആട് ജീവിതം എന്ന നോവല്‍ സിനിമ ആകുമ്പോള്‍ എങ്ങനെ ആയിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. അതേസമയം തന്റെ ജീവിതകഥ സ്‌ക്രീനില്‍ കാണാന്‍ നജീബും ആദ്യത്തെ ഷോയ്ക്ക് തന്നെ എത്തി. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Advertisements

ബ്ലെസിയുടെ 16 വര്‍ഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്റെ സമര്‍പ്പണവും വെറുതെ ആയില്ലെന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങള്‍.

‘ഇത് സിനിമയല്ല, ഇതാണ് സ്‌ക്രീനിലെ ജീവിതം. ഉയര്‍ന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം’, എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന ആടുജീവിതം. ബ്ലെസി സാറിന്റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് മറ്റൊരാള്‍ പറയുന്നത്. പൃഥ്വിരാജ് നജീബ് ആയി ജീവിക്കുക ആയിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.

‘ഇന്റര്‍നാഷണല്‍ ലെവല്‍ സിനിമയാണ് ആടുജീവിതം. പൃഥ്വിരാജ് കഥാപാത്രത്തോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്. പുള്ളിക്ക് നാഷണല്‍ അവാര്‍ഡ് ഉറപ്പാണ്. എല്ലാം കൊണ്ടും അടിപൊളി പടം. സിനിമാട്ടോ?ഗ്രാഫര്‍ പൊളി’, എന്നാണ് ഒരാള്‍ പറഞ്ഞത്. ‘ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസാണ് ആടുജീവിതം! ഹൃദയസ്പര്‍ശിയായ അതിജീവന ത്രില്ലറാണ് ചിത്രം.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച, എക്കാലത്തെയും മികച്ച പ്രകടനം. ബ്ലെസി സാര്‍ നമിച്ചു..വിസ്മയിപ്പിക്കുന്ന സംഗീതം. തിയറ്ററില്‍ തന്നെ കാണേണ്ട പടം’ എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു. നോവലിന്റെ മൂല്യം മനസ്സിലാക്കി ബ്ലെസി സിനിമ ഒരുക്കിയിരിക്കുന്നുവെന്നും പ്രേക്ഷകര്‍ പറയുന്നു.

 

 

Advertisement