കഥാപ്രസംഗത്തിന് പാടിയ പാട്ട് കേട്ട് നിഷ്‌കരുണം അവർ ഞങ്ങളെ ഡിസ്‌ക്വാളിഫൈ ചെയ്തു: തട്ടിക്കൂട്ടി എത്തിയ ദശാവതാരത്തിന് മൂന്നാം സ്ഥാനം തന്നു: കഥ പറഞ്ഞ് ബേസിൽ

79

കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ താരമാണ് ബേസിൽ ജോസഫ് . തൊട്ടതൊക്കെയും പൊന്നാക്കുന്ന കലാകാരനായാണ് ബേസിൽ സിനിമ വ്യവസായത്തിൽ അറിയപ്പെടുന്നത് തന്നെ. സംവിധായകൻ എന്നതിന് പുറമെ മികച്ച അഭിനേതാവ് കൂടിയാണ് താരം.ഇപ്പോഴിതാ ബേസിലിന്റെ ഒരു പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ബേസിൽ നടത്തിയ പ്രസംഗമാണ് വൈറൽ ആവുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ : എന്നെ ഞാൻ ആക്കിയത് എന്റെ കോളേജ് ആണ്. അവിടെ നിന്ന് എനിക്ക് ലഭിച്ച ഇൻഫ്‌ലുവൻസുകളും ഓർമ്മകളുമൊക്കെയാണ് ഏതെങ്കിലും രീതിയിൽ എന്നെ ഇന്നുള്ള ഞാൻ ആക്കിയത്.പഠിത്തം പ്രധാനമല്ല എന്ന് ഞാൻ പറയില്ല, മിനിമം വിദ്യാഭ്യാസം ഇല്ലാതെ ഒരാൾക്കും എവിടെയും ഷൈൻ ചെയ്യാൻ പറ്റില്ല. തലേദിവസം പഠിച്ച് പിറ്റേദിവസം പരീക്ഷയെഴുതുന്ന ഒരു എൻജിനീയറിങ് സ്റ്റുഡന്റിനു ലോകം ഇടിഞ്ഞു വീണാലും പിടിച്ചു നില്ക്കാൻ ഉള്ള കഴിവ് ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതൊക്കെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന കാര്യങ്ങളിൽ എന്നെയും സഹായിച്ചിട്ടുണ്ട്.

Advertisements

Also Read
സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ: ഒരു എഞ്ചിനീയർ എന്ന നിലയിൽ ഞാൻ തികച്ചും പരാജയമാണ്: വൈറലായി ബേസിൽ ജോസഫിന്റെ വാക്കുകൾ

ഞാൻ ആർട്‌സ് ക്ലബ് സെക്രട്ടറി ആയിരുന്ന സമയത്ത് വേറെ കോളേജുകൾ പങ്കെടുക്കുന്ന ഓരോ പരിപാടികളിൽ പങ്കെടുക്കാൻ വേണ്ടി എന്റെ ടീമിനെയും കൊണ്ട് പോകും. അവിടെ എത്തുമ്പോൾ ആയിരിക്കും ആ പ്രോഗ്രാമിന്റെ ആൾക്കാര് ചോദിക്കും കഥാപ്രസംഗത്തിനു നിങ്ങളുടെ കോളേജ് പങ്കെടുക്കുന്നുണ്ടോ എന്ന്. അപ്പൊ ഞാൻ ആദ്യം ചോദിക്കുന്നത്, ഇതുവരെ എത്ര ടീം പേര് തന്നിട്ടുണ്ട് എന്നാണ്. രണ്ടെന്നാണ് അവരുടെ മറുപടി എങ്കിൽ ഞാൻ എന്റെ പേര് കൊടുക്കും.

എന്നിട്ട് ആദ്യം പെർഫോം ചെയ്യുന്ന ടീമിന്റെ കയ്യിന്നു ഹാർമോണിയവും തബലയും ഒക്കെ കാലുപിടിച്ചു വാങ്ങി ഞങ്ങൾ സ്റ്റേജിൽ കയറും എന്നിട്ട് കഥ പറയും. ഒരു ട്രെയിനിലേക്ക് ഓടി കയറുന്ന നമ്മുടെ നായകന്റെ മുന്നിൽ ഇരിക്കുകയാണ് നമ്മുടെ നായിക. അവളെ കണ്ടതും അവൻ പാടിത്തുടങ്ങി നെഞ്ചുക്കുൾ പെയ്തിടും മാമഴൈ എന്ന്. ഞാൻ ഒരു തേർഡ് പ്രൈസ് ഒക്കെ പ്രതീക്ഷിച്ചാണ് ഈ കഥ പറഞ്ഞത് അവർ പക്ഷെ ഞങ്ങളെ ഡിസ്‌കോളിഫൈ ചെയ്തു.

Also Read
സന്യസിക്കാനാണ് തനിക്ക് താല്പര്യമെന്ന് മോഹൻലാൽ: രാത്രി വൈകി മകനെ കൊണ്ട് അഭിനയിപ്പിക്കരുതെന്ന് അമ്മ : ലാലേട്ടനെ കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ സുകുമാരൻ

പിന്നെ ടാബ്ലോയ്ക്ക് ഇതുപോലെ രണ്ടു ടീം ഉണ്ടെന്നു അറിഞ്ഞിട്ട് അവിടെയും പേര് കൊടുത്തു. ഞങ്ങളുടെ കോളേജിലെ ഡാൻസ് ടീം വളരെ അടിപൊളി ആയിരുന്നു. എല്ലാ പരിപാടിയ്ക്കും ഫസ്റ്റ് അടിക്കുന്ന പിള്ളേർ ആണ്. അവർ വരുന്നത് കുറെ പ്രോപ്പർട്ടീസുമൊക്കെ ആയിട്ടാണ്. അവരുടെ ഡാൻസിന്റെ തീം ദശാവതാരം ആണ്. കുറെ സാധനങ്ങൾ ഉണ്ട് അവരുടെ കയ്യിൽ. ടാബ്ലോ അറിയാല്ലോ എല്ലാവരും സ്റ്റേജിൽ അനങ്ങാതെ നിൽക്കണം. ഡാൻസ് ടീമിനെ അവരുടെ സാധനങ്ങൾ ഉൾപ്പെടെ വിളിച്ചു സ്റ്റേജിൽ കൊണ്ട് നിർത്തി. മൊത്തം പത്തുപേർക്കാണ് അതിൽ പങ്കെടുക്കാൻ പറ്റുന്നത്, അതിൽ തന്നെ ഒരാൾ ബാക്കിൽ നിന്ന് അത് എന്താണെന്ന് വിശദീകരിക്കേം വേണം.

ആകെ പെട്ടുപോയി, ദശാവതാരം എന്ന് പറയുമ്പോ പത്തുപേർ സ്റ്റേജിൽ തന്നെ നിൽക്കണ്ടേ. അവസാനം ഒൻപത് അവതാരത്തെ സ്റ്റേജിൽ നിർത്തി എന്നിട്ട് ബാക്കിൽ നിന്ന് കുറെ ഡയലോഗ് പറഞ്ഞു. അധികാരത്തിനും പണത്തിനും അടിമകളായി ഹിംസ്ര ജന്തുക്കൾ ഇരയെ കണ്ടെത്തുന്ന ഇതുപോലെ ഒരു ലോകത്ത് ജീവിക്കുമ്പോൾ കൽക്കിയുടെ അവതാരം ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന് ആയിരുന്നു പറഞ്ഞ ഡയലോഗ്. അവർ പുറത്താകും എന്നാണ് ഞാൻ വിചാരിച്ചത്. ഈ സാധനങ്ങൾ ഒക്കെ കണ്ടപ്പോൾ ഞങ്ങൾ കുറെ കഷ്ടപ്പെട്ട് വന്നതല്ലേ എന്ന് കരുതി അവർ ഞങ്ങൾക്ക് മൂന്നാം സ്ഥാനം തന്നു’ – ബേസിൽ ജോസഫ് പറയുന്നു.

Advertisement