അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കിലേ അവരെ സിനിമാനടിമാർ എന്ന് വിളിക്കുകയുള്ളു ; സീൻ തുടങ്ങുന്നതിന് മുൻപ് തെസ്നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും : തുടക്കകലാത്ത് സിനിമയിൽ നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് തെസ്നി ഖാൻ

420

മലയാളികൾക്ക് ഏറെ സുപരിചിതയാണ് തെസ്നി ഖാൻ. അഭിനേത്രിയായും അവതാരകയായും സ്റ്റേജ് ഷോകളിലൂടേയുമെല്ലാം വർഷങ്ങളായി തെസ്നി ഖാൻ എന്ന കലാകാരി മലയാളികളുടെ വീട്ടിലെ അംഗമായി തുടരുകയാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം ഒരുപോലെ സജീവമാണ് തെസ്നി ഖാൻ.

1988 ലായിരുന്നു തെസ്നിയുടെ സിനിമാ അരങ്ങേറ്റം. അന്ന് മുതൽ ഇന്നു വരെ മലയാളികൾക്ക് തങ്ങളുടെ വീട്ടിലെ ഒരാളെ പോലെ പരിചിതയാണ് തെസ്നി ഖാൻ. ഇപ്പോഴിതാ തുടക്കകലാത്ത് തനിക്ക് സിനിമയിൽ നേരിടേണ്ടി വന്ന വിവേചനത്തെ പറ്റിയും കഥാപാത്രങ്ങളെ ടൈപ്പ് കാസ്റ്റ് ചെയ്യാൻ ശ്രമിച്ചതിനെ പറ്റിയുമൊക്കെ തെസ്നി ഖാൻ തുറന്ന് പറയുന്നുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു തെസ്നി ഖാൻ മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

Advertisements

ALSO READ

മമ്മൂട്ടിയോട് എപ്പോഴെങ്കിലും ആരാധനയോ അസൂയയോ തോന്നിയിട്ടുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് മോഹൻലാലിന്റെ രസകരമായ മറുപടി ഇങ്ങനെ!

പണ്ട് സിനിമയിൽ ഒന്ന് മുഖം കാണിക്കണമെന്ന ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും മുഖം കാണിച്ചാൽ മതി എന്നായിരുന്നു ആഗ്രഹമെന്നും തെസ്നി പറയുന്നു അന്നത്തെ കാലത്ത് കുറച്ച് വെളുപ്പും തടിയുമൊക്കെയുണ്ടെങ്കിൽ മാത്രമേ അവരെ സിനിമാനടിമാർ എന്ന് വിളിക്കുകയുള്ളുവെന്നും താനൊക്കെ സ്ഥിരമായി നായികയുടെ കൂട്ടുകാരി വേഷമായിരുന്നു ചെയ്തിരുന്നതെന്നും തെസ്നി ഓർക്കുന്നു. എന്നാൽ സീൻ തുടങ്ങുന്നതിന് മുൻപ് തെസ്നി കുറച്ച് പുറകോട്ട് ഇറങ്ങി നിന്നേ എന്ന് പറയും. അന്നൊക്കെ അങ്ങനെയാണല്ലോ എന്നും തെസ്നി പറയുന്നുണ്ട്.

അതേസമയം തനിക്ക് ടൈപ്പ് കാസ്റ്റിംഗും അനുഭവിക്കേണ്ടി വന്നിരുന്നുവെന്നും തെസ്നി പറയുന്നുണ്ട്. പ്രൊസ്റ്റിറ്റിയൂട്ടായി ടൈപ്പ് കാസ്റ്റ് ചെയ്യാനൊരു ശ്രമം നടന്നു. ട്രിവാൻഡ്രം ലോഡ്ജിലെ കഥാപാത്രം വളരെ വേറിട്ടതായിരുന്നു. സിനിമയിലൊക്കെ അങ്ങനെയൊരു കുഴപ്പമുണ്ടല്ലോ എന്നാണ് തെസ്നി ഖാൻ ടൈപ്പ് കാസ്റ്റിംഗിനെക്കുറിച്ച് പറയുന്നത്. ആ സിനിമയിലെ തന്റെ ക്യാരക്ടറിന് നല്ലൊരു മാസ് എൻട്രി സീനായിരുന്നു. ഒരു കഥാപാത്രം ഹിറ്റായാൽ അത്തരം കഥാപാത്രങ്ങളിലേക്ക് വീണ്ടും വീണ്ടും കുറച്ച് സിനിമകളിലേക്ക് വിളി വന്നുകൊണ്ടിരിക്കുമെന്നും തെസ്നി പറയുന്നു. അതേസമയം ആ കഥാപാത്രം ജീവനുള്ളതായിരുന്നുവെന്നും തെസ്നി ഖാൻ പറയുന്നു.

ALSO READ

എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക് ? അഖിലിനോട് തുറന്നുചോദിച്ച് സുചിത്ര : ഇരുവർക്കുമിടയിലെ മഞ്ഞുരുകിയ സന്തോഷത്തിൽ ആരാധകർ

ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ തെസ്നിയുടെ കഥാപാത്രവും കയ്യടി നേടിയിരുന്നു. അതേക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അതേ ടീമായിരുന്നു ട്രിവാൻഡ്രം ലോഡ്ജിലേതെന്നും താരം ഓർക്കുന്നു. ”മുൻപ് ബ്യൂട്ടിഫുൾ എന്ന സിനിമയിലൊരു കഥാപാത്രം ചെയ്തിരുന്നു. കന്യക മേനോൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അത് നല്ല രസമായി തോന്നി, തീയ്യേറ്ററിൽ കൈയ്യടി കിട്ടി. അതേ ടീമിന്റെ തന്നെ അടുത്ത സിനിമയായിരുന്നു അത്. അത് ചെയ്യാനും സന്തോഷമായിരുന്നു. അഭിനയിക്കാനുള്ള സാധ്യതയുള്ള കഥാപാത്രമായിരുന്നു. അങ്ങനെയുള്ള കഥാപാത്രം ചെയ്യുന്നത് ഇഷ്ടമായിരുന്നു. കന്യക മേനോൻ വല്ലാതെ സ്വീകാര്യത കിട്ടി” എന്നാണ് തെസ്നി പറയുന്നത്.

സ്റ്റേജ് ഷോകളിലൂടെയായിരുന്നു തെസ്നിയുടെ കലാ ജീവിതം ആരംഭിക്കുന്നത്. ഇന്ന് അഭിനേത്രിയായ തെസ്നി ഖാൻ തുടങ്ങിയത് മജീഷ്യനായിട്ടായിരുന്നു. തെസ്നിയുടെ കുടുംബം മജീഷ്യന്മാരുടേതായിരുന്നു. തെസ്നിയുടെ പിതാവ് അറിയപ്പെടുന്ന മജീഷ്യനായിരുന്നു. വാപ്പയ്ക്കും ഉമ്മയ്ക്കും അനിയത്തിക്കുമൊപ്പമായിരുന്നു തെസ്നി മാജിക് ഷോ അവതരിപ്പിച്ചിരുന്നത്. മാജിക്കിൽ നിന്നും ജീവിക്കാൻ മാത്രമുള്ള വരുമാനമേ കിട്ടിയിരുന്നുള്ളു. സ്വന്തം വീടുണ്ടായിരുന്നില്ല. ചെലവുകളുമൊക്കെ കഴിഞ്ഞ് സേവിങ്സായി ഒന്നുമുണ്ടാകില്ലായിരുന്നുവെന്നും തെസ്നി പറയുന്നു. ഞാൻ സിനിമയിൽ വന്നതിൽ പിന്നെയാണ് എന്തെങ്കിലുമൊക്കെ സമ്പാദിക്കാൻ തുടങ്ങിയതെന്നും തെസ്നി ഖാൻ പറയുന്നുണ്ട്.

Advertisement