നല്ലൊരു പ്രസാദവും ചൈതന്യവുമാണ് ആ മുഖത്ത്; ഉര്‍വശിയെക്കാള്‍ നല്ലത് ശോഭന ആണെന്ന് പലരും പറഞ്ഞു, പക്ഷെ എനിക്ക് അങ്ങനെ അല്ല തോന്നിയില്ലെന്ന് ഭദ്രന്‍

223

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സ്ഫടികം. സംവിധായകന്‍ ഭദ്രന്‍ ചെയ്ത അദ്ദേഹത്തിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രം കൂടിയായിരുന്നു സ്ഫടികം ചിത്രം. ഇടക്കാലത്ത് സ്ഫടികം2 വരുന്നുണ്ട് എന്ന വാര്‍ത്തയും കേട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഭദ്രന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

ഇപ്പോഴിതാ സ്ഫടികം സിനിമയിലെ വിശേഷങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഈ ചിത്രം മോഹന്‍ലാലിനെ മാത്രം മനസ്സില്‍ കണ്ട് ചെയ്ത സിനിമയാണെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു.

Advertisements

ആ സിനിമയുടെ വിജയം എന്നാല്‍ മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണെന്നും അദ്ദേഹം പറയുകയാണ്. സ്ഫടികത്തിന്റെ തിരക്കഥയെഴുതുന്ന സമയത്ത് മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനെ ആലോചിച്ചിട്ടേ ഇല്ലായിരുന്നു എന്നും ഭദ്രന്‍ കൗമുദിക്ക് നല്‍കിയ അഭിമുറഖത്തില്‍ വെളിപ്പെടുത്തി.

ALSO READ- ഇത്ര വയസ്സായിട്ടും കെട്ടിച്ച് വിടാതെ പെങ്ങളെ വെച്ച് കാശുണ്ടാക്കി ജീവിക്കാന്‍ നാണമില്ലേ; അനുശ്രീയുടെ സഹോദരനോട് ചോദ്യവുമായി സോഷ്യല്‍മീഡിയ; പൊട്ടിത്തെറിച്ച് അനുശ്രീ

പൊതുവെ സിനിമകള്‍ക്ക് തിരക്കഥയെഴുതിയതിന് ശേഷമാണ് നടീ-നടന്മാരെ കുറിച്ച് ആലോചിച്ചതെന്ന് പലരും പറയാറുണ്ട്. എന്നാല്‍, സ്ഫടികത്തിന്റെ കാര്യത്തില്‍ അങ്ങനെ അല്ലായിരുന്നു. സ്ഫടികത്തിന്റെ ആദ്യ വാക്ക് എഴുതിയത് മുതല്‍ ലാല്‍ തന്നെയായിരുന്നു എന്റെ മനസിലെ ആട് തോമയെന്നും ഭദ്രന്‍ പറഞ്ഞു. തനിക്ക് ചാക്കോ മാഷ് എന്ന കഥാപാത്രമായി തിലകന്‍ ചേട്ടന്‍ തന്നെ വരണമെന്ന് നിര്‍ബന്ധമായിരുന്നു. അങ്ങനെ ഒരു കാര്യം മനസില്‍ കണ്ടുകൊണ്ട് തന്നെയാണ് ആ സിനിമ എഴുതിയതെന്നാണ് സംവിധായകന്റെ വാക്കുകള്‍.

അതേസമയം, മറ്റൊരു ചിത്രമായ, അയ്യര്‍ ദി ഗ്രേറ്റിലെ പ്രധാന ഘടകമായ പ്രെഡിക്ഷനെ അതിന്റേതായ ഗൗരവത്തില്‍ അവതരിപ്പിക്കാനും ജനങ്ങളിലേക്ക് എത്തിക്കാനും മമ്മൂട്ടിയുടെ പേഴ്സണാലിറ്റിയ്ക്കും ആ ലുക്ക്സിനും അദ്ദേഹത്തിന്റെ ശബ്ദത്തിനും മാത്രമേ കഴിയൂവെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ആട് തോമ എന്ന കാഥാപാത്രത്തെ മമ്മൂട്ടി ചെയ്താലോ എന്ന് ചോദിച്ചാലും നോ എന്നാണ് എന്റെ മറുപടി. അതിനകത്ത് മോഹന്‍ലാല്‍ സ്റ്റണ്ട് ചെയ്തത് പോലെ മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് ഉറപ്പാണ്. ഇന്നാകട്ടെ എല്ലാ ടെക്നോളജിക്കല്‍ സപ്പോര്‍ട്ടുമുണ്ട്. അന്ന് അതില്ലാത്ത കാലത്താണ് മോഹന്‍ലാല്‍ ഇക്കണ്ട പണിയെല്ലാം അതിനകത്ത് കാണിച്ച് വെച്ചിരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ALSO READ- പ്രേമിച്ച് ഒളിച്ചോടി കല്യാണം കഴിക്കാന്‍ വേണ്ടി പതിനെട്ട് വയസ്സ് ആവാന്‍ കാത്തിരുന്നു; സഹോദരിയുടെ ഭാവി പ്രശ്‌നത്തിലായി; അമ്മയ്ക്കും അച്ഛനും നാണക്കേടായി; ശ്രീക്കുട്ടി പറയുന്നു

അതൊന്നും മമ്മൂട്ടിക്ക് അന്ന് ചെയ്യാനാകില്ലായിരുന്നു. അതൊക്കെ ചെയ്യുമ്പോള്‍ വലിയ മെയ്വഴക്കം ആവശ്യമുണ്ട്. ആക്ഷന്‍ ചെയ്യുന്നതില്‍ മോഹന്‍ലാലിനോളം മെയ് വഴക്കമുള്ളവര്‍ അന്നുമില്ല, ഇന്നുമില്ല. ഇനിയുണ്ടാകുമെന്നും എനിക്ക് തോന്നുന്നില്ലെന്നാണ് ഭദ്രന്‍ പറയുന്നത്.

അതേസമയം, ഉര്‍വശിയെ തുളസിയായി കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച സമയത്ത് പലരും അതിനേക്കാള്‍ നല്ലത് ശോഭനയാണെന്ന് പറഞ്ഞിരുന്നെന്ന് പറയുകയാണ് ഭദ്രന്‍.

ടീച്ചറായി ആ കഥാപാത്രം ചെയ്താല്‍ നന്നാവുമെന്നാണ് ഒരു വിഭാഗം പറഞ്ഞത്. പക്ഷെ എന്റെ മനസില്‍ അപ്പോഴും ഉര്‍വശി തന്നെയായിരുന്നു. കണ്ടിട്ടുള്ള പല ടീച്ചേഴ്‌സിന്റേയും മുഖം ഉര്‍വശിയുടേത് പോലെ വട്ട മുഖമായിരുന്നു. നല്ലൊരു പ്രസാദവും ചൈതന്യവുമാണ് ആ മുഖത്തുള്ളത്. എന്റെ ആ തീരുമാനം ശെരിയായിരുന്നു എന്ന് ആരാധകരും പറഞ്ഞെന്ന് ഭദ്രന്‍ പറയുന്നു.

Advertisement