എന്നെയും, പ്രീതയേയും അമ്മ അടിച്ചാണ് വളർത്തിയത്; എന്നാൽ ശ്രീദേവിയെ അങ്ങനെ അല്ല; ചെറുപ്പം മുതലേ അവൾ എല്ലാവരെയും പറ്റിച്ചാണ്‌ രക്ഷപ്പെട്ടത്; വനിത വിജയകുമാർ

446

വിവാദങ്ങളുടെ തോഴിയാണ് നടി വനിത വിജയകുമാർ. തമിഴിലെ മിന്നും താരങ്ങളായിരുന്ന വിജയ്കുമാറിന്റെയും മഞ്ജുളയുടെയും മൂന്ന് മക്കളിൽ മൂത്തമകളായ താരം ഇളയദളപതി വിജയ്‌ക്കൊപ്പം നായികയായി സിനിമാഭിനയം തുടങ്ങിയിരുന്നു. എന്നാൽ അച്ഛനെപ്പോലെയും അമ്മയെ പോലെയും സിനിമയിൽ ശോഭിക്കാൻ താരത്തിന് സാധിച്ചില്ല. വർഷങ്ങളായി സിനിമയിൽ നിന്ന അകന്ന് ഒറ്റക്ക് തന്റെ പെൺമക്കളോടൊപ്പമാണ് നടി താമസിക്കുന്നത്.

സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വനിത തങ്ങൾക്ക് ആരുമല്ലെന്നും മകളെന്ന നിലയിലുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് നടിയുടെ കുടുംബം ഒരിക്കൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ തമിഴിലെ ബിഗ്‌ബോസിന് ശേഷം വനിതയുടെ ജീവിതം വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. മൂന്ന് വിവാഹങ്ങളാണ് താരം ചെയ്തത്,എന്നാൽ ഈ മൂന്നും വിവാഹമോചനത്തിൽ കലാശിച്ചു. ഇതിൽ ആദ്യത്തെ രണ്ട് ബന്ധങ്ങളിൽ നിന്ന് താരത്തിന് മൂന്ന് മക്കളുണ്ട്.

Advertisements

Also Read
ഷൂട്ടിങ്ങിന് വരുമ്‌ബോൾ മറ്റുള്ളവരുടെ ഡയലോഗ് കൂടി ഷാരുഖ് പഠിച്ചുവെക്കും; എന്നും മെസേജ് അയച്ചാൽ അവനെന്നെ ഫോർക്കെടുത്ത് കുത്തും; കാജോൾ

ഇപ്പോഴിതാ വനിതയുടെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുടുംബത്തെ കുറിച്ചാണ് താരം അതിൽ സംസാരിക്കുന്നത്. അമ്മ തങ്ങളെ അടിച്ചാണ് വളർത്തിയതെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തന്നെയും അനിയത്തി പ്രീതയെയും അമ്മ മഞ്ജുള അടിച്ചാണ് വളർത്തിയത്. എന്നാൽ മൂന്നാമത്തെ സഹോദരിയായ ശ്രീദേവിയെ ഒരിക്കൽ പോലും അമ്മ അടിച്ചിട്ടില്ല.

ചെറുപ്പം മുതലേ കടുത്ത ദേഷ്യക്കാരിയായിരുന്നു. ദേഷ്യം വന്നാൽ അവൾ മുറിയിൽ കയറി കതകടക്കും. കണ്ണിൽ കാണുന്നതെല്ലാം തകർക്കും. അങ്ങനെ ചെറുപ്പം മുതൽ ഓരോ നാടകങ്ങൾ കാണിച്ച് എല്ലാവരെയും പറ്റിക്കുമായിരുന്നുവെന്നുമാണ് വനിത പറഞ്ഞത്.

Also Read
ഷൂട്ട് കഴിഞ്ഞിട്ടും ഞാൻ ലാൽ ജോസിന്റെ അടുത്തിരുന്ന് ഒരുപാട് കരഞ്ഞു; ശരിക്കും അതൊരു വെല്ലുവിളിയായിരുന്നു; ദിലീപ്

അതേസമയം താൻ ഇപ്പോൾ പ്രണയത്തിനും വിവാഹത്തിനും ഒക്കെ എതിരാണെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ അങ്ങനെയല്ലെന്ന് നടി വ്യക്തമാക്കി. താൻ ഇതുവരെ 12 പേർക്ക് പ്രണയവിവാഹം നടത്തി കൊടുത്തിട്ടുണ്ടെന്നും വനിത പറഞ്ഞു. തന്റെ മക്കളായ ഹരിയും ജോവിതയും ജയനിതയും എന്തായാലും സിനിമയിലേക്ക് വരുമെന്നും വനിത അഭിമുഖത്തിൽ പറഞ്ഞു.

Advertisement