അച്ഛനും അമ്മയും പോലും ഒപ്പമില്ല, പ്രസവസമയത്ത് കൂടെയുണ്ടായിരുന്നത് ഇവള്‍ മാത്രം, പ്രാര്‍ത്ഥനയോടെ കൂടെനിന്നു, വികാരഭരിതയായി വീണ

14437

ലോലിതനായും മണ്ഡോദരിയുമായും എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളായിരുന്നു സ്‌നേഹയും ശ്രീകുമാറും. ഇരുവരും ജീവിതത്തിലും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.

Advertisements

മറിമായം സീരിയയിലൂടെയാണ് സ്നേഹയും ശ്രീകുമാറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2019 ഡിസംബര്‍ പതിനൊന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇപ്പോള്‍ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് താരദമ്പതികള്‍.

Also Read: കുഞ്ഞിനെ ഇല്ലാതാക്കാന്‍ അര്‍ണബ് വയറ്റില്‍ ചവിട്ടി, ദൈവം തന്ന കുഞ്ഞിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു, സഹായിക്കാന്‍ ആരുമില്ലായിരുന്നു, ദിവ്യ ശ്രീധര്‍ പറയുന്നു

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് സ്‌നേഹയും ശ്രീകുമാറും. ഇപ്പോഴിതാ സ്‌നേഹയുടെ വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്രെഡിഷണലായി ഇങ്ങനെയൊരു ചടങ്ങ് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും സ്‌നേഹ പറയുന്നു.

സിനിമാസീരിയല്‍ താരങ്ങളായ വീണയും സുരഭിലക്ഷ്മിയെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. തങ്ങളുടേത് വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും സ്‌നേഹചേച്ചി തന്റെ സൂപ്പര്‍സീനിയറായിരുന്നുവെന്നും അമൃത ടിവിയിലെ റിയാലിറ്റി ഷോയിലൂടെ തുടങ്ങിയ ബന്ധമാണ് ചേട്ടനുമായുള്ളതെന്നും സുരഭി ലക്ഷ്മി പറയുന്നു.

Also Read: വിവാഹം കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കും, അതായിരുന്നു അപ്പോഴത്തെ ട്രെന്‍ഡ്, ഞാനും അമേരിക്കയിലാണെന്നാണ് പലരും കരുതിയത്, ജോമോള്‍ പറയുന്നു

ഈ വളകാപ്പ് എന്ന ചടങ്ങ് ശരിക്കും പറഞ്ഞാല്‍ പലഹാരവുമായി അമ്മ കാണാന്‍ വരുന്ന ചടങ്ങാണ്. ഏഴാം മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കേള്‍വിശക്തിയുണ്ടാവുമെന്നും അപ്പോള്‍ അമ്മയുടെ കൈയ്യിലെ വളകള്‍ പ്രസവസമയത്ത് ഊരുമ്പോള്‍ കുഞ്ഞിന് കേള്‍ക്കാമെന്നും ഏഴാംമാസത്തില്‍ ഗര്‍ഭിണികളുടെ ബോഡി ചൂടാവുമെന്നും അതിനാണ് മഞ്ഞളും ചന്ദനവുമൊക്കെ ദേഹത്ത് തേക്കുന്നതെന്നും വീണ പറയുന്നു.

സ്‌നേഹയുടെ പ്രസവസമയത്ത് തനിക്ക് അവളുടെ ഒപ്പം വേണമെന്നുണ്ട്. തന്റെ പ്രസവസമയത്ത് അച്ഛനും അമ്മയും ഒപ്പമില്ലായിരുന്നുവെന്നും സ്‌നേഹയാണ് കൂടെയുണ്ടായിരുന്നതെന്നും വീണ ഇമോഷണലായി പറയുന്നു.

Advertisement