‘വെയിലൊക്കെ കണ്ടിട്ടില്ലേ, തീയേറ്ററിൽ ആളുകയറിയത് തന്നെ അത്ഭുതമെന്ന് പരിഹസിച്ച് ഷെയ്ൻ നിഗം; മറുപടിയുമായി നിർമാതാവ് ജോബി ജോർജ്

265

മലയാള സിനിമയിൽ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകൾക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ൻ നിഗം. കിസ്മത്ത് മുതൽ അവസാനം ഇറങ്ങിയ വെയിൽ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളിൽ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടൻനും മിമിക്രി ആർട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ൻ. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കൽപങ്ങൾക്കൊത്ത് ഉയരാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Advertisements

അതേസമയം, ഇപ്പോഴിതാ ഷെയ്ൻ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം ഉല്ലാസം റിലീസ് ചെയ്തിരിക്കുകയാണ്. സാധാരണ വിഷാദ ഭാവത്തിലുള്ള ഷെയ്ൻ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഫൺ, എന്റർടെയ്ൻമെന്റ് മോഡിലൊരുങ്ങുന്ന ചിത്രമാണ് ഉല്ലാസം. ബർമൂഡയാണ് ഷെയ്‌ന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. ബർമൂഡയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഷെയ്ൻ. അടുത്തിടെ അഭിമുഖത്തിൽ ഷെയ്ൻ നിഗം സിനിമകളുടെ ജയപരാജയത്തെ പറ്റി സംസാരിച്ചത് വലിയ തോതിൽ വൈറലായിരുന്നു.

ALSO READ- പനിപിടിച്ച് കിടന്ന പ്രിയാ മണി ആരും അറിയാതെയാണ് എത്തിയത്; എന്നിട്ടും പ്രിയാ മണിയെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയി എന്ന് ലാൽ ജോസ്

റിയലസ്റ്റിക്, എക്‌സിപിരിമെന്റ് സിനിമകൾ തിയറ്ററിൽ ഓടില്ലെന്നും അത്തരം സിനിമകൾ ഒടിടിക്ക് നൽകണമെന്നും തിയറ്ററിൽ വാണിജ്യ സിനിമകൾ മാത്രമേ വിജയിക്കുള്ളൂ എന്നുമായിരുന്നു ഷെയൻ നിഗം പറഞ്ഞത്. ‘നമ്മളെപ്പോലത്തെ റിയലിസ്റ്റിക് പടവും കൊണ്ട് വരുമ്പോഴുള്ള പ്രശനമെന്തെന്നാൽ ഇത് ഇരിങ്ങാലക്കുടയിൽ വെറുതെ കൊണ്ട് ക്യാമറ വെച്ചാലും കിട്ടും.

വെയിലൊക്കെ കണ്ടിട്ടില്ലേ. ഒന്നുമില്ല. പല ഫ്രെയ്മിലും വെളിച്ചം പോലുമില്ല. അപ്പോൾ പിന്നെ അങ്ങനത്തെ പടം കാണാൻ തിയറ്ററിൽ ആളുകൾ വരുന്നത് തന്നെ അത്ഭുതമായാണ് ഞാൻ കാണുന്നത്. ട്രെൻഡ് അതാണ്. സീരിയസ് പടം ചെയ്യുക, എക്‌സ്പിരിമെന്റ് പടം ചെയ്യുക. അത് ഒടിടിക്ക് കൊടുക്കുക’

ALSO READ- സിഐഡി മൂസയ്ക്ക് ലഭിച്ചത് രണ്ട് ലക്ഷം; കടക്കാരനായി മാറിയ താൻ അഭിനയിച്ചാണ് കടങ്ങൾ 80 ശതമാനവും വീട്ടിയത്: ജോണി ആന്റണി

‘പ്രശ്‌നമില്ലാതെ അടുത്ത കൊമേഴ്ഷ്യൽ പടം ചെയ്ത് തിയറ്ററിൽ കൊടുക്കുക. അതാണ് ഞാൻ മനസ്സിലാക്കുന്ന സേഫ് കളി. അല്ലാതെ തിയറ്ററിലേക്ക് വെയിൽ പോലത്തെ സിനിമകൾക്ക് ആൾക്കാരെ കൊണ്ട് വരിക എന്ന് പറഞ്ഞാൽ ഞാൻ എങ്ങനെ പണി എടുത്തിട്ടും കാര്യമില്ല,’ ഷെയ്ൻ നിഗം പറഞ്ഞതിങ്ങനെ ആയിരുന്നു. ഇപ്പോഴിതാ ഈ പരാമർശത്തിൽ ഷെയ്ൻ നിഗത്തിന് മറുപടി നൽകിയിരിക്കുകയാണ് വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജ്.

‘മാപ്പു നൽകൂ മഹാമതേ മാപ്പു നൽകൂ ഗുണനിധേ. മാലകറ്റാൻ കനിഞ്ഞാലും ദയാവാരിധേ. ഉദ്ധതനായ് വന്നോരെന്നിൽ കത്തിനിൽക്കുമഹംബോധം. വർദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാൻ,’ എന്ന വരികളാണ് ഷെയ്‌നിന്റെ വീഡിയോയ്‌ക്കൊപ്പം ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ ഷെയ്‌നും ജോബി ജോർജും തമ്മിൽ വെയിലിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു.

ഷെയ്ൻ കഥാപാത്രത്തിനാവശ്യമായ മുടി മുറിച്ചതിനെ ചൊല്ലിയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് നടൻ സിനിമയുടെ ഷൂട്ടിംഗുമായി സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ജോബി പരസ്യമായി രംഗത്തെത്തുകയുമുണ്ടായി. അമ്മ സംഘടന ഇടപെട്ടാണ് പിന്നീട് പ്രശ്‌നങ്ങൾ പരിഹരിച്ചത്.

Advertisement