‘എൽജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാൻ, ആരെയും മോശമാക്കാൻ ശ്രമിച്ചിട്ടില്ല, നിയമപരമായി നേരിടും’; രഞ്ജിനി ജോസ്

45

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികൾക്ക് ഏറെ സുപരചിതയായി മാറിയ ഗായികയാണ് രഞ്ജി ജോസ്. ഇപ്പോഴിതാ തന്നെക്കുറിച്ച് മോശം തലക്കെട്ടുകൾ നൽകിയ ഓൺ ലൈൻ മാധ്യമങ്ങൾക്ക് എതിരെ തുറന്നടിച്ച് രംഗത്ത് എത്തിയിരുന്നു രഞ്ജി ജോസ്. സഹോദരിയായി കാണുന്ന സുഹൃത്തിനെ ചേർത്തും ചേട്ടനെ പോലെ കാണുന്ന സുഹൃത്തിനെ ചേർത്തും തന്റെ പേരിൽ വ്യാജ വാർത്ത വന്നതിന് എതിരെയായിരുന്നു രഞ്ജിനി പൊട്ടിത്തെറിച്ചത്.

എന്നാൽ, താന് ലെസ് ബിയനല്ല എന്ന് ഗായിക പറയുന്ന വീഡിയോയിലെ ചില പരാമർശം എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവരെ വേദനിപ്പിച്ചു എന്ന പരാമർശം വന്നിരുന്നു. ഇക്കാര്യം അറിഞ്ഞപ്പോൾ വിഷമം തോന്നിയെന്നും അതിനുള്ള വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ജിനി ജോസ്.

Advertisements

‘കഴിഞ്ഞ ദിവസം ഞാൻ പങ്കുവെച്ച വീഡിയോയ്ക്ക് എനിക്ക് പിന്തുണ അറിയിച്ച എല്ലാവർക്കും അകമഴിഞ്ഞ നന്ദി. ഇത്രയധികം എന്നെ സപ്പോർട്ട് ചെയ്യാൻ ആളുകളുണ്ടെന്ന് എനിക്ക് മനസ്സിലായത് ഇപ്പോഴാണ്. എല്ലാവരും പറഞ്ഞത് ഈ വിഷയത്തെ നിയമപരമായി നേരിടണം എന്നാണ്. അതുകൊണ്ട് തന്നെ കാര്യങ്ങളെ നിയമപരമായി നേരിടാനാണ് തീരുമാനം’, രഞ്ജിനി പറയുന്നു.

ALSO READ- ‘ബെസ്റ്റ് ഫ്രണ്ട്സാണ് കീർത്തിയും പ്രണവും, പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാൽ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണ്’; കല്യാണി പ്രിയദർശൻ

മറ്റൊരു കാര്യം പറയാനുള്ളത്, ഞാൻ പങ്കുവെച്ച വീഡിയോയിലെ കാര്യങ്ങൾ പലരും തെറ്റിദ്ധരിച്ചു. ദേഷ്യത്തോടെ പങ്കുവെച്ച വീഡിയോ ആയിരുന്നു അത്. ‘എന്തുകൊണ്ട് ഞങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നു’ എന്ന് ഞാൻ ചോദിച്ചിരുന്നു. എന്നാൽ അത് എൽജിബിടിക്യു കമ്യൂണിറ്റിയിലുള്ളവർക്ക് ബുദ്ധിമുട്ട് ആയി എന്ന് പലരും പറഞ്ഞ് അറിഞ്ഞു. പക്ഷെ ഞാൻ പറഞ്ഞ കാര്യത്തിൽ ഒന്നും തന്നെ കമ്യൂണിറ്റിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ല.

‘എന്റെ സുഹൃത്ത് ബന്ധങ്ങളിലുള്ളവർക്ക് അവരുടേതായ താത്പര്യങ്ങളുണ്ട്, അവരെ അങ്ങനെ തന്നെയാണ് സ്വീകരിക്കുന്നതും. എൽജിബിടിക്യു എന്ന കമ്യൂണിറ്റിയെക്കുറിച്ച് ഇന്നലെ കേട്ട ആളല്ല ഞാൻ. വർഷങ്ങളായി ആ കമ്യൂണിറ്റിയിലുള്ളവരുമായി എനിക്ക് സൗഹൃദമുണ്ട്. എന്റെ ജീവിതത്തിലേക്ക് വരുന്നവരെ, അവർ എങ്ങനെയാണോ അതുപോലെ തന്നെ അംഗീകരിക്കുന്ന ബഹുമാനിക്കുന്ന ആൾ കൂടിയാണ് ഞാൻ. അവരെ അങ്ങേയറ്റം ഞാൻ പിന്തുണയ്ക്കാറുമുണ്ട്’.

ALSO READ- ‘അന്നത്തെ പോലെ തന്നെ ഇന്നും’, ഒരു മാറ്റവുമില്ലാതെ നടി ഗോപിക; വർഷങ്ങൾക്ക് ശേഷം നാട്ടിൽ അവധി ആഘോഷിക്കുന്ന തിരക്കിൽ താരം!

‘ദേഷ്യം മനുഷ്യ സഹജമാണ്. എഴുതി തയ്യാറാക്കിയ സ്‌ക്രിപ്റ്റിന്റെ അടിസ്ഥാനത്തിൽ എടുത്ത വീഡിയോ ആയിരുന്നില്ല ഞാൻ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എനിക്ക് ദേഷ്യം വന്നപ്പോൾ, ദേഷ്യത്തോടെ പറഞ്ഞതാണ്.’

‘എൽജിബിടിക്യു കമ്യൂണിറ്റിയെ ഒരു തരത്തിലും മോശമാക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. അച്ഛനെ പോലെയും ചേട്ടനെ പോലെയും സഹോദരിയെ പോലെയും ഒക്കെ കാണുന്നവരെ കുറിച്ച് തങ്ങളുടെ പേര് ചേർത്ത് പറഞ്ഞാൽ ഈ കമ്യൂണിറ്റിയിലുള്ളവർക്ക് പോലും വിഷമം വരില്ലേ, പ്രതികരിക്കില്ലേ. അത്രയേ ഞാനും ചെയ്തിട്ടുള്ളൂ. അതുകൊണ്ട് ആരും വേദനിക്കരുത്, തെറ്റിദ്ധരിക്കരുത്’, രഞ്ജിനി ജോസ് വീഡിയോയിലൂടെ അഭിപ്രായപ്പെട്ടു.

‘എന്റെ ജീവിതത്തിൽ ഇന്നുവരെ എന്റെ വ്യക്തിജീവിതത്തെ പൊതു ഇടത്തിൽ കൊണ്ടു വന്നിട്ടില്ല, ഒരു പരിപാടിയ്ക്ക് പോയി പ്രശ്നമുണ്ടാക്കുകയോ വൈകി ചെല്ലുകയോ പോലും ചെയ്തിട്ടില്ല. യാതൊരുവിധ പരാതിയും എനിക്കെതിരെയില്ല. പിന്നെ എന്തിനാണ് കുറച്ച് നാളുകളായി ഇങ്ങനെ ടാർജറ്റ് ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. അതിനാലാണ് ഈ വീഡിയോ ഇടുന്നത്’,-രഞ്ജിനി വ്യക്തമാക്കി.

കഴിഞ്ഞദിവസം, തന്നേയും രഞ്ജിനി ഹരിദാസിനേയും കുറിച്ചുള്ള വാർത്തയ്ക്ക് എതിരെയാണ് താരം രംഗത്ത് എത്തിയത്. ഒരു അഭിമുഖത്തിൽ രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും വിവാഹത്തെ കുറിച്ച് മനസ് തുറന്നിരുന്നു. ഇതിന് പിന്നാലെ ഇരുവരും പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിച്ചോ എന്ന തരത്തിലുള്ള വാർത്തയുമായി ഒരു ഓൺലൈൻ ചാനലെത്തിയത്. ഇതിന് എതിരെയാണ് രഞ്ജിനി തുറന്നടിച്ച് രംഗത്ത് എത്തിയത്. ഒരുപാട് തവണ ആലോചിച്ചിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു കണ്ടന്റ് കണ്ടതോടെ എന്റെ നിയന്ത്രണം നഷ്ടമാവുക ആയിരുന്നു.

അതേക്കുറിച്ച് സ്റ്റോറിയും ഇട്ടിരുന്നു. നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. നമ്മളൊക്കെ മനുഷ്യരാണ്. ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ട്. പ്രായമുള്ള മാതാപിതാക്കളുണ്ട്. ഇതിന്റെയൊക്കെ ഇടയിലാണ് ഒരു ബന്ധവുമില്ലാതെ നമ്മളെപറ്റി തെറ്റായ വാർത്തകൾ വരുന്നത്.

ഇത് വായിക്കുന്നവർക്ക് രസമാണ്. എഴുതുന്ന മഞ്ഞപത്രക്കാർക്കും വായിക്കുന്ന ഒരു പണിയുമില്ലാത്തവർക്കും ഭയങ്കര രസമുള്ള കാര്യമാണ്. പക്ഷെ മനസിലാക്കേണ്ട കാര്യം എല്ലാവരും മനുഷ്യർ ആണെന്നതാണ്. നിങ്ങളെ പോലെ തന്നെ ഭക്ഷണം കഴിച്ച് അവനവന്റെ ജോലി നോക്കുന്നവരാണ്. എന്റെ ജീവിതത്തിൽ ഇന്നുവരെ വ്യക്തി ജീവിതത്തെ പൊതു ഇടത്തിൽ കൊണ്ടു വന്നിട്ടില്ല.- എന്നാണ് താരം പറഞ്ഞത്.

Advertisement