സമ്മതത്തോട് കൂടി നല്ല നിമിഷങ്ങൾ പങ്കുവെച്ചിട്ട് ഒടുക്കം റേപ്പ് ആണെന്ന് പറഞ്ഞാൽ എന്തു ചെയ്യും..? ; ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാൽ മതിയല്ലോ… : അധിക്ഷേപവുമായി രാഹുൽ ഈശ്വർ

344

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ലൈംഗിക പീഡന പരാതിയുടെ ചർച്ചയിലാണ് ഇപ്പോൾ സിനിമാ മേഘലയും സോഷ്യൽമീഡിയയും. ഇപ്പോഴിതാ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച് രാഹുൽ ഈശ്വർ രംഗത്ത് വന്നിരിയ്ക്കുകയാണ്.

പ്രമുഖ ചാനലിൽ നടത്തിയ ചർച്ചയിലാണ് പരാതിക്കാരിയെ രാഹുൽ ഈശ്വർ അധിക്ഷേപിച്ചത്. സമ്മതത്തോട് കൂടി നല്ല നിമിഷങ്ങൾ പങ്കുവെച്ചിട്ട് ഒടുക്കം എന്റെ സമ്മതമില്ലാതെയാണ് ബന്ധം നടന്നതെന്ന് പറഞ്ഞാൽ അംഗീകരിക്കാനാവില്ലെന്ന് രാഹുൽ ഈശ്വർ പറയുന്നുണ്ട്.

Advertisements

ALSO READ

ശ്രുതി സിത്താരയ്ക്കും ദയ ഗായത്രിയ്ക്കും പിന്നാലെ ഇത്തരത്തിലുള്ള പ്രണയം പറഞ്ഞ് മറ്റൊരു ട്രാൻസ് ലെസ്ബിയൻ കപ്പിൾ രംഗത്ത് ; എമി എബ്രഹാമും സൃൻഡ ശ്രാവണിയും

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് നിയമപ്രകാരം തെറ്റ് തന്നെയാണ്. അത് ശരിയായില്ലെന്ന് വിജയ് ബാബുവിനോട് തന്നെ പറഞ്ഞതാണ്. പക്ഷെ ആ തെറ്റ് കാരണം വിജയ് ബാബുവിന് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം ഇല്ലാതാക്കരുതെന്നും രാഹുൽ പറയുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരിയുടെ ശരീര ഭാഷ നോക്കിയാൽ ബലാത്സംഗത്തിനിരയായെന്ന് പറയില്ലെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെ,

സിസിടിവികൾ തെളിവായിട്ടുണ്ടല്ലോ. ഹോട്ടലിൽ നിന്നിറങ്ങി വരുമ്പോൾ ഈ കുട്ടിയുടെ ബോഡി ലാംഗ്വേജ് നോക്കിയാൽ മതിയല്ലോ. ഇവർ തമ്മിൽ വ്യക്തി ബന്ധം ഉണ്ടായിരുന്നു. അത് ഓപ്പൺ ആയല്ലോ ഇപ്പോൾ. ഇരുവരും തമ്മിൽ ഒരു മാസത്തോളം ബന്ധമുണ്ടായി.

ALSO READ

ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനു ജോസഫ് ; തങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുന്ന നല്ല ഗുണങ്ങളുള്ള മകളാണ് എന്നാൽ കല്യാണത്തെകുറിച്ച് പറയുമ്പോൾ മാത്രം.. വൈകാരികമായി അനുവിന്റെ അമ്മ

ഡിപ്രഷനിലാണെന്ന് പറഞ്ഞ് ആ കുട്ടി അങ്ങോട്ട് അപ്രോച്ച് ചെയ്തതാണ്. ആ ബന്ധം തുടങ്ങി ഒരു മാസം കഴിഞ്ഞ് അത് റേപ്പ് ആണെന്ന് പറഞ്ഞാൽ പുരുഷന് എന്ത് ചെയ്യാൻ പറ്റും. അറിയപ്പെടുന്ന ഫൈവ് സ്റ്റാർ ഹോട്ടലിലും മറ്റ് സ്ഥലങ്ങളിലും പോയി നല്ല നിമിഷങ്ങൾ പങ്ക് വെച്ചു.

 

Advertisement