ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ എന്നെ ‘ടോർചർ’ ചെയ്തു, ആ അനുഭവങ്ങളാണ് എന്നെ പുതിയ ആളാക്കി മാറ്റിയത് ; ഞങ്ങളുടെ വിവാഹ വാർത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്, ഒരു തരത്തിൽ നമ്മളെ വിറ്റ് അവർ കാശുണ്ടാക്കുന്നു ; വിമർശനങ്ങൾക്ക് മറുപടിയുമായി മൈഥിലി

212

മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. സമ്പത്തുമായി വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് കടന്നതിന് പിന്നാലെ ഇപ്പോഴിതാ നടി നടത്തിയ ചില പ്രസ്താവനകൾ ശ്രദ്ധ നേടുകയാണ്. സോഷ്യൽ മീഡിയ വലിയ രീതിയിൽ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മൈഥിലിയുടേത്.

കുറച്ച് കാലങ്ങളായി മൈഥിലി സിനിമയിൽ അത്ര സജീവമല്ല. ഇടവേള എടുത്ത് കഴിഞ്ഞിരുന്ന നടി സിനിമാ ഇൻഡസ്ട്രിയിലുള്ളവരുമായി അടുപ്പം സൂക്ഷിക്കുന്നുമുണ്ട്. അച്ഛന്റെ മരണ ശേഷം അമ്മയ്ക്കൊപ്പം നടി അമേരിക്കയിൽ പോയിരുന്നു. അമേരിക്കയിലുള്ള സഹോദരന്റെ അടുത്തേക്ക് നടി പോയതോടെയാണ് അഭിനയത്തിന് ഇടവേള നൽകിയത്.

Advertisements

ALSO READ

അവൾക്ക് സുഖിച്ചു, അവൻ നന്നായി ആസ്വദിച്ചു എന്നൊക്കയാണ് അവർ പറയുന്നത്, ഇത്തരം സീനുകളിൽ അഭിനയിക്കുന്നവരെ മോശപ്പെട്ടവരായി കാണുന്നത് മാറണം: സാധിക പറയുന്നു

മൈഥിലിയുടെ വിവാഹ സമയത്ത് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് ആദ്യമായി പരസ്യ പ്രതികരണം നടത്തിയിരിക്കുകയാണ് നടിയിപ്പോൾ. വിവാഹത്തിനും വളച്ചൊടിച്ച വാർത്തകൾ വന്നതിനെ പറ്റി മൈഥിലി പറയുന്നത് ഇങ്ങനെയാണ്. ‘ഇനിയൊരു പെൺകുട്ടിയ്ക്കും അങ്ങനെ വരാതിരിക്കാനാണ് ഞാൻ എല്ലാം തുറന്ന് പറയുന്നതും പോരാടുന്നതും. ഞങ്ങളുടെ വിവാഹ വാർത്ത പോലും പലരും വളച്ചൊടിച്ചാണ് എഴുതിയത്. ഒരു തരത്തിൽ നമ്മളെ വിറ്റ് അവർ കാശുണ്ടാക്കുന്നു. നെഗറ്റിവിറ്റി പ്രചരിക്കുന്ന ഇവർക്കെതിരെയും സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും’ മൈഥിലി പറഞ്ഞു.

ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളുടെ പേരിൽ വേദനിപ്പിച്ചാൽ പെട്ടെന്ന് തളർന്ന് പോകുമെന്നാണ് ചിലർ വിചാരിച്ച് വെച്ചിരിക്കുന്നത്. അങ്ങനെ നമ്മൾ തകർന്ന് പോകണമെന്ന് ആഗ്രഹിക്കുന്ന ആളുകളുമുണ്ട്. പക്ഷേ ആ അനുഭവങ്ങളാണ് എന്നെ പുതിയ ആളാക്കി മാറ്റിയത്. ഒരിക്കൽ ഒരുപാട് സങ്കടപ്പെട്ടു. ഇനി കുഞ്ഞ് സന്തോഷങ്ങൾ പോലും നഷ്ടപ്പെടുത്താൻ തയ്യാറല്ലെന്നാണ് മൈഥിലി പറഞ്ഞിരിക്കുന്നത്. ചെറിയ പ്രായം മുതൽ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ഇന്നും പഴി കേൾക്കാറുണ്ട് എന്നാണ് മൈഥിലി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സിനിമയിലും പുറത്തും മൈഥിലിയുടെ പേരിൽ വന്ന ഗോസിപ്പുകൾ തളർത്തിയിരുന്നോ എന്ന ചോദ്യത്തോട് നടി പ്രതികരിച്ചത് ഇങ്ങനെയാണ്.

വനിതയ്ക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. ‘പലരും പറഞ്ഞ് നടക്കുന്നതിനൊക്കെ മറുപടി പറയാൻ പോയാൽ ഭാഗ്യലക്ഷ്മിയമ്മയെ പോലെ തല്ലി തീർക്കേണ്ടി വരും. സിനിമയിൽ വരുന്നതിന് മുൻപ്, എന്റെ പതിനേഴാം വയസിൽ നടന്ന കാര്യത്തിന് വരെ ഇപ്പോഴും പഴി കേൾക്കുന്നു. ഇതാദ്യമായാണ് ഒരു മാധ്യമം ഗോസിപ്പുകളിലെ സത്യം എന്താണെന്ന് എന്നോട് ചോദിക്കുന്നതെന്നും മൈഥിലി പറയുന്നുണ്ട്.

‘അയാൾക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. ഭീഷണിയും കയ്യേറ്റവുമടക്കം പല തരത്തിൽ എന്നെ ‘ടോർചർ’ ചെയ്തു. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് ലൊക്കേഷനിൽ വന്ന് ബഹളമുണ്ടാക്കിയതോടെ ‘അമ്മ’ ഇടപെട്ടാണ് 2012 ൽ ശ്രീലേഖ ഐപിഎസിനെ കണ്ട് പരാതി കൊടുത്തു. അന്ന് കൂട്ട് വന്നത് കുക്കു പരമേശ്വരനാണ്. കേസ് കോടതിയിലെത്തി. ജയിലിൽ കിടന്ന അയാൾ ജാമ്യം കിട്ടി പുറത്തിറങ്ങി. അയാളിൽ നിന്നും സമാനമായ അനുഭവം ഉണ്ടായ മറ്റൊരു പെൺകുട്ടിയും ഇതുപോലെ കേസ് കൊടുത്തു. അങ്ങനെ വന്നപ്പോഴാണ് ഇതിനൊക്കെ പിന്നിൽ വലിയൊരു സംഘമുണ്ടെന്ന് മനസിലായത്’ കേസുമായി മുന്നോട്ട് പോയ നാളുകളെ കുറിച്ച് മൈഥിലി പറഞ്ഞത് ഇങ്ങനെയാണ്.

ALSO READ

വിട്ടുപോകാത്ത ഒരു കറയാണ് ധോണിയുമായുള്ള ബന്ധം, ഭാവിയിൽ എന്റെ മക്കളൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് ഭയമാണ്; വേവലാതിയോടെ റായ് ലക്ഷ്മി

നടി മൈഥിലിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തിയതിന് പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവായ ഒറ്റപ്പാലം സ്വദേശി കിരൺ കുമാറിനെ 2017ലാണ് അറസ്റ്റ് ചെയ്തത്. 2008ലാണ് ഇരുവരും കണ്ടുമുട്ടിയതെന്നും താമസിയാതെ അവർ പ്രണയത്തിലാകുകയായിരുന്നുവെന്നുമായിരുന്നു അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. പ്രതികൾ വിവാഹ വാഗ്ദാനം നൽകിയിരുന്നുവെങ്കിലും അയാൾ വിവാഹിതനാണെന്ന വിവരം നടി അറിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.

അതറിഞ്ഞ നിമിഷം തന്നെ നടി ഈ ബന്ധം പിരിഞ്ഞിരുന്നു. എന്നാൽ പിന്നീട് അയാൾ നടിയെ ഭീഷണിപ്പെടുത്തുകയും, ബ്ലാക്ക് മെയിൽ ചെയ്തു. 75 ലക്ഷം രൂപ വേണമെന്നായിരുന്നു അയാളുടെ ആവശ്യം, ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ ഇവരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി. സെറ്റിൽ പോലും അയാൾ മൈഥിലിയെ കാണാനായി എത്തിയിരുന്നു. ഇതേ തുടർന്നാണ് നടി പരാതി നൽകിയത്. അത് വകവെക്കാതെ കിരൺകുമാർ സ്വകാര്യ ചിത്രങ്ങൾ ചോർത്തുകയായിരുന്നു. ഐപിസി പ്രകാരവും ഐടി ആക്ട് പ്രകാരവും നിരവധി വകുപ്പുകൾ പ്രകാരം അന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisement