എനിക്ക് ലഭിച്ച പല ക്യാരക്ടറുകളും മലയാളത്തിൽ പല നടിമാരും ചെയ്യാതെ വിട്ടതാണ് ; ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തനമാനം പറയാൻ നിൽക്കില്ല, നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണെന്ന് വിചാരിയ്ക്കണം : സുരഭി ലക്ഷ്മി

144

ചില മാനദണ്ഡങ്ങൾ നോക്കിയാണ് ഞാൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്, അതിലൊന്ന് പൈസ കിട്ടുന്നത് നോക്കിയാണ്. ചിലത് പൊട്ട സിനിമയാകാം, പക്ഷേ ചിലപ്പോൾ നല്ല പൈസ ലഭിക്കും. ചിലത് നല്ല ക്യാരക്ടർ ആയിരിക്കും പക്ഷേ പൈസ കുറവായിരിക്കും. ചിലത് നല്ല ടീമായിരിക്കും.

അങ്ങനെ പല പല കാര്യങ്ങളുണ്ടാകാം. ചില പൊട്ട കാര്യക്ടറൊക്കെ അഭിനയിച്ച് വന്നാൽ തലവേദനയെടുക്കും. പക്ഷേ പറയുന്ന പൈസ കിട്ടുന്നതിനാൽ ചെയ്യുന്നതാണ്. എനിക്ക് ഇന്നതേ ചെയ്യാൻ പറ്റും എന്ന് സെലക്ട് ചെയ്യാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ ഞാൻ നിൽക്കുന്നത്, സുരഭി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വിശേഷങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ALSO READ

ഇനി ആനിയുടെ റസ്റ്റോറന്റ് ഇടപ്പള്ളിയിലും ; ഉദ്ഘാടനത്തിന് പൊതിച്ചോറ് കെട്ടി ഷാജി കൈലാസ് : വിഡിയോ

മലയാളത്തിൽ നാടക ലോകത്തുനിന്നെത്തി സീരിയലിലും സിനിമയിലും സജീവമായ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് 64ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഏറ്റവും മികച്ച നടിയായി സുരഭി ലക്ഷ്മിയെ തിരഞ്ഞെടുത്തു. അതിന് പിന്നാലെ നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് സുരഭി.

ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുൽമോഹർ തുടങ്ങിയവയാണ് സുരഭിയുടെ പ്രധാന ചിത്രങ്ങൾ. കഥയിലെ രാജകുമാരി, എം80 മൂസ തുടങ്ങിയ മിനിസ്‌ക്രീൻ പരമ്പരകളിലൂടേയും ശ്രദ്ധേയയാണ്. ഇപ്പോഴിതാ സിനിമയിലെ ചില വേഷങ്ങളിലൂടെ താൻ സ്വായത്തമാക്കിയ കഴിവുകളെ കുറിച്ച് നടി സുരഭി ലക്ഷ്മി പറഞ്ഞിരിക്കുകയാണ്.

ലൊക്കേഷനിൽ ചെന്നാൽ പിന്നീട് അധികം വർത്തനമാനം പറയാൻ നിൽക്കില്ല. ഇഷ്ടപെടാത്ത രീതികളുണ്ടാകും. നമ്മൾ ഡയറക്ടർമാരുടെ ടൂൾസാണ് എന്ന് വിചാരിക്കണം. എൻറെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ പറയാൻ പോകാറില്ല. ബെറ്ററാക്കാനുള്ള സജഷൻഷിനെ കുറിച്ച് ചോദിക്കാറുണ്ട്. അവർ ഉദ്ദേശിക്കുന്നത് അങ്ങനെ നമുക്ക് മനസ്സിലാകും, സുരഭിയുടെ വാക്കുകൾ.

എങ്ങനെ വേണേലും ചെയ്യാവുന്നിടത്ത് ഇപ്രവൈസ് ചെയ്ത് നന്നാക്കാൻ പറ്റും. എക്‌സ്‌പ്ലോർ ചെയ്യാനാകും. പല കാര്യങ്ങളുമുണ്ട്. നമ്മളുടെ രാഷ്ട്രീയം മാത്രമായിരിക്കില്ല. എല്ലാത്തിനും പരുവപ്പെടും വിധമാണ് അത്. തീയ്യേറ്ററിൽ നിന്ന് വന്നതിനാലാണ്. സംശയങ്ങളൊക്കെ സിനിമ തുടുങ്ങും മുമ്പ് തീർക്കും. ലൊക്കേഷനിൽ വന്നുള്ള കൺഫ്യൂഷൻ ഒഴിവാക്കാമല്ലോ.

‘ജ്വാലാമുഖി’ എന്ന സിനിമയിലൂടെ എനിക്ക് ഫിലിം ക്രിറ്റിക് അവാർഡ് കിട്ടിയതാണ്. തൃക്കാക്കരയിൽ മൃതദേഹങ്ങൾ കത്തിക്കുന്ന ഒരു സ്ത്രീയുടെ ലൈഫാണ്. ഹരികുമാർ സാറാണ് സംവിധാനം. ഞാൻ അവരുടെ കൂടെ പോയി പത്ത് ദിവസത്തോളം അസിസ്റ്റൻഡായി നിന്നാണ് പഠിച്ചത്. ഓരോ കഥകൾ കേട്ട് പഠിച്ചു. എനിക്കിപ്പോൾ അറിയാം ഒരു ബോഡി എങ്ങനെ എത്ര നേരമെടുത്ത് കത്തി തീരുമെന്ന്.

അങ്ങനെ ഒരു കുലത്തൊഴിൽ പഠിച്ചെടുത്തു.. സുരഭിയുടെ വാക്കുകൾ ഇങ്ങനെ,

ഒരു ബോഡി കണ്ടാൽ അറിയാം എത്ര വെറക് വേണമെന്ന്, തടിച്ച ബോഡി പെട്ടെന്ന് കത്തും, മെലിഞ്ഞതാണെൽ 8 മണിക്കൂറൊക്കെ പിടിക്കും. മരുന്ന് കഴിച്ചതാണേൽ കൂടതൽ സമയം പിടിക്കും. കുറച്ച് കത്തി കഴിയുമ്പോൾ അവിടെയും ഇവിടെയുമൊക്കെ കുത്തി കൊടുക്കണം. അങ്ങനെ ഒരു കുലത്തൊഴിൽ പഠിച്ചെടുത്തു. ഭയങ്കര പവർഫുൾ ലേഡിയാണ് ഞാൻ കണ്ട സെലീന ചേച്ചി. ചിത്രത്തിൽ എൻറെ കഥാപാത്രത്തിന് ഏയ്ഞ്ചൽ എന്നാണ് പേര്. ആ സമയം ആ പ്രൊസസിലൂടെ പത്തിരുപത് ദിവസം കടന്നുപോയി. വേറൊരു ജീവിതം ജീവിച്ചു തീർത്ത പോലെയായിരുന്നു. ജീവിച്ചിരിക്കുന്നൊരു ക്യാരക്ടർ.

ALSO READ

38 കോടിയുടെ ആസ്തികൾ ശിൽപ ഷെട്ടിക്ക് എഴുതി നൽകി രാജ് കുന്ദ്ര

അതേ പോലെ തന്നെ ജയരാജ് സാറിൻറ അവൾ എന്ന ചിത്രം. സംസാരിക്കുകയും ചെവി കേൾക്കുകയും ചെയ്യാത്ത ഒരാളാണ് കഥാപാത്രം. അതും യഥാർത്ഥ ക്യാരക്ടറാണ്. ഡംപ് ആൻഡ് ഡഫ് ആയവരുടെ അടുത്തുപോയി പഠിച്ചു. അങ്ങനെ കഥാപാത്രത്തിലൂടെ യാത്ര ചെയ്യാൻ രസകരമാണ്. എന്നാൽ പദ്മയൊക്കെ സ്‌ക്രിപ്റ്റ് സ്‌പോട്ടിൽ തരുന്നതാണ്. സ്വഭാവം പറഞ്ഞ് തരും. രണ്ട് തരത്തിലള്ള ത്രില്ലാണ് രണ്ടും ചെയ്യുമ്പോൾ. കള്ളൻ ഡീസൂസ, കുറി, തല, അനുരാധ, പൊരിവെയിൽ തുടങ്ങിയവയാണ് പുതിയ സിനിമകൾ. 2019ൽ ചെയ്ത പല സിനിമകലും ഇനിയും ഇറങ്ങാനുണ്ട്. എനിക്ക് ലഭിച്ച പല ക്യാരക്ടറുകളും മലയാളത്തിൽ പല നടിമാരും ചെയ്യാതെ വിട്ടതാണ്, അവർ ചെയ്യാതിരുന്നതിനാലാകാം എനിക്ക് ലഭിച്ചതെന്നാണ് സുരഭിയുടെ പക്ഷം.

 

Advertisement