പ്രിയപ്പെട്ട അച്ഛന്മാർക്ക്, ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കൾ ആണ്, ജീവിതം അങ്ങനെയല്ല ; മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യമെന്ന് നടി ജുവൽ മേരി

92

കഴിഞ്ഞ ദിവസം കേരളം ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിലൊന്നായിരുന്നു വിസ്മയ തന്റെ അച്ഛന് അയച്ച ഓഡിയോ സന്ദേശം. ഗാർഹിക പീഡനത്തെ തുടർന്ന് ജീവൻ നഷ്ടമായ വിസ്മയയെക്കുറിച്ചുള്ള വാർത്തകൾ അക്ഷരാർത്ഥത്തിൽ കേരള സമൂഹത്തിന് മുന്നിൽ വച്ച കണ്ണാടിയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ജുവൽ മേരി.

എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്? ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത്. ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവോ എന്നാണ് ജുവൽ ചോദിക്കുന്നത്. താരത്തിന്റെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

Advertisements

ALSO READ

സുചിത്രയ്ക്ക് ഇത്രയും ദേഷ്യം തോന്നാൻ ലക്ഷ്മിപ്രിയ ചെയ്തതെന്ത് ? ; എന്നെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഒക്കെ ശ്രമിച്ചാൽ പിന്നീട് അവരുടെ കഷ്ടകാലമായിരിക്കുമെന്ന് ദിൽഷയോട് സുചിത്ര

എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി. ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ്. എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്? ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത്? എന്നാണ് ജുവൽ ചോദിക്കുന്നത്.

ഒരിക്കൽ ഒരുത്തന്റെ കൈ പിടിച്ച ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവോ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ്, ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത് എന്നും ജുവൽ പറയുന്നത്. എന്നാൽ ഒരു അടിയും നോർമൽ അല്ല എന്നും ജുവൽ വ്യക്തമാക്കുകയാണ്. പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു. തന്റെ അസ്വസ്ഥത കണ്ടിട്ട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം എന്നാണ് ജുവൽ പറയുന്നത്.

ALSO READ

നിന്നോടല്ലേ ഇത് ചെയ്യണമെന്ന് പറഞ്ഞത് എന്ന് ചോദിച്ച് അന്ന് മമ്മൂക്ക ചൂടായി, വിഷ്ണുവേട്ടൻ ആരുടെയും ഫാൻ അല്ല, തുറന്നു പറഞ്ഞ് അനു സിത്താര

ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു. എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്‌കെയിൽ ആണ് നിയമത്തിൽ ഉള്ളത് എന്നാണ് ജുവൽ ചോദിക്കുന്നത്. മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം എന്നും താരം ചോദിക്കുന്നു. നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ, ജീവിക്കാൻ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ എന്നും താരം പറയുന്നുണ്ട്. പ്രിയപ്പെട്ട അച്ഛന്മാർക്ക് , ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കൾ ആണ്, ജീവിതം അങ്ങനെ അല്ല എന്നും ജുവൽ മേരി കുറിക്കുന്നു. Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

ഭർത്താവ് തന്നെ മർദ്ദിക്കുന്നുണ്ടെന്നും ഇനി ഇവിടെ തുടരാൻ സാധിക്കില്ലെന്നും വിസ്മയ പറയുന്ന ഓഡിയോയാണ് കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞു നിന്നത്. അച്ഛനോടായിരുന്നു വിസ്മയ സംസാരിച്ചിരുന്നത്. ഓഡിയോയിൽ അച്ഛന്റെ മറുപടിയുമുണ്ടായിരുന്നു. ഇതാണ് മോളെ ജീവിതമെന്നും ഇതൊക്കെ ദേഷ്യം വരുമ്പോൾ പറയുന്നതാണെന്നുമായിരുന്നു അച്ഛൻ വിസ്മയയ്ക്ക് നൽകിയ മറുപടി.

Advertisement