തനിയ്ക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നു, കുട്ടികളെ വേണ്ടെന്ന് പറഞ്ഞു, അവസാരവാദി, ഗർഭച്ഛിദ്രം നടത്തിയിരുന്നു ; തുടർച്ചയായി വരുന്ന കള്ളപ്രചരണങ്ങളോട് പ്രതികരിച്ച് സാമന്ത

158

സാമന്ത നാഗ ചൈതന്യ വിവാഹമോചനത്തിന്റെ ഷോക്കിൽ നിന്ന് ആരാധകർ ഇപ്പോഴും മുക്തരായിട്ടില്ല. വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്ന വ്യാജപ്രചരണങ്ങളിൽ പ്രതികരിച്ച് നടി സമാന്ത രംഗത്തെത്തിയിരിയ്ക്കുകയാണ്.

Advertisements

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാൽ തുടർച്ചയായി വരുന്ന കള്ളപ്രചരണങ്ങളിൽ താൻ തകർന്നുപോകില്ലെന്ന് സമാന്ത വ്യക്തമാക്കിയിരിയ്ക്കുകയാണ്.

തന്റെ കാര്യത്തിൽ സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിക്കുന്നതിലും കള്ളക്കഥകളിൽ നിന്ന് തന്നെ പ്രതിരോധിക്കുന്നതിലും നന്ദി. അവർ പറയുന്നത് തനിക്ക് പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും കുട്ടികളെ വേണ്ടെന്ന് പറഞ്ഞുവെന്നും അവസാരവാദിയാണെന്നും ഗർഭച്ഛിദ്രം നടത്തിയെന്നുമാണ്.

വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാൻ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടർച്ചയായി ആക്രമിക്കുകയാണ്. ഞാൻ നിങ്ങൾക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകർക്കുകയില്ല എന്നുമാണ് സമാന്ത കുറിച്ചത്.

2017 ഒക്ടോബറിലാണ് സമാന്തയും നടൻ നാഗചൈതന്യയും വിവാഹിതരാകുന്നത്. എന്നാൽ നാലാം വിവാഹ വാർഷികത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് തങ്ങൾ വേർപിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്.

സമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചന പ്രഖ്യാപനത്തിന് ശേഷം ഹൃദയം തകർന്ന ആരാധകരുടെ ‘ചെയ്‌സാം’ (#ChaySam) എന്ന ഹാഷ്ടാഗ് ക്യാംപെയ്‌നിങ്ങും ഉണ്ടായിരുന്നു.

Advertisement